കൽപ്പറ്റ: അധ്യാപക നിയമനത്തിനു യോഗ്യത നിർണയിക്കുന്നതിനുള്ള കെ-ടെറ്റ് പരീക്ഷയിൽ പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്കു മാർക്കിളവ് അനുവദിക്കുന്നതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി.
മാർക്കിളവ് ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് ഉദ്യോഗാർഥികളെ കൂട്ടത്തോടെ അയോഗ്യരാക്കുന്നുവെന്ന പരാതി പരിശോധിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടികജാതി-വർഗ വിഭാഗങ്ങൾ, ഒബിസി, അംഗപരിമിതർ എന്നിവരെയാണ് മതിയായ മാർക്ക് നേടിയിട്ടും മാർക്കിളവിന് ഉത്തരവുണ്ടായിട്ടും യോഗ്യത സർട്ടിഫിക്കറ്റ് നൽകാതെ അയോഗ്യരാക്കി പീഡിപ്പിച്ചത്. സംസ്ഥാന പിന്നോക്കവിഭാഗ കമ്മീഷന്റെ ഇടപെടലും നടപടികളുമാണ് ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കുന്നതിനു സഹായകമായത്.
പൊതുവിദ്യാഭ്യാസ വകുപ്പ് മാർച്ച് 15ന് പുറത്തിറക്കിയ 18/2017 ഉത്തരവ് പ്രകാരം ജനറൽ വിഭാഗത്തിലുളളവർ 150 മാർക്കിന്റെ 60 ശതമാനമായ 90 മാർക്കും സംവരണവിഭാഗങ്ങങ്ങളിൽപ്പെട്ടവർ 55 ശതമാനമായ 82 മാർക്കും നേടിയാൽ കെ-ടെറ്റ് പരീക്ഷ വിജയിക്കും.
ഒഴിവാക്കപ്പെടുന്ന ചോദ്യങ്ങൾക്കുള്ള മാർക്കിളവ് എല്ലാവർക്കും ബാധകമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. 2014 ൽ നടത്തിയ കെ-ടെറ്റ് പരീക്ഷയിൽ രണ്ട് മാർക്കിന്റെ ചോദ്യം ഒഴിവാക്കിയിരുന്നു. ജനറൽ വിഭാഗത്തിന് മാർക്കിളവ് നൽകിയെങ്കിലും സംവരണ വിഭാഗങ്ങൾക്ക് ഇത് നിഷേധിക്കുകയാണുണ്ടായത്.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പിൻബലത്തിലാണ് അധ്യാപകർക്ക് യോഗ്യതാനിർണയ പരീക്ഷ നടത്തുന്നത്. നാഷണൽ കൗണ്സിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ ഇതിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ സി-ടെറ്റ് പരീക്ഷയും സംസ്ഥാന സർക്കാർ കെ-ടെറ്റ് പരീക്ഷയുമാണ് നടത്തുന്നത്. 2014 മുതലാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കുൾ അധ്യാപകർക്ക് യോഗ്യതയായി കെ-ടെറ്റ് നിർബന്ധമാക്കിയത്. ഇതോടെ അധ്യാപക പരിശീലന യോഗ്യതയോടൊപ്പം കെ-ടെറ്റ് സർട്ടിഫിക്കറ്റ് അനിവാര്യമായി. 150 മാർക്കിനുള്ളതാണ് പരീക്ഷ. വിജയിക്കണമെങ്കിൽ 60 ശതമാനം മാർക്ക് വേണം.
