കട്ടപ്പന: മൂന്നാം ലോകയുദ്ധം കുടിവെള്ളത്തിനുവേണ്ടിയായിരിക്കുമെന്ന പ്രവചനം കേട്ടുതുടങ്ങിയിട്ട് ഏറെനാളായെങ്കിലും ലഹരിജലത്തിനായി നാട്ടുകാർ ചേരിതിരിഞ്ഞ് പോരടിക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളേ ആയുള്ളൂ. മദ്യത്തിനും മദ്യഷാപ്പിനും എതിരായുള്ള സമരത്തിന് കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും മദ്യഷാപ്പിനനുകൂലമായി ജനങ്ങളിൽ ഒരുവിഭാഗം തെരുവിലിറങ്ങി തുടങ്ങിയിട്ട് നാളുകളേ ആകുന്നുള്ളൂ.
സംസ്ഥാന - ദേശീയ പാതവക്കിൽനിന്നും 500 മീറ്ററിനുള്ളിലേക്ക് മദ്യഷാപ്പുകൾ മാറ്റണമെന്ന കോടതി ഉത്തരവു വന്നതോടെയാണ് പ്രതികൂല - അനുകൂല സമരങ്ങൾ തെരുവിൽ കണ്ടുതുടങ്ങിയത്.
മദ്യഷാപ്പുകൾ റോഡുവശങ്ങളിൽനിന്നും മാറ്റിസ്ഥാപിക്കാൻ തുടങ്ങിയതോടെ ഒരിടത്തും ലോഡിറക്കാൻ നാട്ടുകാർ അനുവദിക്കാതെയായി.
ഇടുക്കിയിൽ കരിന്പനിലാണ് മദ്യഷാപ്പു മാറ്റിസ്ഥാപിക്കുന്നതിനെതിരേ നാട്ടുകാർ സംഘടിച്ച് മദ്യം കയറ്റിയിടത്തേക്കുതന്നെ തിരിച്ചയച്ച് വിജയംകണ്ടത്. കട്ടപ്പനയിലും മദ്യഷാപ്പ് മാറ്റിസ്ഥാപിക്കുന്നതിനെതിരെ കൊടുന്പിരികൊണ്ട സമരം നടന്നു. ഇവിടെ മദ്യഷാപ്പ് സംരക്ഷണസമിതി എന്നപേരിൽ ഒരുവിഭാഗം മദ്യഷാപ്പ് ആവശ്യവുമായി രംഗത്തുവന്നതോടെ സംഘർഷവും അരങ്ങേറി.
നെടുങ്കണ്ടത്തുനിന്നും തൂക്കുപാലത്തേക്ക് മാറ്റിസ്ഥാപിച്ച മദ്യഷാപ്പിനെതിരേ അനുകൂലിച്ചും പ്രതികൂലിച്ചും സമരം നടക്കുകയാണ്. ഇവിടെ മദ്യവിൽപന നടക്കുന്നുമുണ്ട്.
കട്ടപ്പനയിൽ താത്കാലിക സംവിധാനമായി മുന്പു പ്രവർത്തിച്ചിരുന്ന ബൈപാസ് റോഡിലെ കെട്ടിടത്തിൽതന്നെ വീണ്ടും പ്രവർത്തനം തുടങ്ങി.
അടിമാലിയിലാണ് ഏറ്റവുമൊടുവിൽ ഇരുവിഭാഗങ്ങൾതമ്മിൽ കൈയാങ്കളിയും അറസ്റ്റും പോലീസ് നടപടിയുമൊക്കെ ഉണ്ടായിരിക്കുന്നത്. മദ്യഷാപ്പിനെതിരേ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വീടുവിട്ട് തെരുവിലെത്തിയപ്പോൾ ഇവരെ നേരിടാൻ വൻപോലീസ് പടയാണ് രംഗത്തെത്തിയിരിക്കുന്നത്.
മദ്യഷാപ്പ് പൂട്ടിയാൽ പൂട്ടുന്നവരെ പൂട്ടുമെന്ന് ആക്രോശിച്ച് ജനങ്ങളിൽ ഒരുവിഭാഗവും നിലയുറപ്പിച്ചതോടെ അടിമാലിയിൽ സംഘർഷം നിലനിൽക്കുകയുമാണ്.
നാട്ടുകാർക്ക് കുടിവെള്ളം നൽകാൻ പോലീസ് നടപടിയൊന്നും ഇതുവരെയുണ്ടാകാത്ത നാട്ടിലാണ് ലഹരിജലം നൽകാൻ പോലീസ് സേനയെ രംഗത്തിറക്കിയിരിക്കുന്നത്. മദ്യവിൽപന സർക്കാരിന്റെ നയമായതിനാൽ നയം നടപ്പാക്കാൻ പോലീസ് സംരക്ഷണം നൽകാനുള്ള ഔദ്യോഗിക കർത്തവ്യമാണ് ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
വഴിയും വെളിച്ചവും വെള്ളവും മരുന്നും ഭക്ഷണവും തൊഴിലും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണവുമൊക്കെ സർക്കാരിന്റെ നയംതന്നെയെന്നു പറയുമെങ്കിലും മദ്യഷാപ്പിന്റെ മുന്നിലെ ശൗര്യം വേറെ നയങ്ങൾ നടപ്പാക്കുന്നതിൽ തെല്ലും കാണാനുമില്ല.
