+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടവർ നിർമാണത്തിന് അനുമതി നൽകുന്നത് ഇനി കൗണ്‍സിലിന്‍റെ അംഗീകാരത്തോടെ മാത്രം

ഇരിങ്ങാലക്കുട: നഗരസഭയിലെ പതിനെട്ടാം വാർഡിൽ ഒറ്റ രാത്രികൊണ്ട ് സ്ഥാപിച്ച സ്വകാര്യ കന്പനിയുടെ ടവർ നീക്കം ചെയ്യുവാൻ മുനിസിപ്പൽ ചെയർപേഴ്സണ്‍ നിമ്യ ഷിജു നൽക
ടവർ നിർമാണത്തിന് അനുമതി നൽകുന്നത് ഇനി കൗണ്‍സിലിന്‍റെ അംഗീകാരത്തോടെ മാത്രം
ഇരിങ്ങാലക്കുട: നഗരസഭയിലെ പതിനെട്ടാം വാർഡിൽ ഒറ്റ രാത്രികൊണ്ട ് സ്ഥാപിച്ച സ്വകാര്യ കന്പനിയുടെ ടവർ നീക്കം ചെയ്യുവാൻ മുനിസിപ്പൽ ചെയർപേഴ്സണ്‍ നിമ്യ ഷിജു നൽകിയ മുൻകൂർ അനുമതി മുനിസിപ്പൽ കൗണ്‍സിൽ യോഗം അംഗീകരിച്ചു.
ഇന്നലെ വിളിച്ചുചേർത്ത അടിയന്തര കൗണ്‍സിൽ യോഗമാണ് നഗരസഭയ്ക്കുനൽകിയ രേഖകളിൽനിന്നും വ്യത്യസ്തമായി നിർദ്ദിഷ്ട സ്ഥാനത്തുനിന്നും മാറിയും, ദുർബലമായ അടിത്തറയിലും സ്ഥാപിച്ച ടവർ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിൽ മാറ്റുന്നതിന് നൽകിയ അനുമതി അംഗീകരിച്ചത്. ഇതു സംബന്ധിച്ച് നടന്ന ചർച്ചയിൽ ടവറിന് അനുമതി നൽകിയ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ
രൂക്ഷ വിമർശനമാണ് ഭരണ-പ്രതിപക്ഷാംഗങ്ങളിൽ നിന്നും ഉണ്ടായത്.
ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ചയിൽ കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മുനിസിപ്പൽ ചെയർപേഴ്്്്്്സണ്‍ പറഞ്ഞു. എന്നാൽ നിയമപരമായി നടപടിക്രമങ്ങൾ പൂർത്തിയായ ശേഷമാണ് അനുമതി നൽകിയതെന്നും സാന്പത്തിക വർഷാവസാനമുള്ള ജോലി തിരക്കുമൂലമാണ് ചെയർപേഴ്സനെ അറിയിക്കാൻ വിട്ടുപോയതെന്നും ഇത് മനപൂർവമല്ലെന്നും മുനിസിപ്പൽ എൻജിനീയർ മണികണ്ഠൻ വിശദീക
രിച്ചു.
ടവർ നിർമാണത്തിന് അനുമതി നൽകിയതിന്‍റെ ധാർമിക ഉത്തരവാദിത്വം തനിക്കാണന്ന് മുനിസിപ്പൽ സെക്രട്ടറി ഒ.എൻ. അജിത്ത്കുമാർ കൗണ്‍സിൽ യോഗത്തിൽ പറഞ്ഞു.
സംഭവത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച
തനിക്ക് ജനങ്ങളുടെ ഭീതി മനസിലാക്കുവാൻ കഴിഞ്ഞു. അതുകൊണ്ടാണ് ഇത്തരമൊരു അസാധാരണ നടപടി എടുത്തതെന്നും സെക്രട്ടറി അജിത്്കുമാർ വിശദീകരിച്ചു.
ഇനിമുതൽ ടവർ നിർമാണത്തിന് അനുമതി നൽകുന്പോൾ കൗണ്‍സിലിന്‍റെ അനുമതിയോടെ മാത്രം നൽകിയാൽ മതിയെന്നും കൗണ്‍സിൽ യോഗം തീരുമാനിച്ചു.
മുനിസിപ്പൽ ചെയർപേഴ്സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു.