മുട്ടം: ഹോം നഴ്സിംഗ് സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിപ്പ് നടത്തിയയാളെ പോലീസ് അറസ്റ്റു ചെയ്തു.
വീട്ടു ജോലിയ്ക്കായി ഹോം നഴ്സിനെ നിയമിക്കുകയും മുന്‍കൂര്‍ ശമ്പളം വാങ്ങിയ ശേഷം ജോലിയില്‍ നിന്നും തിരികെ വിളിക്കുകയും ചെയ്ത തൊടുപുഴയില്‍ ശ്രീദേവി എന്റര്‍പ്രൈസസ് എന്ന സ്ഥാപനം നടത്തിയിരുന്ന കോടിക്കുളം കാവുങ്കല്‍ ബേബി (48) ആണ് പോലീസ് പിടിയിലായത്. ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരനായ അഞ്ചിരി വള്ളോപ്പിള്ളില് ജോബിന് വി. ചെറിയാന് എന്നയാള്‍ പരസ്യം കണ്ട് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് ബേബിയുടെ ശ്രീദേവി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിൽ അറിയിച്ചതനുസരിച്ച് 13500 രൂപ ശമ്പളവും 2000 രൂപ ടിഎയും പറഞ്ഞുറപ്പിച്ച് ജോലിക്കാരിയെ നിയമിച്ചു.
ബാങ്ക് അക്കൗണ്ട് വഴി പണം കൈപ്പറ്റിയ ശേഷം ജോലിക്കായി നല്കിയ സ്ത്രീയെ പിന്‍വലിക്കുകയും പകരം ആളെ നിയമിക്കാതെയും പണം തിരികെ നല്‍കാതെയും കബളിപ്പിക്കുകയായിരുന്നു.
ജോബിന്റെ പരാതിയെ തുടര്‍ന്ന് മുട്ടം അഡീഷണല്‍ എസ്ഐ നാസര്‍, എഎസ്ഐ ജബ്ബാര്‍, സിപിഒ ദിലീപ് എന്നിവര്‍ ചേര്‍ന്ന് പെരിന്തല്‍മണ്ണ അങ്ങാടിപുറത്ത് ആരംഭിച്ച ശ്രീദേവി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബേബിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വീട്ടു ജോലിയ്ക്കായി ഹോം നഴ്സിനെ നിയമിക്കുകയും മുന്‍കൂര്‍ ശമ്പളം വാങ്ങിയ ശേഷം ജോലിയില്‍ നിന്നും തിരികെ വിളിക്കുകയും ചെയ്ത തൊടുപുഴയില്‍ ശ്രീദേവി എന്റര്‍പ്രൈസസ് എന്ന സ്ഥാപനം നടത്തിയിരുന്ന കോടിക്കുളം കാവുങ്കല്‍ ബേബി (48) ആണ് പോലീസ് പിടിയിലായത്. ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരനായ അഞ്ചിരി വള്ളോപ്പിള്ളില് ജോബിന് വി. ചെറിയാന് എന്നയാള്‍ പരസ്യം കണ്ട് ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് ബേബിയുടെ ശ്രീദേവി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിൽ അറിയിച്ചതനുസരിച്ച് 13500 രൂപ ശമ്പളവും 2000 രൂപ ടിഎയും പറഞ്ഞുറപ്പിച്ച് ജോലിക്കാരിയെ നിയമിച്ചു.
ബാങ്ക് അക്കൗണ്ട് വഴി പണം കൈപ്പറ്റിയ ശേഷം ജോലിക്കായി നല്കിയ സ്ത്രീയെ പിന്‍വലിക്കുകയും പകരം ആളെ നിയമിക്കാതെയും പണം തിരികെ നല്‍കാതെയും കബളിപ്പിക്കുകയായിരുന്നു.
ജോബിന്റെ പരാതിയെ തുടര്‍ന്ന് മുട്ടം അഡീഷണല്‍ എസ്ഐ നാസര്‍, എഎസ്ഐ ജബ്ബാര്‍, സിപിഒ ദിലീപ് എന്നിവര്‍ ചേര്‍ന്ന് പെരിന്തല്‍മണ്ണ അങ്ങാടിപുറത്ത് ആരംഭിച്ച ശ്രീദേവി എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബേബിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.