ബദിയഡുക്ക: മുഗു കിന്നിമജലിലെ ബട്ടു ഷെട്ടി-നളിനാക്ഷി ദന്പതികളുടെ മകൻ കിരണ്‍ ഷെട്ടി (24) യെ മസ്കറ്റിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കായ കിരണ്‍ മുന്നു വർഷം മുന്‍പാണ് മസ്കറ്റിലേക്ക് പോയത്. പുതിയ വീട് നിർമാണം പൂർത്തീകരിച്ച് ഏപ്രിലിൽ നടക്കുന്ന ഗൃഹപ്രവേശന ചടങ്ങിന് നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയാണ് മസ്കറ്റിലെ താമസ സ്ഥലത്തു നിന്ന് അന്‍പത് മീറ്റർ അകലെ മരിച്ച നിലയിൽ കണ്ടെതെന്ന് ബന്ധുക്കൾക്കു വിവരം ലഭിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം രണ്ടു ദിവസത്തിനുള്ളിൽ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. സഹോദരങ്ങൾ കിഷോർ, കിഷാന്ത് .