പട്ടിക ജാതി-വർഗ വിഭാഗങ്ങൾ, ഒബിസി, അംഗപരിമിതർ എന്നിവർക്ക് അഞ്ച് ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവാണ് ദുർവ്യാഖ്യാനം ചെയ്തത്. ആനുകൂല്യമുള്ള വിഭാഗങ്ങൾക്ക് 150 മാർക്കിന്റെ 55 ശതമാനമായ 82.5 മാർക്ക് നേടിയാൽ വിജയിക്കാനാവും. എന്നാൽ സംവരണ വിഭാഗങ്ങളെ മാറ്റിനിർത്താനായി മിനിമം മാർക്കിൽ ഇളവെന്നത് 60 ശതമാനത്തിന്റെ അഞ്ച് ശതമാനം എന്ന് തെറ്റായി വ്യാഖ്യാനിക്കുകയും വിജയിക്കുന്നതിന് 85.5 മാർക്ക് വേണമെന്ന് ശഠിക്കുകയുമാണ് ഉണ്ടായത്. ഇതുകാരണം മൂന്ന് മാർക്ക് അധികം നേടിയാലേ പിന്നാക്കക്കാർക്ക് വിജയിക്കാനാകൂ എന്ന സ്ഥിതിയുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ അധികൃതരെ സമീപിച്ചിട്ടും അനുകൂല നടപടിയുണ്ടായില്ല. ഈ ഘട്ടത്തിലാണ് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ഇടപെടൽ ഉണ്ടായത്.
കെ-ടെറ്റ് യോഗ്യതാസർട്ടിഫിക്കറ്റില്ലാത്തതിനാൽ പട്ടികജാതി-വർഗ വിഭാഗങ്ങൾ, ഒബിസി, അംഗപരിമിതർ എന്നിവർക്ക് പിഎസ്സി മുഖേന അധ്യാപക തസ്തികകളിൽ നിയമനത്തിനു അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്നവരുടെ നിയമനം അംഗീകരിക്കുന്നില്ല. കെ-ടെറ്റില്ലാത്തതിനാൽ പുതിയ നിയമനവും പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അന്യമായി.
വിജയിക്കാനാവശ്യമായ മാർക്കുണ്ടായിട്ടും അർഹതയുള്ള വിഭാഗങ്ങളിലെ ഏകദേശം 3,000 പേരെ നേരത്തേയുള്ള ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് അയോഗ്യരാക്കിയിട്ടുണ്ടെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ നേതാക്കൾ പറയുന്നു.
ഇക്കാര്യം പരിശോധിച്ച് അർഹതയുള്ളവർക്കെല്ലാം മുൻകാല പ്രാബല്യത്തോടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യണമെന്നും സർക്കാർ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് സർട്ടിഫിക്കറ്റ് നിഷേധിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യൂണിയൻ നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാർക്കിളവ് ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് ഉദ്യോഗാർഥികളെ കൂട്ടത്തോടെ അയോഗ്യരാക്കുന്നുവെന്ന പരാതി പരിശോധിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടികജാതി-വർഗ വിഭാഗങ്ങൾ, ഒബിസി, അംഗപരിമിതർ എന്നിവരെയാണ് മതിയായ മാർക്ക് നേടിയിട്ടും മാർക്കിളവിന് ഉത്തരവുണ്ടായിട്ടും യോഗ്യത സർട്ടിഫിക്കറ്റ് നൽകാതെ അയോഗ്യരാക്കി പീഡിപ്പിച്ചത്. സംസ്ഥാന പിന്നോക്കവിഭാഗ കമ്മീഷന്റെ ഇടപെടലും നടപടികളുമാണ് ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കുന്നതിനു സഹായകമായത്.
പൊതുവിദ്യാഭ്യാസ വകുപ്പ് മാർച്ച് 15ന് പുറത്തിറക്കിയ 18/2017 ഉത്തരവ് പ്രകാരം ജനറൽ വിഭാഗത്തിലുളളവർ 150 മാർക്കിന്റെ 60 ശതമാനമായ 90 മാർക്കും സംവരണവിഭാഗങ്ങങ്ങളിൽപ്പെട്ടവർ 55 ശതമാനമായ 82 മാർക്കും നേടിയാൽ കെ-ടെറ്റ് പരീക്ഷ വിജയിക്കും.
