കുതിരാൻ: ജനകീയ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ച നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി എഡിഎം അനന്തകൃഷ്ണൻ സമരസമിതിയുമായി ചർച്ച നടത്തി.
നാട്ടുകാർക്കുണ്ടായ നഷ്ടം ഏപ്രിൽ പത്തിന് മുന്പ് വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. നഷ്ടപരിഹാരം ലഭിക്കുന്നതുവരെ സമരത്തിൽനിന്നും പിൻമാറില്ലെന്ന് സമരസമിതി അറിയിച്ചു.
അപ്രതീക്ഷിതമായി പെയ്ത മഴയിൽ വീടുകൾ ചോർന്നൊലിച്ചതും കിണറുകൾ വറ്റിയതും തുറന്ന കിണറുകളിലെ റിങ്ങുകൾ പൊട്ടി മുകളിലേക്ക് തെറിച്ചതും കല്ലുകൾ വന്ന് വീണു. പറന്പിലൂടെ ഹെൽമറ്റ് വച്ച് നടക്കേണ്ട സ്ഥിതിയും കരാർ കന്പനിയുടെ കരാർ ലംഘനവുമെല്ലാമായി നൂറുപരാതികൾ ജനങ്ങൾ പറഞ്ഞു കരാർ കന്പനിയുടെ നിയമലംഘനത്തെക്കുറിച്ച് ചർച്ചയില്ലെന്നും നഷ്ടപരിഹാരം വേഗത്തിലാക്കുമെന്നും മാത്രം പറഞ്ഞ് എഡിഎം സ്ഥലം വിട്ടതോടെ സമരം ശക്തമാക്കുമെന്ന് സമരസമിതിയും വ്യക്തമാക്കി.
നാട്ടുകാർക്കുണ്ടായ നഷ്ടം ഏപ്രിൽ പത്തിന് മുന്പ് വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. നഷ്ടപരിഹാരം ലഭിക്കുന്നതുവരെ സമരത്തിൽനിന്നും പിൻമാറില്ലെന്ന് സമരസമിതി അറിയിച്ചു.
അപ്രതീക്ഷിതമായി പെയ്ത മഴയിൽ വീടുകൾ ചോർന്നൊലിച്ചതും കിണറുകൾ വറ്റിയതും തുറന്ന കിണറുകളിലെ റിങ്ങുകൾ പൊട്ടി മുകളിലേക്ക് തെറിച്ചതും കല്ലുകൾ വന്ന് വീണു. പറന്പിലൂടെ ഹെൽമറ്റ് വച്ച് നടക്കേണ്ട സ്ഥിതിയും കരാർ കന്പനിയുടെ കരാർ ലംഘനവുമെല്ലാമായി നൂറുപരാതികൾ ജനങ്ങൾ പറഞ്ഞു കരാർ കന്പനിയുടെ നിയമലംഘനത്തെക്കുറിച്ച് ചർച്ചയില്ലെന്നും നഷ്ടപരിഹാരം വേഗത്തിലാക്കുമെന്നും മാത്രം പറഞ്ഞ് എഡിഎം സ്ഥലം വിട്ടതോടെ സമരം ശക്തമാക്കുമെന്ന് സമരസമിതിയും വ്യക്തമാക്കി.