പുൽപ്പള്ളി: പട്ടിക ജാതി, പട്ടികവർഗക്കാർക്ക് ഉൾപ്പെടെ ഭൂരഹിതർക്ക് മിച്ചഭൂമി വിതരണം ചെയ്ത് സർക്കാർ പട്ടയം നൽകിയെങ്കിലും അളന്ന് തിട്ടപ്പെടുത്തി കൈവശമേൽപ്പിക്കുന്ന കാര്യത്തിൽ ഭരണകൂടം പരാജയപ്പെട്ടതായി കേരള ദളിത് ഫെഡറേഷൻ ബത്തേരി നിയോജന മണ്ഡലം കണ്വൻഷൻ കുറ്റപ്പെടുത്തി.
സുൽത്താൻ ബത്തേരിയിലെ കെ.സി. മൂസഹാജിയിൽ നിന്നും പിടിച്ചെടുത്തതും പുൽപ്പള്ളിയിലെ കുപ്പത്തോട് മാധവൻനായരിൽ നിന്നു പിടിച്ചെടുത്തുമായ മിച്ചഭൂമികൾ കാൽനൂറ്റാണ്ടിലേറെയായിട്ടും ഗുണഭോക്താക്കൾക്ക് കൈവശം വച്ച് അനുഭവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് യോഗത്തിൽ കുറ്റപ്പെടുത്തി.
കേരള സംസ്ഥാന ദളിത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. ഭാസ്കരൻ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. പി.കെ. ശിവൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എം. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. സി. അയ്യപ്പൻ, സി.എം. ശശി, പി.കെ. സുബ്രഹ്മണ്യൻ, കെ. ഗിരീഷ് കുമാർ, കെ.എസ്. രാജേഷ്, ബിനു വിജയൻ എന്നിവർ പ്രസംഗിച്ചു.
സുൽത്താൻ ബത്തേരിയിലെ കെ.സി. മൂസഹാജിയിൽ നിന്നും പിടിച്ചെടുത്തതും പുൽപ്പള്ളിയിലെ കുപ്പത്തോട് മാധവൻനായരിൽ നിന്നു പിടിച്ചെടുത്തുമായ മിച്ചഭൂമികൾ കാൽനൂറ്റാണ്ടിലേറെയായിട്ടും ഗുണഭോക്താക്കൾക്ക് കൈവശം വച്ച് അനുഭവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് യോഗത്തിൽ കുറ്റപ്പെടുത്തി.
കേരള സംസ്ഥാന ദളിത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. ഭാസ്കരൻ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. പി.കെ. ശിവൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എം. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. സി. അയ്യപ്പൻ, സി.എം. ശശി, പി.കെ. സുബ്രഹ്മണ്യൻ, കെ. ഗിരീഷ് കുമാർ, കെ.എസ്. രാജേഷ്, ബിനു വിജയൻ എന്നിവർ പ്രസംഗിച്ചു.