+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജനമൈത്രീ പോലീസ് മുൻകൈയെടുത്തു; കുഞ്ഞനും കുടുംബത്തിനും വീടൊരുങ്ങി

നിലന്പൂർ : കുഞ്ഞനും കുടുംബത്തിനും ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. പാതിവഴിയിൽ നിലച്ച ഇവരുടെ വീടു നിർമാണം നിലന്പൂർ സിഐയുടെ നേതൃത്വത്തിലുള്ള പോലീസും ആത്മ എ
ജനമൈത്രീ പോലീസ് മുൻകൈയെടുത്തു; കുഞ്ഞനും കുടുംബത്തിനും വീടൊരുങ്ങി
നിലന്പൂർ : കുഞ്ഞനും കുടുംബത്തിനും ഇനി സുരക്ഷിതമായി അന്തിയുറങ്ങാം. പാതിവഴിയിൽ നിലച്ച ഇവരുടെ വീടു നിർമാണം നിലന്പൂർ സിഐയുടെ നേതൃത്വത്തിലുള്ള പോലീസും ആത്മ എന്ന സന്നദ്ധസംഘടനയും പ്രദേശത്തെ സുമനസുകളും ചേർന്നു പൂർത്തിയാക്കി.
ഹൃദയസംബന്ധമായ അസുഖബാധിതനായ കുഞ്ഞൻ ടി.കെ.കോളനിയിലെ മലയോരത്ത് കഴിഞ്ഞ ആറു വർഷമായി വീടുപണി തീർക്കാനാകാതെ ബുദ്ധിമുട്ടുകയായിരുന്നു. ഭാര്യ കാർത്ത്യായനിയും നാലു പെണ്‍കുട്ടികളും അടങ്ങിയതാണ് ഇദ്ദേഹത്തിന്‍റെ കുടുംബം. തോട്ടങ്ങളിൽ അടയ്ക്ക പെറുക്കുന്ന ജോലിയാണ് കുഞ്ഞൻ ചെയ്തിരുന്നത്. ഭാര്യയും കൂലിപ്പണിക്ക് പോകും. കോളനി വീടുകളിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നിലന്പൂർ സിഐ കെ.എം.ദേവസ്യ ഇവിടെയെത്തുന്നത്. നാട്ടുകാരനായ ജോസ് എന്ന പൊതുപ്രവർത്തകൻ കുഞ്ഞന്‍റെയും കുടുംബത്തിന്‍റെയും ദൈന്യത സിഐയെ അറിയിച്ചു. വീടുപൂർത്തിയാക്കാനുള്ള മുഴുവൻ ജോലികളും സിഐയുടെ നേതൃത്വത്തിൽ നടന്നു. നിലന്പൂർ മേഖലയിൽ പ്രവർത്തിക്കുന്ന ആത്മ എന്ന സന്നദ്ധ സംഘടനയും ഒപ്പം ചേർന്നു. ജോസിന്‍റെ നേതൃത്വത്തിൽ നാട്ടുകാർ കൂടിയെത്തിയതോടെ വീട് പണിക്ക് വേഗത കൂടി.
ഫെബ്രുവരി ഒന്നിനു പണി തുടങ്ങി. 12നായിരുന്നു ജനകീയ കൂട്ടായ്മയിൽ വാർപ്പ് . ഉത്തരവ് നൽകാൻ മാത്രമല്ല കൂടെയിറങ്ങി പണി ചെയ്യാനും സിഐയും മറ്റു പോലീസുകാരുമെത്തി. വാർപ്പിനു പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രനും എത്തിയിരുന്നു. രണ്ടുമുറികൾ, അടുക്കള, പുറത്തെ മുറി എന്നിവയുൾപ്പെടുന്നതാണ് വീട്. വീടിനു വെളിയിൽ കക്കൂസിന്‍റെ പണിയും കഴിഞ്ഞു. മുറ്റത്തിന്‍റെ ഒരു ഭാഗം കെട്ടിയുയർത്തി നിരപ്പാക്കി.
സമീപത്ത് ഒന്പതു വീട്ടുകാർക്കായി കുടിവെള്ളത്തിനു ടാങ്കും പണിതു. 1300ലധികം മീറ്റർ പൈപ്പിട്ട് അതുവഴി വെള്ളമെത്തിച്ച് വിതരണത്തിനു തയാറായി. മൊത്തം മൂന്നരലക്ഷത്തോളം രൂപയാണു പദ്ധതിക്കു ചെലവു വന്നത്.
More in Malappuram :