കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ വനിതാ ഫോട്ടോഗ്രാഫർ ബിന്ദുവിന് സ്വന്തമായി വീട് എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. അപകടമരണങ്ങളിലും ആത്മഹത്യ സംഭവങ്ങളിലും ഫോട്ടോഗ്രാഫിയിൽ പോലീസിന് ഏറെ സാഹയകമായി പ്രവർത്തിക്കുന്ന ബിന്ദുവിന് വീടൊരുക്കാൻ കൊടുങ്ങല്ലൂർ ജനമൈത്രി പോലീസാണ് മുൻകൈ എടുത്തിട്ടുള്ളത്. ഇതിനായി എസെൻ വിദ്യാഭവനിൽ ജനമൈത്രി പോലീസ് വിളിച്ചു ചേർത്ത സുമനസുകളുടെ യോഗത്തിൽ നഗരസഭാ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ അധ്യക്ഷനായിരുന്നു. വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
വീട് നിർമാണത്തിനായി കൊടുങ്ങല്ലൂർ നഗരസഭയും ഫോട്ടോഗ്രാഫി അസോസിയേഷനും മേത്തല അഷ്ടപദി തിയറ്റേഴ്സും കോഴിക്കോട് സ്വദേശിയുമായ ഒരു വ്യക്തിയും കൈകോർത്തപ്പോൾ ബിന്ദുവിന്റെ സ്വപ്ന സങ്കല്പത്തിനു ചിറകു മുളച്ചു. മേത്തല അഞ്ചപ്പാലത്ത് വീട് നിർമാണത്തിനായി വാങ്ങിയ സഥലത്ത് ഇന്നുരാവിലെ ഒന്പതിനും പത്തിനും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ വി.ആർ. സുനിൽകുമാർ എംഎൽഎ വീടിനു തറക്കല്ലിടും.
വിദ്യാഭവനിൽ വിളിച്ചുചേർത്ത യോഗത്തിൽ കൊടുങ്ങല്ലൂർ എസ്ഐ ഇ.ആർ. ബൈജു, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഷീല രാജ്കമൽ, കെ.ആർ.സുഭാഷ്, എം.കെ. സഹീർ, എ.സി. ജോൺസൺ, എ. മുകുന്ദൻ, സി.എസ്. തിലകൻ എന്നിവർ പ്രസംഗിച്ചു.
വീട് നിർമാണത്തിനായി കൊടുങ്ങല്ലൂർ നഗരസഭയും ഫോട്ടോഗ്രാഫി അസോസിയേഷനും മേത്തല അഷ്ടപദി തിയറ്റേഴ്സും കോഴിക്കോട് സ്വദേശിയുമായ ഒരു വ്യക്തിയും കൈകോർത്തപ്പോൾ ബിന്ദുവിന്റെ സ്വപ്ന സങ്കല്പത്തിനു ചിറകു മുളച്ചു. മേത്തല അഞ്ചപ്പാലത്ത് വീട് നിർമാണത്തിനായി വാങ്ങിയ സഥലത്ത് ഇന്നുരാവിലെ ഒന്പതിനും പത്തിനും മധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ വി.ആർ. സുനിൽകുമാർ എംഎൽഎ വീടിനു തറക്കല്ലിടും.
വിദ്യാഭവനിൽ വിളിച്ചുചേർത്ത യോഗത്തിൽ കൊടുങ്ങല്ലൂർ എസ്ഐ ഇ.ആർ. ബൈജു, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഷീല രാജ്കമൽ, കെ.ആർ.സുഭാഷ്, എം.കെ. സഹീർ, എ.സി. ജോൺസൺ, എ. മുകുന്ദൻ, സി.എസ്. തിലകൻ എന്നിവർ പ്രസംഗിച്ചു.