പെരിന്തൽമണ്ണ: മങ്കട, ചെറുകര ഭാഗങ്ങളിൽ അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ടു പേർ പെരിന്തൽമണ്ണ എക്സൈസിന്റെ പിടിയിലായി.
മങ്കടയിൽ വാഹന പരിശോധനയ്ക്കിടയിൽ 15 കുപ്പി മദ്യവുമായി സൂഫിയാനെയും ചെറുകരയിൽ ഓട്ടോറിക്ഷയിൽ 22 കുപ്പി മദ്യം കടത്തി വിൽപ്പന നടത്തിയ ലൈജുവിനെയും പെരിന്തൽമണ്ണ റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി. മൊയ്തുവും സംഘവും പിടികൂടി. സിവിൽ എക്സൈസ് ഓഫീസർമാരായ ഡി.എസ് സജയകുമാർ, പി.എച്ച് പ്രത്യുഷ്, കെ.എം ശിവപ്രകാശ്, പി. അനീഷ്കുമാർ, വി.ടി കമ്മുക്കുട്ടി, വനിത സിവിൽ എക്സൈസ് ഓഫീസർ പി.കെ ഇന്ദുദാസ്, കെ.സിന്ധു എന്നിവരും പരിശോധനസംഘത്തിൽ ഉണ്ടായിരുന്നു.
മങ്കടയിൽ വാഹന പരിശോധനയ്ക്കിടയിൽ 15 കുപ്പി മദ്യവുമായി സൂഫിയാനെയും ചെറുകരയിൽ ഓട്ടോറിക്ഷയിൽ 22 കുപ്പി മദ്യം കടത്തി വിൽപ്പന നടത്തിയ ലൈജുവിനെയും പെരിന്തൽമണ്ണ റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി. മൊയ്തുവും സംഘവും പിടികൂടി. സിവിൽ എക്സൈസ് ഓഫീസർമാരായ ഡി.എസ് സജയകുമാർ, പി.എച്ച് പ്രത്യുഷ്, കെ.എം ശിവപ്രകാശ്, പി. അനീഷ്കുമാർ, വി.ടി കമ്മുക്കുട്ടി, വനിത സിവിൽ എക്സൈസ് ഓഫീസർ പി.കെ ഇന്ദുദാസ്, കെ.സിന്ധു എന്നിവരും പരിശോധനസംഘത്തിൽ ഉണ്ടായിരുന്നു.