കളമശേരി: കളമശേരിയിലെ കൊച്ചി കാൻസർ റിസർച്ച് സെന്ററിന്റെ രണ്ടാംഘട്ട വികസനത്തോടനുബന്ധിച്ചു 180 കിടക്കകളുള്ള ആശുപത്രി സമുച്ചയവും ഗവേഷണ കേന്ദ്രവും സ്ഥാപിക്കും. എറണാകുളം സർക്കാർ മെഡിക്കൽ കോളജിനോട് ചേർന്നുള്ള 12 ഏക്കർ ഭൂമിയിലാണ് ആശുപത്രി സമുച്ചയം നിർമിക്കുക. കിഫ്ബിയിൽനിന്നു ലഭിച്ച 310 കോടി രൂപ ഇതിനായി ഉപയോഗിക്കും.
കാന്‍സര്‍ ഗവേഷണകേന്ദ്രം സ്പെഷല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ളയുടെ നേതൃത്വത്തിലാണ് രണ്ടാംഘട്ട വികസന പദ്ധതിരേഖ തയാറായത്. കരടു പദ്ധതിരേഖയെ ആധാരമാക്കിയുള്ള ശില്പശാല ഏതാനും മാസം മുൻപു തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ നടന്നിരുന്നു. സ്പെഷല്‍ ഓഫീസര്‍ക്കു പുറമെ തിരുവനന്തപുരം കാന്‍സര്‍ ഗവേഷണ കേന്ദ്രത്തിന്റെയും കൊച്ചിന് കാന്‍സര്‍ ഗവേഷണകേന്ദ്രത്തിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ശില്പശാലയില് പങ്കെടുത്തു.
നേരത്തെയുള്ള രോഗനിർണയം, ചികിത്സ, പുനരധിവാസം, സാന്ത്വന ചികിത്സ എന്നീ നാലു മേഖലകൾക്കാണ് കൊച്ചി കാൻസർ സെന്ററിൽ ഊന്നൽ നൽകുന്നത്. തിരുവനന്തപുരത്തെ ആർസിസിയെ പല മേഖലയിലും മാതൃകയാക്കും. നിർമാണ പ്രവർത്തനങ്ങൾ രോഗികൾക്ക് കൂടുതൽ സൗകര്യം നൽകുന്ന രീതിയിലായിരിക്കും. റാമ്പുകൾക്ക് പകരം എസ്കലേറ്റർ സംവിധാനമെന്നതാണ് ഒരു പ്രത്യേകത.
മൂന്ന് വർഷം മുൻപു കാൻസർ കേന്ദ്രം ആസൂത്രണം ചെയ്യുമ്പോൾ 450 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വിശദമായ പദ്ധതി റിപ്പോർട്ട് ആണ് തയാറാക്കിയിരുന്നത്. എച്ച്എസ്സിസി തയാറാക്കിയ ഈ പദ്ധതിയെ മുൻനിർത്തിയാണ് 2014 ഓഗസ്റ്റ് 18ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടത്. എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയുടെ 60 ഏക്കറിൽനിന്ന് 12 ഏക്കർ എടുക്കാനും ധാരണയായിരുന്നു.
കെട്ടിടനിർമാണം വൈകിയതോടെഎറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയുടെ പണിതീരാത്ത പേ വാർഡ് കെട്ടിടത്തിൽ ഒപി വിഭാഗം മാത്രമായി കഴിഞ്ഞ നവംബറിൽ കാൻസർ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുകയായിരുന്നു.
കൊച്ചി കാൻസർ റിസർച്ച് സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനത്തിന് എവിടെനിന്ന് പണം ലഭിക്കുമെന്ന തർക്കം പദ്ധതി രൂപീകരണ കാലം മുതൽ തുടങ്ങിയിരുന്നു. എറണാകുളം സഹകരണ ബാങ്ക് തുക തരാൻ തയാറായെങ്കിലും സർക്കാർ അതിൽ താത്പര്യം കാണിച്ചില്ല.
360 കോടി രൂപയെന്ന് പുതുക്കി എച്ച്എസ്സിസി വീണ്ടും പദ്ധതി തയാറാക്കി നൽകി. ഏതാനും മാസം മുൻപാണ് കിഫ്ബി എന്ന ഏജൻസി വഴി പദ്ധതി നടപ്പാക്കുമെന്നു സർക്കാർ വ്യക്തമാക്കിയത്. അതിനിടെ കൊച്ചി കാൻസർ റിസർച്ച് സെന്ററിന് ഇപ്പോഴും നേതൃത്വമില്ലാത്തത് വികസന പ്രവർത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്.
