+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുതുമലയിൽ ആനയ്ക്ക് സുഖചികിത്സാ ക്യാന്പ് തുടങ്ങി

ഗൂഡല്ലൂർ: മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിൽ ആന സുഖ ചികിത്സാ ക്യാന്പ് ആരംഭിച്ചു. മുതുമലയിലെ പാന്പോക്സിൽ 16 വളർത്താനകൾക്കും ഈട്ടിമരത്തിൽ ആറ് വളർത്താനകൾ
മുതുമലയിൽ ആനയ്ക്ക്  സുഖചികിത്സാ ക്യാന്പ് തുടങ്ങി
ഗൂഡല്ലൂർ: മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിൽ ആന സുഖ ചികിത്സാ ക്യാന്പ് ആരംഭിച്ചു. മുതുമലയിലെ പാന്പോക്സിൽ 16 വളർത്താനകൾക്കും ഈട്ടിമരത്തിൽ ആറ് വളർത്താനകൾക്കുമാണ് ക്യാന്പ് നടത്തുന്നത്.
മായാർ പുഴയോട് ചേർന്നാണ് ക്യാന്പ് നടക്കുന്നത്. തമിഴ്നാട് എച്ച്ആർ ആൻഡ് സിഇ വകുപ്പിന്‍റെയും വനംവകുപ്പിന്‍റെയും നേതൃത്വത്തിലാണ് ക്യാന്പ് നടക്കുന്നത്. 24 വളർത്താനകൾക്ക് 30 ദിവസത്തെ ചികിത്സയാണ് നൽകുന്നത്. കാട്ടാനകളുടെ ശല്യം തടയുന്നതിന് അഞ്ച് കിലോമീറ്റർ അകലത്തിൽ സോളാർ വേലി സ്ഥാപിച്ചിട്ടുണ്ട്.
മേട്ടുപാളയം തേക്കംപട്ടിയിൽ തമിഴ്നാട്ടിലെ നാട്ടാനകൾക്കും ക്ഷേത്ര ആനകൾക്കും ദർഗകളിലെയും മഠങ്ങളിലെയും മറ്റും ആനകൾക്കും സുഖ ചികിത്സ നൽകിയിരുന്നു. 2003 മുതലാണ് തമിഴ്നാട്ടിൽ ആന സുഖ ചികിത്സാ ക്യാന്പ് തുടങ്ങിയിരുന്നത്. തുടർച്ചയായി മുതുമലയിൽ ആന ക്യാന്പ് നടന്ന് വരുന്നുണ്ട്. പാപ്പാന്മാർക്ക് താമസിക്കാനുള്ള സ്ഥലവും ഭക്ഷണം പാചകം ചെയ്യാനുള്ള സ്ഥലവും മെഡിക്കൽ സംഘത്തിന് താമസിക്കാനുള്ള സ്ഥലവും മറ്റും തയ്യാറാക്കിയിട്ടുണ്ട്.
ഡോക്ടർമാരായ വിജയരാഘവൻ, മനോഹരൻ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സ നൽകുന്നത്. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലാവും ക്യാന്പ് പ്രവൃത്തിക്കുക.
മായാർ പുഴയിൽ നിന്ന് ആനകളെ കുളിപ്പിക്കുകയും കൃത്യമായി ഭക്ഷണം നൽകുകയും രാവിലെയും വൈകുന്നേരവും നാലുമണിക്കൂർ വീതം നടത്തിക്കുകയും ചെയ്യും.
മുതുമല കടുവാസംരക്ഷണ കേന്ദ്രം ഫീൽഡ് ഡയറക്ടർ ശ്രീനിവാസ റെഡ്ഡി ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ഡയറക്ടർ ശരവണൻ, റേഞ്ചർമാരായ കാന്തൻ, ജ്ഞാനദാസ്, ആരോഗ്യസ്വാമി, സുരേഷ്, മാരിയപ്പൻ, എൻജിഒ സ്വാദിഖലി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.