+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗൂഢാലോചന പുറത്തായി: ഇന്‍ഫാം

തൊടുപുഴ: കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ തേനിക്കടുത്ത് പൊട്ടിപ്പുറത്ത് നിര്‍മിക്കുന്ന കണികാപരീക്ഷണശാലയ്ക്കുള്ള പരിസ്ഥിതി അനുമതി ഹരിതട്രൈബ്യൂണല്‍ റദ്ദാ
ഗൂഢാലോചന പുറത്തായി: ഇന്‍ഫാം
തൊടുപുഴ: കേരള -തമിഴ്‌നാട് അതിര്‍ത്തിയിലെ തേനിക്കടുത്ത് പൊട്ടിപ്പുറത്ത് നിര്‍മിക്കുന്ന കണികാപരീക്ഷണശാലയ്ക്കുള്ള പരിസ്ഥിതി അനുമതി ഹരിതട്രൈബ്യൂണല്‍ റദ്ദാക്കിയിരിക്കുമ്പോള്‍ ഈ പദ്ധതിക്കായി പരിസ്ഥിതി ആഘാതപഠനം നടത്തിയ സലിം അലി സെന്‍ററിന്‍റെ രാജ്യാന്തര ബന്ധങ്ങളും, സാമ്പത്തിക സ്രോതസുകളും, ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് രൂപീകരണത്തിലുള്ള ഇടപെടലുകളും കേന്ദ്രസര്‍ക്കാര്‍ അന്വേഷണവിധേയമാക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. കേരളത്തിലെ 40 താലൂക്കുകള്‍ ഉള്‍പ്പെടെ പശ്ചിമഘട്ടത്തെ വിവിധ താലൂക്കുകള്‍ പരിസ്ഥിതിലോലമാക്കുവാന്‍ നിര്‍ദ്ദേശിച്ച ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ സലിം അലി സെന്‍ററും ഉള്‍പ്പെടുന്നു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ 22 ഭാഗങ്ങളില്‍ സാക്കോണിന്‍റെ പങ്കാളിത്തം വിവരിക്കുന്നുണ്ട്. ഇവര്‍ കണികാപരീക്ഷണത്തിനായി നടത്തിയ പരിസ്ഥിതി ആഘാതപഠനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതിന്‍റെ പിന്നിലുള്ള വന്‍ ഗൂഢാലോചന ഹരിതട്രൈബ്യൂണല്‍ വിധിയിലൂടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. സലിംഅലി സെന്‍ററിന് പരിസ്ഥിതി ആഘാതപഠനം നടത്തി റിപ്പോര്‍ട്ടുനല്‍കാന്‍ യോഗ്യതയില്ലെന്നുള്ള ട്രൈബ്യൂണല്‍ വിധിയെ ഗൗരവമായി കാണേണ്ടിയിരിക്കുന്നു. പശ്ചിമഘട്ടസംരക്ഷണത്തിനായി ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ യുപിഎ സര്‍ക്കാര്‍ തിരക്കിട്ട് ശ്രമിച്ച കാലയളവില്‍ത്തന്നെയാണ് പശ്ചിമഘട്ടത്തിലെ പാറതുരന്ന് കണികാപരീക്ഷണത്തിനുള്ള കരാര്‍ നടപ്പിലാക്കിയതെന്നുള്ളതും കൂട്ടിവായിക്കേണ്ടതാണ്.
ഇടുക്കിയുള്‍പ്പെടെ പശ്ചിമഘട്ടത്തിലെ വിവിധ താലൂക്കുകള്‍ പരിസ്ഥിതിലോലമാക്കുവാന്‍ നിര്‍ദ്ദേശിച്ചതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍തന്നെ ഇതേ പരിസ്ഥിതിലോലപ്രദേശങ്ങളുടെ 2.5 കിലോമീറ്റര്‍ ഉള്ളറകളിലൂടെ 80,000 ലക്ഷം ടണ്‍ പാറ 1000 ടണ്‍ ജലാറ്റിന്‍ ഉപയോഗിച്ച് ഭീകരമായ സ്‌ഫോടനം നടത്തി തുരക്കുന്നത് പരിസ്ഥിതിയെ ബാധിക്കില്ലെന്ന് പറഞ്ഞ് നിസാരവല്‍ക്കരിച്ചിരിക്കുന്നത് വിരോധാഭാസമാണ്.
ഗാഡ്ഗില്‍ സമിതിയുടെ പ്രവര്‍ത്തനകാലഘട്ടത്തിലും, കണികാപരീക്ഷണത്തിന് പരിസ്ഥിതി ആഘാതപഠനകാലത്തും സലിം അലി സെന്‍ററിന്‍റെ തലപ്പത്തിരുന്നവരുടെ വിദേശപരിസ്ഥിതി സാമ്പത്തിക ഏജന്‍സികളുമായുള്ള ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് വി.സി.സെബാസ്റ്റ്യന്‍ കേന്ദ്രസര്‍ക്കാരിനോട് ആഭ്യര്‍ഥിച്ചു.