കാൻസർ സെന്റർ ഡയറക്ടർ എന്ന തസ്തിക ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. മുഖ്യമന്ത്രി തലവനായിട്ടുള്ള സൊസൈറ്റിയാണ് ഭരണച്ചുമതല നിർവഹിക്കുന്നത്. ഡയറക്ടർ വരുന്നത് വരെ ജില്ലാ കളക്ടറാണ് സ്പെഷൽ ഓഫീസർ എന്ന നിലയിൽ ഭരണനിർവഹണം നടത്തുന്നത്.
കാന്‍സര്‍ ഗവേഷണകേന്ദ്രം സ്പെഷല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ളയുടെ നേതൃത്വത്തിലാണ് രണ്ടാംഘട്ട വികസന പദ്ധതിരേഖ തയാറായത്. കരടു പദ്ധതിരേഖയെ ആധാരമാക്കിയുള്ള ശില്പശാല ഏതാനും മാസം മുൻപു തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ നടന്നിരുന്നു. സ്പെഷല്‍ ഓഫീസര്‍ക്കു പുറമെ തിരുവനന്തപുരം കാന്‍സര്‍ ഗവേഷണ കേന്ദ്രത്തിന്റെയും കൊച്ചിന് കാന്‍സര്‍ ഗവേഷണകേന്ദ്രത്തിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ശില്പശാലയില് പങ്കെടുത്തു.
നേരത്തെയുള്ള രോഗനിർണയം, ചികിത്സ, പുനരധിവാസം, സാന്ത്വന ചികിത്സ എന്നീ നാലു മേഖലകൾക്കാണ് കൊച്ചി കാൻസർ സെന്ററിൽ ഊന്നൽ നൽകുന്നത്. തിരുവനന്തപുരത്തെ ആർസിസിയെ പല മേഖലയിലും മാതൃകയാക്കും. നിർമാണ പ്രവർത്തനങ്ങൾ രോഗികൾക്ക് കൂടുതൽ സൗകര്യം നൽകുന്ന രീതിയിലായിരിക്കും. റാമ്പുകൾക്ക് പകരം എസ്കലേറ്റർ സംവിധാനമെന്നതാണ് ഒരു പ്രത്യേകത.
മൂന്ന് വർഷം മുൻപു കാൻസർ കേന്ദ്രം ആസൂത്രണം ചെയ്യുമ്പോൾ 450 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വിശദമായ പദ്ധതി റിപ്പോർട്ട് ആണ് തയാറാക്കിയിരുന്നത്. എച്ച്എസ്സിസി തയാറാക്കിയ ഈ പദ്ധതിയെ മുൻനിർത്തിയാണ് 2014 ഓഗസ്റ്റ് 18ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടത്. എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയുടെ 60 ഏക്കറിൽനിന്ന് 12 ഏക്കർ എടുക്കാനും ധാരണയായിരുന്നു.
കെട്ടിടനിർമാണം വൈകിയതോടെഎറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയുടെ പണിതീരാത്ത പേ വാർഡ് കെട്ടിടത്തിൽ ഒപി വിഭാഗം മാത്രമായി കഴിഞ്ഞ നവംബറിൽ കാൻസർ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുകയായിരുന്നു.
കൊച്ചി കാൻസർ റിസർച്ച് സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനത്തിന് എവിടെനിന്ന് പണം ലഭിക്കുമെന്ന തർക്കം പദ്ധതി രൂപീകരണ കാലം മുതൽ തുടങ്ങിയിരുന്നു. എറണാകുളം സഹകരണ ബാങ്ക് തുക തരാൻ തയാറായെങ്കിലും സർക്കാർ അതിൽ താത്പര്യം കാണിച്ചില്ല.
360 കോടി രൂപയെന്ന് പുതുക്കി എച്ച്എസ്സിസി വീണ്ടും പദ്ധതി തയാറാക്കി നൽകി. ഏതാനും മാസം മുൻപാണ് കിഫ്ബി എന്ന ഏജൻസി വഴി പദ്ധതി നടപ്പാക്കുമെന്നു സർക്കാർ വ്യക്തമാക്കിയത്. അതിനിടെ കൊച്ചി കാൻസർ റിസർച്ച് സെന്ററിന് ഇപ്പോഴും നേതൃത്വമില്ലാത്തത് വികസന പ്രവർത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്.
കാൻസർ സെന്റർ ഡയറക്ടർ എന്ന തസ്തിക ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. മുഖ്യമന്ത്രി തലവനായിട്ടുള്ള സൊസൈറ്റിയാണ് ഭരണച്ചുമതല നിർവഹിക്കുന്നത്. ഡയറക്ടർ വരുന്നത് വരെ ജില്ലാ കളക്ടറാണ് സ്പെഷൽ ഓഫീസർ എന്ന നിലയിൽ ഭരണനിർവഹണം നടത്തുന്നത്.