+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റബർ ബോർഡ് റീജണൽ ഓഫീസ് പൂട്ടാൻ നീക്കം: പ്രതിഷേധം ശക്തം

കോതമംഗലം: മൂന്നു പതിറ്റാണ്ടായി കോതമംഗലത്തു പ്രവർത്തിക്കുന്ന റബർ ബോർഡ് റീജണൽ ഓഫീസ് നിർത്തലാക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു.1902ൽ ഏഷ്യയിൽ ത
റബർ ബോർഡ് റീജണൽ ഓഫീസ് പൂട്ടാൻ  നീക്കം: പ്രതിഷേധം ശക്തം
കോതമംഗലം: മൂന്നു പതിറ്റാണ്ടായി കോതമംഗലത്തു പ്രവർത്തിക്കുന്ന റബർ ബോർഡ് റീജണൽ ഓഫീസ് നിർത്തലാക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു.1902ൽ ഏഷ്യയിൽ തന്നെ ആദ്യമായി റബർ കൃഷിക്ക് തുടക്കം കുറിച്ചത് കോതമംഗലം പാലമറ്റത്താണ്. അന്പതിനായിരത്തോളം റബർ കർഷകരും ഇരുപത്തിമൂവായിരം ഹെക്ടർ റബർ കൃഷിയുമുള്ള പ്രദേശമാണിത്. ഇതിനുപുറമെ 67 റബർ ഉൽപാദക സംഘങ്ങളും (ആർപിഎസ്), നാല് ഫീൽഡ് ഓഫീസുകളും റീജണൽ ഓഫീസിന്‍റെ പരിധിയിൽ പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാനത്ത് റബർ ബോർഡിന് 26 റീജണൽ ഓഫീസുള്ളത് പതിനാറാക്കി പരിമിതപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കോതമംഗലം ഓഫീസ് നിർത്തലാക്കുന്നതെന്നു പറയപ്പെടുന്നു. ജില്ലയിൽ കോതമംഗലം, മൂവാറ്റുപുഴ, വെല്ലിങ്ടണ്‍ ഐലന്‍റ് എന്നിവിടങ്ങളിലാണ് റീജണൽ ഓഫീസുകൾ പ്രവർത്തിക്കുന്നത്. 2015 മുതൽ സർക്കാർ നടപ്പാക്കിവരുന്ന റബർ ഉൽപാദന പ്രോത്സാഹന പദ്ധതിയിൽ പതിമൂവായിരത്തിനുമേൽ കർഷകർ ഈ ഓഫീസ് മുഖേന രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോതമംഗലം, കുന്നത്തുനാട്, ദേവികുളം താലൂക്കുകൾ റീജണൽ ഓഫീസിന്‍റെ പരിധിയിലുള്ളതാണ്. 1989 മുതൽ പ്രവർത്തിക്കുന്ന ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരേ ആർപിഎസ് സംഘം പ്രതിനിധികളുടെ പ്രതിഷേധ യോഗം ചേർന്നു. പെരുമണ്ണൂർ ആർപിഎസ് പ്രസിഡന്‍റ് എം.ഒ. ജോസ് അധ്യക്ഷനായി. ജോയ്സ് ജോർജ് എംപി, ആന്‍റണി ജോണ്‍ എംഎൽഎ, പി.വി. ഏലിയാസ്, ജോസ് ജോർജ്, എം.സി. ജോർജ്, കെ.പി. ഏലിയാസ്, എ.ആർ. പൗലോസ് എന്നിവർ പ്രസംഗിച്ചു. എ.ആർ. പൗലോസ് കണ്‍വീനറായി കർമസമിതിയും രൂപീകരിച്ചു.
ഓഫീസ് നിർത്താലാക്കുന്നതിനെതിരേ കേന്ദ്ര വാണിജ്യ മന്ത്രി, മുഖ്യമന്ത്രി, റബർ ബോർഡ് ചെയർമാൻ എന്നിവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. ഓഫീസ് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് കർമസമിതി മുന്നറിയിപ്പു നൽകി.