കൽപ്പറ്റ: കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്ന് ലോക്സഭയിൽ എം.ഐ. ഷാനവാസ് എംപി ആവശ്യപ്പെട്ടു. കടുത്ത വരൾച്ചമൂലം വയനാട്ടിലെ കർഷകരുടെ മുഴുവൻ കാർഷിക വിളകളും നശിച്ചിരിക്കുകയാണ്.
ഇന്ത്യയിൽ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് വയനാട് പോലെയുള്ള മേഖലയിലെ കർഷകരാണ്. മഴയുടെ ദൗർഭല്യവും, അനവസരത്തിലുണ്ടായ ചെറിയ മഴയും വയനാട്ടിലെ കൃഷിയെ പാടെ നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും കർഷകരുടെ ലോണ്‍ ഈടാക്കാനുള്ള നടപടികൾ ആരംഭിച്ചത് കർഷകരെ ഭയാശങ്കയിലാഴ്ത്തിയിരിക്കുകയാണ്.2008 ൽ മൻമോഹൻ സിംഗ് സർക്കാർ ചെയ്തതുപോലെ ഇന്ത്യയിലെ മുഴുവൻ കർഷകരുടെയും കടങ്ങൾ എഴുതിയ തള്ളി കർഷകരെ ബാങ്കുകളുടെ നിരന്തരമായുള്ള പീഡനങ്ങളിൽ നിന്നും ആത്മഹത്യയിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ കേന്ദ്ര സർക്കാറിന്റെ ഭാഗത്തു നിന്നും ഉടൻ സ്വീകരിക്കണമെന്നും എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് വയനാട് പോലെയുള്ള മേഖലയിലെ കർഷകരാണ്. മഴയുടെ ദൗർഭല്യവും, അനവസരത്തിലുണ്ടായ ചെറിയ മഴയും വയനാട്ടിലെ കൃഷിയെ പാടെ നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും കർഷകരുടെ ലോണ്‍ ഈടാക്കാനുള്ള നടപടികൾ ആരംഭിച്ചത് കർഷകരെ ഭയാശങ്കയിലാഴ്ത്തിയിരിക്കുകയാണ്.2008 ൽ മൻമോഹൻ സിംഗ് സർക്കാർ ചെയ്തതുപോലെ ഇന്ത്യയിലെ മുഴുവൻ കർഷകരുടെയും കടങ്ങൾ എഴുതിയ തള്ളി കർഷകരെ ബാങ്കുകളുടെ നിരന്തരമായുള്ള പീഡനങ്ങളിൽ നിന്നും ആത്മഹത്യയിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ കേന്ദ്ര സർക്കാറിന്റെ ഭാഗത്തു നിന്നും ഉടൻ സ്വീകരിക്കണമെന്നും എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.