തൊടുപുഴ: തൊടുപുഴയില്‍ ഇന്നലെ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ പരാതി പ്രളയം. കുമളി തേക്കടിയില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറകളില്‍ തന്റെ ചിത്രം പതിയുന്നുവെന്ന സമീപവാസിയായ വീട്ടമ്മയുടെ പരാതിയില്‍ കാമറ സ്ഥാപിച്ചതില്‍ ഐടി ആക്ടിന്റെ ലംഘനമുണ്ടോയെന്ന് പരിശോധിക്കണമെന്ന് കട്ടപ്പന ഡിവൈഎസ്പിയോട് സംസ്ഥാന വനിത കമ്മീഷന് നിര്‍ദ്ദേശിച്ചു.
റിസോര്‍ട്ടിനും പരാതിക്കാരുടെ വീടിനും ഇടയിലുള്ള ഇടവഴിയിലേക്കാണ് കാമറ തുറന്നു വച്ചിരിക്കുന്നത്. ഇത് നിയമ ലംഘനമാണെന്നാണ് വീട്ടമ്മ പരാതിയില്‍ ഉന്നയിച്ചിക്കുന്നത്. എന്നാല്‍ ഇടവഴി തങ്ങളുടെയാണെന്നാണ് റിസോര്‍ട്ട് ഉടമകള്‍ കമ്മീഷനു മുമ്പാകെ അറിയിച്ചത്. അതിനാല്‍ വസ്തുവിന്റെയും വഴിയുടെയും ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന് അന്വേഷിക്കാന്‍ ആര്‍ഡിഒയോടും ഇവരുടെ തര്‍ക്കത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കുമളി പഞ്ചായത്ത് അധികൃതരോടും കമ്മീഷന് നിര്‍ദ്ദേശിച്ചു.
കമ്മീഷനംഗം ഡോ. ജെ.പ്രമീളദേവിയാണ് സിറ്റിംഗ് നടത്തിയത്.ഉടുമ്പന്നൂര്‍ ഇടമറുക് ഭാഗത്ത് ഡിവൈഎഫ്ഐ-ലീഗ് സംഘര്‍ഷത്തെത്തുടര്‍ന്ന് ഡിവൈഎഫ്ഐക്കാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി മകനെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന വീട്ടമ്മയുടെ പരാതിയും ഇന്നലെ പരിഗണിച്ചു. സിപിഎമ്മിന്റെ കൊടിമരം ലീഗുകാര്‍ കത്തിച്ചതിനെത്തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
എന്നാല്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നു പറയപ്പെടുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്നു യുവാക്കളില്‍ ഒരാള്‍ സംഭവ ദിവസം സ്ഥലത്തില്ലായിരുന്നുവെന്ന് ഇവര്‍ കമ്മീഷനു മൊഴി നല്കി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ തൊടുപുഴ ഡിവൈഎസ്പിക്കു നിര്‍ദ്ദേശം നല്കി.
ഇതു കൂടാതെ ഇരുരാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വം ഇടപെടപെട്ട് സമാധാനപരമായി പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണമെന്നും കമ്മീഷന് ശുപാര്‍ശ ചെയ്തു.
മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിളിനെ മുസ്ലിം ജമാ അത്ത് ഭാരവാഹികള്‍ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപരമായ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തുവെന്ന പരാതിയും കമ്മീഷന് പരിഗണിച്ചു.
പഞ്ചായത്തിന്റെ അധീനതയിലായിരുന്ന സ്ഥലം തിരിച്ചെടുക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ആണ് ഭീഷണിയുണ്ടായതെന്നു പരാതിയില്‍ പറയുന്നു. ജമാ അത്ത് ഭാരവാഹികള്‍ പിന്നീട് മന്ത്രി കെ.ടി.ജലീലിനെ സമീപിച്ച് പഞ്ചായത്ത് നടപടിക്കെതിരെ താല്‍ക്കാലിക സ്റ്റേ വാങ്ങിയിട്ടുണ്ട്. പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ തയാറാണെന്നു ഇരുകൂട്ടരും അറിയിച്ചതിനെതുടര്‍ന്ന് തര്‍ക്കം പരിഹരിക്കണമെന്നും പഞ്ചായത്തിന്റെ സ്ഥലം മറ്റാരെങ്കിലും കൈയേറിയിട്ടുണ്ടെങ്കില്‍ വീണ്ടെടുക്കണമെന്നും കമ്മീഷന് അറിയിച്ചു.
