+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്ടിൽ പഞ്ചായത്ത് വകുപ്പിന്‍റെ പ്രവർത്തനം താളം തെറ്റുന്നു

കൽപ്പറ്റ: ഉദ്യോഗസ്ഥക്ഷാമംമൂലം വയനാട്ടിൽ പഞ്ചായത്ത് വകുപ്പിന്‍റെ പ്രവർത്തനം താളം തെറ്റുന്നു. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്‍റ് ഡയറക്ടർ എന്നിവരു
വയനാട്ടിൽ പഞ്ചായത്ത് വകുപ്പിന്‍റെ പ്രവർത്തനം താളം തെറ്റുന്നു
കൽപ്പറ്റ: ഉദ്യോഗസ്ഥക്ഷാമംമൂലം വയനാട്ടിൽ പഞ്ചായത്ത് വകുപ്പിന്‍റെ പ്രവർത്തനം താളം തെറ്റുന്നു. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്‍റ് ഡയറക്ടർ എന്നിവരുടേതടക്കം തസ്തികകൾ ജില്ലയിൽ ഒഴിഞ്ഞുകിടക്കുകയാണ്. വിവിധ ഗ്രാമപഞ്ചായത്തുകളിലായി സീനിയർ ക്ലാർക്കുമാരുടെ 18 കസേരകളിൽ ആളില്ല. സെക്രട്ടറി, അസിസ്റ്റന്‍റ് സെക്രട്ടറി, ഹെഡ്ക്ലാർക്ക് എന്നിവരില്ലാതെയാണ് ചില പഞ്ചായത്തുകളുടെ പ്രവർത്തനം. ഉദ്യോഗസ്ഥരുടെ ഒഴിവുകൾ നികത്താത്തത് പഞ്ചായത്തുകളിൽ പദ്ധതി നിർവഹണം അവതാളത്തിലാക്കുകയാണ്. 23 ഗ്രാമപ്പഞ്ചായത്തുകളാണ് ജില്ലയിൽ.
ജില്ലയിൽ 2016 ജനുവരിയിൽ ഒഴിവുവന്നതാണ് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടരുടെ തസ്തിക. രാഷ്ട്രീയ സമ്മർദം ഉണ്ടായിട്ടും നിയമനം നടക്കുന്നില്ല. അസിസ്റ്റന്‍റ് ഡയറക്ടറുടെ സീറ്റിൽ ഒന്പത് മാസമായി ആളില്ല. രണ്ട് സീനിയർ സൂപ്രണ്ടുമാർ വേണ്ടിടത്ത് ഒരാളാണുള്ളത്. ഇദ്ദേഹത്തിനാണ് ഡപ്യൂട്ടി ഡയറക്ടറുടെയും അസിസ്റ്റന്‍റ് ഡയറക്ടറുടെയും താത്കാലിക ചുമതല.
മൂപ്പൈനാട്, നെന്മേനി പഞ്ചായത്തുകളിലാണ് സെക്രട്ടറിമാരില്ലാത്തത്. തിരുനെല്ലി പഞ്ചായത്തിൽ അസിസ്റ്റന്‍റ് സെക്രട്ടറിയില്ല. ഹെഡ് ക്ലാർക്കുമാരില്ലാതെയാണ് തൊണ്ടർനാട്, തിരുനെല്ലി പഞ്ചായത്തുകളുടെ ദിനചര്യകൾ. മുട്ടിൽ, നൂൽപ്പുഴ, മീനങ്ങാടി, വെള്ളമുണ്ട, തൊണ്ടർനാട്, തവിഞ്ഞാൽ, തിരുനെല്ലി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മാത്രമാണ് സീനിയർ ക്ലാർക്ക് തസ്തികളിലെല്ലാം ആളുള്ളത്. വിവിധ പഞ്ചായത്തുകളിലായി എൻജിനിയർമാരുടെ 11 ഒഴിവുകളിൽ സമീപകാലത്താണ് കരാർ നിയമനം നടന്നത്.
ജില്ലയിൽ ഇതുവരെ വാർഷിക പദ്ധതി വിഹിതത്തിൽ 38. 34 ശതമാനമാണ് ഗ്രാമപ്പഞ്ചായത്തുകളുടെ ശരാശരി വിനിയോഗം. സാന്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് ഈ അവസ്ഥ. പദ്ധതി തുകയുടെ പാതിപോലും ചെലവഴിക്കാൻ കഴിയാത്തതിന്‍റെ മുഖ്യകാരണങ്ങളിലൊന്ന് ജീവനക്കാരുടെ കുറവാണെന്ന് പഞ്ചായത്ത് വകുപ്പിലുള്ളവർ പറയുന്നു.
ഉദ്യോഗസ്ഥരുടെ കുറവ് ജില്ലയിൽ ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രവർത്തനത്തെയും ബാധിച്ചു. ഡിസംബർ 31 വരെ വാർഷിക പദ്ധതി വിഹിതത്തിൽ മൂന്നര ശതമാനം മാത്രമാണ് ബ്ലോക്ക് പഞ്ചായത്തുകൾക്ക് വിനിയോഗിക്കാനായത്. മാനന്തവാടി, കൽപ്പറ്റ, ബത്തേരി, പനമരം എന്നിങ്ങനെ നാല് ബ്ലോക്ക് പഞ്ചായത്തുകളാണ് ജില്ലയിൽ. നാലിലും അടുത്തകാലം വരെ സെക്രട്ടറി ഉണ്ടായിരുന്നില്ല. ഈയിടെയാണ് പനമരത്തും ബത്തേരിയിലും സെക്രട്ടറിമാരെ നിയമിച്ചത്. പനമരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് മാനന്തവാടിയുടെയും ബത്തേരി സെക്രട്ടറിക്ക് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്‍റെയും അധികച്ചുമതല നൽകിയിട്ടുണ്ട്. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് സാരഥികളുടെ നിരന്തര സമ്മർദത്തിനൊടുവിലാണ് പനമരത്തും ബത്തേരിയിലും സെക്രട്ടറിമാരെ നിയമിച്ചത്.