മദ്യസമരം പുതിയ ദിശകളിലേക്കു മാറുന്നതിന്റെ സൂചനയാണ് കണ്ടുതുടങ്ങിയിരിക്കുന്നത്.
സംസ്ഥാന - ദേശീയ പാതവക്കിൽനിന്നും 500 മീറ്ററിനുള്ളിലേക്ക് മദ്യഷാപ്പുകൾ മാറ്റണമെന്ന കോടതി ഉത്തരവു വന്നതോടെയാണ് പ്രതികൂല - അനുകൂല സമരങ്ങൾ തെരുവിൽ കണ്ടുതുടങ്ങിയത്.
മദ്യഷാപ്പുകൾ റോഡുവശങ്ങളിൽനിന്നും മാറ്റിസ്ഥാപിക്കാൻ തുടങ്ങിയതോടെ ഒരിടത്തും ലോഡിറക്കാൻ നാട്ടുകാർ അനുവദിക്കാതെയായി.
ഇടുക്കിയിൽ കരിന്പനിലാണ് മദ്യഷാപ്പു മാറ്റിസ്ഥാപിക്കുന്നതിനെതിരേ നാട്ടുകാർ സംഘടിച്ച് മദ്യം കയറ്റിയിടത്തേക്കുതന്നെ തിരിച്ചയച്ച് വിജയംകണ്ടത്. കട്ടപ്പനയിലും മദ്യഷാപ്പ് മാറ്റിസ്ഥാപിക്കുന്നതിനെതിരെ കൊടുന്പിരികൊണ്ട സമരം നടന്നു. ഇവിടെ മദ്യഷാപ്പ് സംരക്ഷണസമിതി എന്നപേരിൽ ഒരുവിഭാഗം മദ്യഷാപ്പ് ആവശ്യവുമായി രംഗത്തുവന്നതോടെ സംഘർഷവും അരങ്ങേറി.
നെടുങ്കണ്ടത്തുനിന്നും തൂക്കുപാലത്തേക്ക് മാറ്റിസ്ഥാപിച്ച മദ്യഷാപ്പിനെതിരേ അനുകൂലിച്ചും പ്രതികൂലിച്ചും സമരം നടക്കുകയാണ്. ഇവിടെ മദ്യവിൽപന നടക്കുന്നുമുണ്ട്.
കട്ടപ്പനയിൽ താത്കാലിക സംവിധാനമായി മുന്പു പ്രവർത്തിച്ചിരുന്ന ബൈപാസ് റോഡിലെ കെട്ടിടത്തിൽതന്നെ വീണ്ടും പ്രവർത്തനം തുടങ്ങി.
അടിമാലിയിലാണ് ഏറ്റവുമൊടുവിൽ ഇരുവിഭാഗങ്ങൾതമ്മിൽ കൈയാങ്കളിയും അറസ്റ്റും പോലീസ് നടപടിയുമൊക്കെ ഉണ്ടായിരിക്കുന്നത്. മദ്യഷാപ്പിനെതിരേ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വീടുവിട്ട് തെരുവിലെത്തിയപ്പോൾ ഇവരെ നേരിടാൻ വൻപോലീസ് പടയാണ് രംഗത്തെത്തിയിരിക്കുന്നത്.
മദ്യഷാപ്പ് പൂട്ടിയാൽ പൂട്ടുന്നവരെ പൂട്ടുമെന്ന് ആക്രോശിച്ച് ജനങ്ങളിൽ ഒരുവിഭാഗവും നിലയുറപ്പിച്ചതോടെ അടിമാലിയിൽ സംഘർഷം നിലനിൽക്കുകയുമാണ്.
നാട്ടുകാർക്ക് കുടിവെള്ളം നൽകാൻ പോലീസ് നടപടിയൊന്നും ഇതുവരെയുണ്ടാകാത്ത നാട്ടിലാണ് ലഹരിജലം നൽകാൻ പോലീസ് സേനയെ രംഗത്തിറക്കിയിരിക്കുന്നത്. മദ്യവിൽപന സർക്കാരിന്റെ നയമായതിനാൽ നയം നടപ്പാക്കാൻ പോലീസ് സംരക്ഷണം നൽകാനുള്ള ഔദ്യോഗിക കർത്തവ്യമാണ് ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
വഴിയും വെളിച്ചവും വെള്ളവും മരുന്നും ഭക്ഷണവും തൊഴിലും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണവുമൊക്കെ സർക്കാരിന്റെ നയംതന്നെയെന്നു പറയുമെങ്കിലും മദ്യഷാപ്പിന്റെ മുന്നിലെ ശൗര്യം വേറെ നയങ്ങൾ നടപ്പാക്കുന്നതിൽ തെല്ലും കാണാനുമില്ല.
മദ്യസമരം പുതിയ ദിശകളിലേക്കു മാറുന്നതിന്റെ സൂചനയാണ് കണ്ടുതുടങ്ങിയിരിക്കുന്നത്.