എടമുട്ടം: എടമുട്ടം പടിഞ്ഞാറ് വീണ്ടും ബിവറേജ് മദ്യഷാപ്പ് തുറന്നു. അടച്ചുപൂട്ടാൻ നടപടിയെടുത്ത വലപ്പാട് ഗ്രാമപഞ്ചായത്താകട്ടെ തുറക്കാൻ അനുകൂല നടപടിയും ഒരുക്കിക്കൊടുത്ത് ഇരട്ടത്താപ്പ് കാണിച്ചതായി ആക്ഷേപം. ജനങ്ങളുടെയും പഞ്ചായത്തിന്റെയും എതിർപ്പിനെത്തുടർന്ന് അടച്ചുപൂട്ടിയ മദ്യഷാപ്പാണിത്.
എതിർപ്പുകൾ മറികടന്നാണ് വീട്ട് നന്പർ മാറ്റി കൊമേഴ്സ്യൽ നന്പർ പഞ്ചായത്ത് നൽകിയതോടെ ബീവറേജ് മദ്യഷാപ്പ് തുറ
ക്കാൻ അനുകൂല സാഹചര്യമായത്. ഇതിനെത്തുടർന്ന് ഇന്നലെ രാവിലെ മുതൽ ഇവിടെ ബീവറേജ്
ഷോപ്പ് വീണ്ടും തുറന്ന് പ്രവർത്തനം തുടങ്ങിയത്.
കഴിഞ്ഞദിവസം വലപ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ സർവകക്ഷിയോഗം ചേർന്നിരുന്നു.
എന്നാൽ, കോൺഗ്രസും ബിജെപിയും മാത്രമാണ് ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചത്.
വീട്ടുനന്പറുള്ള കെട്ടിടത്തിൽ ബീവറേജ് മദ്യഷാപ്പ് തുറന്നതുമൂലമാണ് നേരത്തെ സ്റ്റോപ്പ് മെമ്മോ പഞ്ചായത്ത് നൽകിയതെന്നു ഗ്രാമപഞ്ചായത്തധികൃതർ യോഗത്തിൽ വിശദീകരിച്ചു. വീട്ട് നന്പർ മാറ്റി കൊമേഴ്സ്യൽ നന്പ്ര് നൽകണമെന്ന് വീട്ടുടമയുടെ അപേക്ഷ പ്രകാരം കൊമേഴ്സ്യൽ നന്പറിൽ ബിവറേജ് തുടങ്ങാൻ പഞ്ചായത്തിന്റെ ലൈസൻസ് വേണ്ടെന്നാണു പഞ്ചായത്തധികൃതർ പറയുന്ന ന്യായം.
എതിർപ്പും സമരങ്ങളും കാരണം കഴിഞ്ഞമാസം ആദ്യവാരത്തിലാണ് ഇവിടെ അടഞ്ഞുകിടന്നിരുന്ന വീട്ടിലെ മദ്യഷാപ്പ് സ്റ്റോപ്പ് മെമ്മോ നൽകി പഞ്ചായത്ത് അടപ്പിച്ചത്. പരിസരത്തെ സ്വൈര്യജീവിതം തകർക്കുന്ന മദ്യഷാപ്പ് വേണ്ടെന്ന് വീട്ടമ്മമാർവരെ
പഞ്ചായത്തധികൃതരോടും പോലീസിനോടും കരഞ്ഞു പറഞ്ഞിരുന്നു.
മദ്യഷാപ്പിനെതിരെ സമരം നടത്തിയവരെ വലപ്പാട് പോലീസ് അറസ്റ്റുചെയ്ത് വിട്ടയച്ചിരുന്നു. മദ്യഷാപ്പിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രിസന്റെ നേതൃത്വത്തിൽ നേരത്തെ വലപ്പാട് പഞ്ചായത്ത് ഓഫീസിൽ ഉപരോധംവരെ നടത്തിയിരുന്നു.
ടി.എൻ. പ്രതാപൻ നാട്ടിക എംഎൽഎയായിരുന്ന അവസരത്തിലാണ് ദേശീയപാതയിലെ പയച്ചോടിൽ ബിവറേജ് മദ്യഷാപ്പ് തുടങ്ങിയത്. റുക്കിയ എന്ന വീട്ടമ്മയുൾപ്പെടെ പരിസരത്തെ വീട്ടമ്മമാരും മദ്യവിരുദ്ധ സമിതിയും നടത്തിയ നീണ്ട സമരത്തെ തുടർന്ന് മദ്യഷാപ്പ് മാറ്റി. പിന്നെ ആരുമറിയാതെ ദേശീയപാതയിലെ
എടമുട്ടം ആനവിഴുങ്ങിയിലേക്ക് രാത്രിയുടെ മറവിൽ മാറ്റിയത്.
ഇവിടെയും പരിസരവാസികളും മദ്യവിരുദ്ധ സമിതിയും സമരം തുടങ്ങി. ഇതിനിടയിൽ ദേശീയപാതയോരത്തുനിന്ന് മദ്യഷാപ്പുകൾ മാറ്റണമെന്ന സുപ്രീം കോടതി വിധി വന്നത്. പിന്നെ ഇവിടെനിന്നാണ് എടമുട്ടം പടിഞ്ഞാറ് ജനവാസകേന്ദ്രമായ പ്രദേശത്തെ അടഞ്ഞുകിടക്കുന്ന വീട്ടിലേക്ക് മദ്യഷാപ്പ് മാറ്റിയത്. നാട്ടുകാർ സംഘടിച്ചെത്തിയതോടെ പിറ്റേന്നു മദ്യഷാപ്പ് മാറ്റി. പിന്നെ പോലീസ് കാവലോടെ മദ്യഷാപ്പ് വീണ്ടും തുറന്നുവെങ്കിലും പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോയിൽ അടച്ചു പൂട്ടുകയായിരുന്നു.