ദേവികുളം സ്വദേശിയായ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപിക സ്വന്തം ഭര്‍ത്താവിനെതിരെയാണ് കമ്മീഷനു മുമ്പാകെ പരാതി നല്‍കിയത്. അമ്മാവന് കൂടിയായ ഭര്‍ത്താവ് വിവാഹത്തിനു ശേഷം പീഡിപ്പിക്കുന്നുവെന്നാണ് ഇവരുടെ പരാതി. സ്ഥലം എംഎല്‍എയുടെ ബന്ധു കൂടിയായ ഇയാള്‍ എംഎല്‍എയുടെ സഹായത്തോടെ ജോലി കളയിക്കുന്നുവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നു പരാതിയില്‍ പറയുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്കി.
ദേവികുളത്തു തന്നെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാള്‍ക്ക് അനുവദിച്ച വീടു നിര്‍മിക്കാന്‍ എസ് സി പ്രമോട്ടര്‍ കൈക്കൂലി വാങ്ങിയെന്നും വീടു നിര്‍മിക്കാന്‍ പണം നല്‍കിയിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ തയാറാകുന്നില്ലെന്നും പരാതിയെത്തി.
കൈക്കൂലി ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ എസ്പിയോടു നിര്‍ദ്ദേശിച്ചു. വനിത കമ്മീഷനു മുന്നിലെത്തുന്ന പാരാതികളില്‍ കാര്യമായ വര്ധനവുണ്ടാകുന്നുണ്ടെന്നു കമ്മീഷനംഗം ഡോ. ജെ.പ്രമീള ദേവി പറഞ്ഞു.
ഗാര്‍ഹിക പീഡനങ്ങള്‍ക്കു പുറമെ ഭൂമിയുടെ അതിര്‍ത്തിത്തര്‍ക്കം മൂലമുണ്ടാകുന്ന വഴക്കുകളും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള പ്രശ്നങ്ങളും രാഷ്ട്രീയ പ്രേരിതമായ തര്‍ക്കങ്ങളും ഇപ്പോള്‍ കൂടുതലായി കമ്മീഷനു മുന്നിലെത്തുന്നുണ്ട്.
കമ്മീഷനു തീര്പ്പാകാനാകാത്ത കേസുകള്‍ പോലീസിനും അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായും മാറ്റിയതായും അവര്‍ പറഞ്ഞു. ഇന്നലെ ആകെ 69 കേസുകളാണ് കമ്മീഷന് പരിഗണിച്ചത്. രണ്ടു ഭാഗത്തു നിന്നും കക്ഷികള്‍ ഹാജരായ 45 കേസുകള്‍ വിസ്തരിച്ചു. 25 പരാതികള്‍ കമ്മീഷന് സിറ്റിംഗിലൂടെ പരിഹരിച്ചു. പത്തു കേസുകള്‍ കൂടുതല്‍ അന്വേഷണത്തിനായി പോലീസിനു കൈമാറുകയും പത്തു പരാതികള്‍ അടുത്ത സിറ്റിംഗിലേക്കു മാറ്റുകയും ചെയ്തു.
റിസോര്‍ട്ടിനും പരാതിക്കാരുടെ വീടിനും ഇടയിലുള്ള ഇടവഴിയിലേക്കാണ് കാമറ തുറന്നു വച്ചിരിക്കുന്നത്. ഇത് നിയമ ലംഘനമാണെന്നാണ് വീട്ടമ്മ പരാതിയില്‍ ഉന്നയിച്ചിക്കുന്നത്. എന്നാല്‍ ഇടവഴി തങ്ങളുടെയാണെന്നാണ് റിസോര്‍ട്ട് ഉടമകള്‍ കമ്മീഷനു മുമ്പാകെ അറിയിച്ചത്. അതിനാല്‍ വസ്തുവിന്റെയും വഴിയുടെയും ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന് അന്വേഷിക്കാന്‍ ആര്‍ഡിഒയോടും ഇവരുടെ തര്‍ക്കത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കുമളി പഞ്ചായത്ത് അധികൃതരോടും കമ്മീഷന് നിര്‍ദ്ദേശിച്ചു.
കമ്മീഷനംഗം ഡോ. ജെ.പ്രമീളദേവിയാണ് സിറ്റിംഗ് നടത്തിയത്.ഉടുമ്പന്നൂര്‍ ഇടമറുക് ഭാഗത്ത് ഡിവൈഎഫ്ഐ-ലീഗ് സംഘര്‍ഷത്തെത്തുടര്‍ന്ന് ഡിവൈഎഫ്ഐക്കാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി മകനെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്ന വീട്ടമ്മയുടെ പരാതിയും ഇന്നലെ പരിഗണിച്ചു. സിപിഎമ്മിന്റെ കൊടിമരം ലീഗുകാര്‍ കത്തിച്ചതിനെത്തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
എന്നാല്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നു പറയപ്പെടുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്നു യുവാക്കളില്‍ ഒരാള്‍ സംഭവ ദിവസം സ്ഥലത്തില്ലായിരുന്നുവെന്ന് ഇവര്‍ കമ്മീഷനു മൊഴി നല്കി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ തൊടുപുഴ ഡിവൈഎസ്പിക്കു നിര്‍ദ്ദേശം നല്കി.
