+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോതിരം വിരലിൽ കുടുങ്ങിയ യുവാവിനു ഫയർഫോഴ്സ് ദേവദൂതരായി

തൃശൂർ: വിരലിൽ മോതിരം ഇറുകി നീരും വേദനയും കലശലായതിനെ തുടർന്ന് തൃശൂർ മെഡിക്കൽകോളജിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന് ആശ്രയമായത് ഫയർഫോഴ്സ് സംഘം. അങ്കമ
മോതിരം വിരലിൽ കുടുങ്ങിയ  യുവാവിനു ഫയർഫോഴ്സ് ദേവദൂതരായി
തൃശൂർ: വിരലിൽ മോതിരം ഇറുകി നീരും വേദനയും കലശലായതിനെ തുടർന്ന് തൃശൂർ മെഡിക്കൽകോളജിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന് ആശ്രയമായത് ഫയർഫോഴ്സ് സംഘം. അങ്കമാലി വട്ടപ്പറന്പ് അന്പാട്ടുപറന്പിൽ അനിൽകുമാറി(35)നു മുന്പിലാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഡോക്്ടറായി അവതരിച്ചത്.
ദിവസങ്ങളോളം വേദനയും നീരും സഹിച്ചും പല ഡോക്്ടർമാരെയും കണ്ട തിനും ശേഷമാണ് തൃശൂർ മെഡിക്കൽകോളജിലെത്തിയത്. വേദനയും നീരും ശമിക്കാതെ മോതിരം ഉൗരാൻ കഴിയാതെവന്നതോടെ ഡോക്്ടർമാർ കൈമലർത്തി. ഡോക്്ടർമാർ തന്നെ മോതിരം ഉൗരൽ ഓപ്പറേഷന് ഫയർഫോഴ്സിനെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി. ഉച്ചയ്ക്ക് ഒന്നരയോടെ ഡോക്്ടർമാരുടെ സാന്നിധ്യത്തിൽ തന്നെ മോതിരം മുറിച്ചുമാറ്റിയതോടെയാണ് യുവാവിനും രക്ഷാപ്രവർത്തനത്തിനു കൂടിയവർക്കും ശ്വാസംനേരേ വീണത്.
സ്റ്റേഷൻ ഇൻസ്പെക്്ടർ എ.എൽ. ലാസറിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.