സുൽത്താൻ ബത്തേരി: ടൗണിലെ വിവിധ ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഹോട്ടൽ ഉടമകളിൽ നിന്നും പിഴ ഈടാക്കും. വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ചുവരുന്ന വിവധ ബേക്കറി യൂണിറ്റുകളിലും പരിശോധന നടത്തി നോട്ടീസ് നൽകി.
പൊതുജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ദോഷകരമാകുന്ന രീതിയിൽ വൃത്തിഹീനമായതും പഴകിയതുമായ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ തുടർന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് നഗരസഭ വ്യക്തമാക്കി. കെഎസ്ആർടിസി കാന്റീൻ, കോട്ടക്കുന്നിലുള്ള ഹോട്ടൽ റോസ്, കോടതിക്ക് സമീപമുള്ള ആശാമെസ്, എൽഐസി ഓഫീസിന് സമീപം നാടൻ ഭക്ഷണശാല, ദൊട്ടപ്പൻകുളം കഫെഖത്തർ, ബീനാച്ചി കെകെ മെസ്, ഷാർജ ഹോട്ടൽ എന്നിവിടങ്ങളിങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ എൻ.കെ. മോഹൻദാസ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സിലി ഗോപാലകൃഷ്ണൻ, ജീവനക്കാരായ മുഹമ്മദ്ഹനീഫ, എം.എച്ച്. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പൊതുജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ദോഷകരമാകുന്ന രീതിയിൽ വൃത്തിഹീനമായതും പഴകിയതുമായ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ തുടർന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് നഗരസഭ വ്യക്തമാക്കി. കെഎസ്ആർടിസി കാന്റീൻ, കോട്ടക്കുന്നിലുള്ള ഹോട്ടൽ റോസ്, കോടതിക്ക് സമീപമുള്ള ആശാമെസ്, എൽഐസി ഓഫീസിന് സമീപം നാടൻ ഭക്ഷണശാല, ദൊട്ടപ്പൻകുളം കഫെഖത്തർ, ബീനാച്ചി കെകെ മെസ്, ഷാർജ ഹോട്ടൽ എന്നിവിടങ്ങളിങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ എൻ.കെ. മോഹൻദാസ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സിലി ഗോപാലകൃഷ്ണൻ, ജീവനക്കാരായ മുഹമ്മദ്ഹനീഫ, എം.എച്ച്. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.