തൊടുപുഴ: ഇരുപത്തിരണ്ട് മാസം മുമ്പ് നിയമ വിരുദ്ധമായി റദ്ദാക്കിയ എം.ജെ. സ്കറിയയുടെ കെട്ടിട നമ്പർ പുനഃസ്ഥാപിച്ച് നല്കാന് ആവശ്യപ്പെടുന്ന പ്രമേയത്തിന് കൗണ്‍സിലര്‍മാരായ സിസിലി ജോസ് (കോണ്‍ഗ്രസ്) അവതാരികയും എ.എം. ഹാരിദ് (മുസ്ലീം ലീഗ്) അനുവാദകനുമായി നോട്ടീസ് നല്കി. ബജറ്റ് ചര്‍ച്ചകള്‍ക്ക് ശേഷം ചേരുന്ന കൗണ്‍സില്‍ യോഗത്തില്പ്രമേയം ചര്‍ച്ചയ്ക്കെടുക്കും.
ബിജെപി കൗണ്‍സിലര്‍മാര്‍ പ്രമേയത്തെ അനുകൂലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്കറിയയുടെ കെട്ടിട നമ്പര്‍ പ്രശ്നംബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ നഗര സഭ കൗണ്‍സില്‍ നിശ്ചയിച്ച ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍, ബാബു പരമേശ്വരന്, രാജീവ്പുഷ്പാംഗദന്, എ. എം. ഹാരിദ്, സുമമോള്‍ സ്റ്റീഫന്‍, സി. കെ. ജാഫര്‍, സിസിലി ജോസ്, ബിന്ദു പദ്മകുമാര്‍ എന്നിവരടങ്ങിയ സബ് കമ്മറ്റിസ്ഥലം സന്ദര്‍ശിക്കുകയും രേഖകള്‍ പരിശോധിച്ച് വസ്തുതകള്‍ മനസിലാക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയിട്ടുള്ളത്.
എം.ജെ. സ്കറിയയുടെ കൈവശ ഭൂമിയില്‍ പുറമ്പോക്കോ തരിശോ ഇല്ലെന്ന് രേഖകളും സ്ഥലവും പരിശോധിച്ച തില്‍ നിന്നും സബ് കമ്മറ്റിക്ക് ബോധ്യപ്പെട്ടു. സ്കറിയയുടെ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്കിയിട്ടെല്ലെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി കൗണ്‍സില്‍ യോഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് വസ്തുത കള്‍ക്ക് വിരുദ്ധമായിരുന്നെന്നും സബ് കമ്മറ്റിയ്ക്ക് ബോധ്യപ്പെട്ടു. ഈ സാഹച ര്യത്തി ലാണ് സ്കറിയയുടെ കെട്ടിട ങ്ങള്‍ക്ക് നമ്പര്‍ തിരികെ നല്‍കാനുള്ള പ്രമേയം അവതരിപ്പിക്കുന്നത്.
ബിജെപി കൗണ്‍സിലര്‍മാര്‍ പ്രമേയത്തെ അനുകൂലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്കറിയയുടെ കെട്ടിട നമ്പര്‍ പ്രശ്നംബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ നഗര സഭ കൗണ്‍സില്‍ നിശ്ചയിച്ച ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍, ബാബു പരമേശ്വരന്, രാജീവ്പുഷ്പാംഗദന്, എ. എം. ഹാരിദ്, സുമമോള്‍ സ്റ്റീഫന്‍, സി. കെ. ജാഫര്‍, സിസിലി ജോസ്, ബിന്ദു പദ്മകുമാര്‍ എന്നിവരടങ്ങിയ സബ് കമ്മറ്റിസ്ഥലം സന്ദര്‍ശിക്കുകയും രേഖകള്‍ പരിശോധിച്ച് വസ്തുതകള്‍ മനസിലാക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയിട്ടുള്ളത്.
എം.ജെ. സ്കറിയയുടെ കൈവശ ഭൂമിയില്‍ പുറമ്പോക്കോ തരിശോ ഇല്ലെന്ന് രേഖകളും സ്ഥലവും പരിശോധിച്ച തില്‍ നിന്നും സബ് കമ്മറ്റിക്ക് ബോധ്യപ്പെട്ടു. സ്കറിയയുടെ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്കിയിട്ടെല്ലെന്ന് മുന്‍സിപ്പല്‍ സെക്രട്ടറി കൗണ്‍സില്‍ യോഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് വസ്തുത കള്‍ക്ക് വിരുദ്ധമായിരുന്നെന്നും സബ് കമ്മറ്റിയ്ക്ക് ബോധ്യപ്പെട്ടു. ഈ സാഹച ര്യത്തി ലാണ് സ്കറിയയുടെ കെട്ടിട ങ്ങള്‍ക്ക് നമ്പര്‍ തിരികെ നല്‍കാനുള്ള പ്രമേയം അവതരിപ്പിക്കുന്നത്.