എതിർപ്പുകൾ മറികടന്നാണ് വീട്ട് നന്പർ മാറ്റി കൊമേഴ്സ്യൽ നന്പർ പഞ്ചായത്ത് നൽകിയതോടെ ബീവറേജ് മദ്യഷാപ്പ് തുറ
ക്കാൻ അനുകൂല സാഹചര്യമായത്. ഇതിനെത്തുടർന്ന് ഇന്നലെ രാവിലെ മുതൽ ഇവിടെ ബീവറേജ്
ഷോപ്പ് വീണ്ടും തുറന്ന് പ്രവർത്തനം തുടങ്ങിയത്.
കഴിഞ്ഞദിവസം വലപ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ സർവകക്ഷിയോഗം ചേർന്നിരുന്നു.
എന്നാൽ, കോൺഗ്രസും ബിജെപിയും മാത്രമാണ് ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചത്.
വീട്ടുനന്പറുള്ള കെട്ടിടത്തിൽ ബീവറേജ് മദ്യഷാപ്പ് തുറന്നതുമൂലമാണ് നേരത്തെ സ്റ്റോപ്പ് മെമ്മോ പഞ്ചായത്ത് നൽകിയതെന്നു ഗ്രാമപഞ്ചായത്തധികൃതർ യോഗത്തിൽ വിശദീകരിച്ചു. വീട്ട് നന്പർ മാറ്റി കൊമേഴ്സ്യൽ നന്പ്ര് നൽകണമെന്ന് വീട്ടുടമയുടെ അപേക്ഷ പ്രകാരം കൊമേഴ്സ്യൽ നന്പറിൽ ബിവറേജ് തുടങ്ങാൻ പഞ്ചായത്തിന്റെ ലൈസൻസ് വേണ്ടെന്നാണു പഞ്ചായത്തധികൃതർ പറയുന്ന ന്യായം.
എതിർപ്പും സമരങ്ങളും കാരണം കഴിഞ്ഞമാസം ആദ്യവാരത്തിലാണ് ഇവിടെ അടഞ്ഞുകിടന്നിരുന്ന വീട്ടിലെ മദ്യഷാപ്പ് സ്റ്റോപ്പ് മെമ്മോ നൽകി പഞ്ചായത്ത് അടപ്പിച്ചത്. പരിസരത്തെ സ്വൈര്യജീവിതം തകർക്കുന്ന മദ്യഷാപ്പ് വേണ്ടെന്ന് വീട്ടമ്മമാർവരെ
പഞ്ചായത്തധികൃതരോടും പോലീസിനോടും കരഞ്ഞു പറഞ്ഞിരുന്നു.
മദ്യഷാപ്പിനെതിരെ സമരം നടത്തിയവരെ വലപ്പാട് പോലീസ് അറസ്റ്റുചെയ്ത് വിട്ടയച്ചിരുന്നു. മദ്യഷാപ്പിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രിസന്റെ നേതൃത്വത്തിൽ നേരത്തെ വലപ്പാട് പഞ്ചായത്ത് ഓഫീസിൽ ഉപരോധംവരെ നടത്തിയിരുന്നു.
ടി.എൻ. പ്രതാപൻ നാട്ടിക എംഎൽഎയായിരുന്ന അവസരത്തിലാണ് ദേശീയപാതയിലെ പയച്ചോടിൽ ബിവറേജ് മദ്യഷാപ്പ് തുടങ്ങിയത്. റുക്കിയ എന്ന വീട്ടമ്മയുൾപ്പെടെ പരിസരത്തെ വീട്ടമ്മമാരും മദ്യവിരുദ്ധ സമിതിയും നടത്തിയ നീണ്ട സമരത്തെ തുടർന്ന് മദ്യഷാപ്പ് മാറ്റി. പിന്നെ ആരുമറിയാതെ ദേശീയപാതയിലെ
എടമുട്ടം ആനവിഴുങ്ങിയിലേക്ക് രാത്രിയുടെ മറവിൽ മാറ്റിയത്.
ഇവിടെയും പരിസരവാസികളും മദ്യവിരുദ്ധ സമിതിയും സമരം തുടങ്ങി. ഇതിനിടയിൽ ദേശീയപാതയോരത്തുനിന്ന് മദ്യഷാപ്പുകൾ മാറ്റണമെന്ന സുപ്രീം കോടതി വിധി വന്നത്. പിന്നെ ഇവിടെനിന്നാണ് എടമുട്ടം പടിഞ്ഞാറ് ജനവാസകേന്ദ്രമായ പ്രദേശത്തെ അടഞ്ഞുകിടക്കുന്ന വീട്ടിലേക്ക് മദ്യഷാപ്പ് മാറ്റിയത്. നാട്ടുകാർ സംഘടിച്ചെത്തിയതോടെ പിറ്റേന്നു മദ്യഷാപ്പ് മാറ്റി. പിന്നെ പോലീസ് കാവലോടെ മദ്യഷാപ്പ് വീണ്ടും തുറന്നുവെങ്കിലും പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോയിൽ അടച്ചു പൂട്ടുകയായിരുന്നു.