കോതമംഗലം: വജ്രജൂബിലി നിറവിലെത്തിയ ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈട്ടെക്കാക്കി മാറ്റുന്നു. ഇതിന്റെ ഭാഗമായി സ്കൂളിന്റെ നിർമാണ പ്രവർത്തനം വിലയിരുത്താൻ സർക്കാർ നിയോഗിച്ച ഹാബിറ്റാറ്റ് ഏജൻസി അധികൃതർ സ്കൂൾ സന്ദർശിച്ചു. പത്തുകോടി ചെലവഴിച്ചാണ് സ്കൂൾ ഹൈട്ടെക്കാക്കി മാറ്റുന്നത്. സ്കൂളിലെ കെട്ടിടങ്ങൾ ബലപ്പെടുത്തി ക്ലാസ് മുറികൾ സ്മാർട്ടാക്കുകയും ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി മൈതാനത്ത് ഷട്ടിൽ, വോളിബോൾ കോർട്ടുകൾ ഒരുക്കുകയും ചെയ്യും. 4x100 ആധുനിക ട്രാക്ക്, ഓഡിറ്റോറിയം, മാലിന്യ സംസ്കരണ പ്ലാന്റ്, പാചകപ്പുര തുടങ്ങിയ സൗകര്യവും ഏർപ്പെടുത്തും. ഇതിനു വേ മാസ്റ്റർ പ്ലാനും തയാറാക്കും. അഞ്ചു കോടി സർക്കാർ വിഹിതവും അഞ്ചു കോടി പഞ്ചായത്ത് മറ്റ് ഏജൻസികളിൽനിന്നു സ്വരൂപിച്ചുമാണ് സ്കൂൾ ഹൈട്ടെക്കാക്കി ഉയർത്തുന്നത്. ആന്റണി ജോണ് എംഎൽഎ, ജില്ല പഞ്ചായത്തംഗം കെ.എം. പരീത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം തുടങ്ങിയവർ പ്രവർത്തനം വിലയിരുത്തി.