ഇതു കൂടാതെ ഇരുരാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വം ഇടപെടപെട്ട് സമാധാനപരമായി പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണമെന്നും കമ്മീഷന് ശുപാര്‍ശ ചെയ്തു.
മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിളിനെ മുസ്ലിം ജമാ അത്ത് ഭാരവാഹികള്‍ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപരമായ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തുവെന്ന പരാതിയും കമ്മീഷന് പരിഗണിച്ചു.
പഞ്ചായത്തിന്റെ അധീനതയിലായിരുന്ന സ്ഥലം തിരിച്ചെടുക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ആണ് ഭീഷണിയുണ്ടായതെന്നു പരാതിയില്‍ പറയുന്നു. ജമാ അത്ത് ഭാരവാഹികള്‍ പിന്നീട് മന്ത്രി കെ.ടി.ജലീലിനെ സമീപിച്ച് പഞ്ചായത്ത് നടപടിക്കെതിരെ താല്‍ക്കാലിക സ്റ്റേ വാങ്ങിയിട്ടുണ്ട്. പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ തയാറാണെന്നു ഇരുകൂട്ടരും അറിയിച്ചതിനെതുടര്‍ന്ന് തര്‍ക്കം പരിഹരിക്കണമെന്നും പഞ്ചായത്തിന്റെ സ്ഥലം മറ്റാരെങ്കിലും കൈയേറിയിട്ടുണ്ടെങ്കില്‍ വീണ്ടെടുക്കണമെന്നും കമ്മീഷന് അറിയിച്ചു.
ദേവികുളം സ്വദേശിയായ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപിക സ്വന്തം ഭര്‍ത്താവിനെതിരെയാണ് കമ്മീഷനു മുമ്പാകെ പരാതി നല്‍കിയത്. അമ്മാവന് കൂടിയായ ഭര്‍ത്താവ് വിവാഹത്തിനു ശേഷം പീഡിപ്പിക്കുന്നുവെന്നാണ് ഇവരുടെ പരാതി. സ്ഥലം എംഎല്‍എയുടെ ബന്ധു കൂടിയായ ഇയാള്‍ എംഎല്‍എയുടെ സഹായത്തോടെ ജോലി കളയിക്കുന്നുവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നു പരാതിയില്‍ പറയുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്കി.
ദേവികുളത്തു തന്നെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാള്‍ക്ക് അനുവദിച്ച വീടു നിര്‍മിക്കാന്‍ എസ് സി പ്രമോട്ടര്‍ കൈക്കൂലി വാങ്ങിയെന്നും വീടു നിര്‍മിക്കാന്‍ പണം നല്‍കിയിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ തയാറാകുന്നില്ലെന്നും പരാതിയെത്തി.
കൈക്കൂലി ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ എസ്പിയോടു നിര്‍ദ്ദേശിച്ചു. വനിത കമ്മീഷനു മുന്നിലെത്തുന്ന പാരാതികളില്‍ കാര്യമായ വര്ധനവുണ്ടാകുന്നുണ്ടെന്നു കമ്മീഷനംഗം ഡോ. ജെ.പ്രമീള ദേവി പറഞ്ഞു.
ഗാര്‍ഹിക പീഡനങ്ങള്‍ക്കു പുറമെ ഭൂമിയുടെ അതിര്‍ത്തിത്തര്‍ക്കം മൂലമുണ്ടാകുന്ന വഴക്കുകളും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള പ്രശ്നങ്ങളും രാഷ്ട്രീയ പ്രേരിതമായ തര്‍ക്കങ്ങളും ഇപ്പോള്‍ കൂടുതലായി കമ്മീഷനു മുന്നിലെത്തുന്നുണ്ട്.
കമ്മീഷനു തീര്പ്പാകാനാകാത്ത കേസുകള്‍ പോലീസിനും അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായും മാറ്റിയതായും അവര്‍ പറഞ്ഞു. ഇന്നലെ ആകെ 69 കേസുകളാണ് കമ്മീഷന് പരിഗണിച്ചത്. രണ്ടു ഭാഗത്തു നിന്നും കക്ഷികള്‍ ഹാജരായ 45 കേസുകള്‍ വിസ്തരിച്ചു. 25 പരാതികള്‍ കമ്മീഷന് സിറ്റിംഗിലൂടെ പരിഹരിച്ചു. പത്തു കേസുകള്‍ കൂടുതല്‍ അന്വേഷണത്തിനായി പോലീസിനു കൈമാറുകയും പത്തു പരാതികള്‍ അടുത്ത സിറ്റിംഗിലേക്കു മാറ്റുകയും ചെയ്തു.