ഒഴിവാക്കപ്പെടുന്ന ചോദ്യങ്ങൾക്കുള്ള മാർക്കിളവ് എല്ലാവർക്കും ബാധകമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. 2014 ൽ നടത്തിയ കെ-ടെറ്റ് പരീക്ഷയിൽ രണ്ട് മാർക്കിന്റെ ചോദ്യം ഒഴിവാക്കിയിരുന്നു. ജനറൽ വിഭാഗത്തിന് മാർക്കിളവ് നൽകിയെങ്കിലും സംവരണ വിഭാഗങ്ങൾക്ക് ഇത് നിഷേധിക്കുകയാണുണ്ടായത്.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പിൻബലത്തിലാണ് അധ്യാപകർക്ക് യോഗ്യതാനിർണയ പരീക്ഷ നടത്തുന്നത്. നാഷണൽ കൗണ്സിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ ഇതിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ സി-ടെറ്റ് പരീക്ഷയും സംസ്ഥാന സർക്കാർ കെ-ടെറ്റ് പരീക്ഷയുമാണ് നടത്തുന്നത്. 2014 മുതലാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കുൾ അധ്യാപകർക്ക് യോഗ്യതയായി കെ-ടെറ്റ് നിർബന്ധമാക്കിയത്. ഇതോടെ അധ്യാപക പരിശീലന യോഗ്യതയോടൊപ്പം കെ-ടെറ്റ് സർട്ടിഫിക്കറ്റ് അനിവാര്യമായി. 150 മാർക്കിനുള്ളതാണ് പരീക്ഷ. വിജയിക്കണമെങ്കിൽ 60 ശതമാനം മാർക്ക് വേണം.
പട്ടിക ജാതി-വർഗ വിഭാഗങ്ങൾ, ഒബിസി, അംഗപരിമിതർ എന്നിവർക്ക് അഞ്ച് ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവാണ് ദുർവ്യാഖ്യാനം ചെയ്തത്. ആനുകൂല്യമുള്ള വിഭാഗങ്ങൾക്ക് 150 മാർക്കിന്റെ 55 ശതമാനമായ 82.5 മാർക്ക് നേടിയാൽ വിജയിക്കാനാവും. എന്നാൽ സംവരണ വിഭാഗങ്ങളെ മാറ്റിനിർത്താനായി മിനിമം മാർക്കിൽ ഇളവെന്നത് 60 ശതമാനത്തിന്റെ അഞ്ച് ശതമാനം എന്ന് തെറ്റായി വ്യാഖ്യാനിക്കുകയും വിജയിക്കുന്നതിന് 85.5 മാർക്ക് വേണമെന്ന് ശഠിക്കുകയുമാണ് ഉണ്ടായത്. ഇതുകാരണം മൂന്ന് മാർക്ക് അധികം നേടിയാലേ പിന്നാക്കക്കാർക്ക് വിജയിക്കാനാകൂ എന്ന സ്ഥിതിയുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ അധികൃതരെ സമീപിച്ചിട്ടും അനുകൂല നടപടിയുണ്ടായില്ല. ഈ ഘട്ടത്തിലാണ് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ഇടപെടൽ ഉണ്ടായത്.
കെ-ടെറ്റ് യോഗ്യതാസർട്ടിഫിക്കറ്റില്ലാത്തതിനാൽ പട്ടികജാതി-വർഗ വിഭാഗങ്ങൾ, ഒബിസി, അംഗപരിമിതർ എന്നിവർക്ക് പിഎസ്സി മുഖേന അധ്യാപക തസ്തികകളിൽ നിയമനത്തിനു അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്നവരുടെ നിയമനം അംഗീകരിക്കുന്നില്ല. കെ-ടെറ്റില്ലാത്തതിനാൽ പുതിയ നിയമനവും പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അന്യമായി.
വിജയിക്കാനാവശ്യമായ മാർക്കുണ്ടായിട്ടും അർഹതയുള്ള വിഭാഗങ്ങളിലെ ഏകദേശം 3,000 പേരെ നേരത്തേയുള്ള ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് അയോഗ്യരാക്കിയിട്ടുണ്ടെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ നേതാക്കൾ പറയുന്നു.
ഇക്കാര്യം പരിശോധിച്ച് അർഹതയുള്ളവർക്കെല്ലാം മുൻകാല പ്രാബല്യത്തോടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യണമെന്നും സർക്കാർ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് സർട്ടിഫിക്കറ്റ് നിഷേധിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യൂണിയൻ നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.