പെരുമ്പാവൂർ: പെരുമ്പാവൂർ അല്ലപ്ര തുരുത്തിപ്ലിയിൽ ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ ഔസേഫ് സേവ്യറി (61)നെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംസ്കാരം നടത്തി.
സേവ്യറിന്റെ ഭാര്യയും മക്കളും വേറെയാണ് താമസം. എങ്കിലും എല്ലാ ആഴ്ചയിലും വീട്ടിലേക്കുള്ള ഭക്ഷണ സാധനങ്ങൾ അവർ വാങ്ങി നൽകിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരം വീട്ടിലേക്ക് ഭാര്യയും മകനും കൂടി അരിയും സാധനങ്ങളും വാങ്ങി വന്നപ്പോഴാണ് ഔസേഫ് സേവ്യർ മരിച്ചു കിടക്കുന്നത് കണ്ടത്.
മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്മോർട്ടം നടത്തി. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിൽ ചെറിയ പാടുകൾ ഉണ്ട്. അത് മരണശേഷം ഉറുമ്പ് കടിച്ചതാകാം എന്നാണ് നിഗമനം. അടിവസ്ത്രം മാത്രം ധരിച്ചാണ് കിടന്നിരുന്നത്. മരണസമയത്ത് മുണ്ട് മാറി പോയതാകാമെന്നു പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. ഭാര്യ: മേരി. മക്കൾ: ബിറ്റോ, വിപിൻ.
സേവ്യറിന്റെ ഭാര്യയും മക്കളും വേറെയാണ് താമസം. എങ്കിലും എല്ലാ ആഴ്ചയിലും വീട്ടിലേക്കുള്ള ഭക്ഷണ സാധനങ്ങൾ അവർ വാങ്ങി നൽകിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരം വീട്ടിലേക്ക് ഭാര്യയും മകനും കൂടി അരിയും സാധനങ്ങളും വാങ്ങി വന്നപ്പോഴാണ് ഔസേഫ് സേവ്യർ മരിച്ചു കിടക്കുന്നത് കണ്ടത്.
മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്മോർട്ടം നടത്തി. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിൽ ചെറിയ പാടുകൾ ഉണ്ട്. അത് മരണശേഷം ഉറുമ്പ് കടിച്ചതാകാം എന്നാണ് നിഗമനം. അടിവസ്ത്രം മാത്രം ധരിച്ചാണ് കിടന്നിരുന്നത്. മരണസമയത്ത് മുണ്ട് മാറി പോയതാകാമെന്നു പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. ഭാര്യ: മേരി. മക്കൾ: ബിറ്റോ, വിപിൻ.