തൊടുപുഴ: ഒടുവിൽ ഡിവൈഡറിന് സൂചന ബോർഡ് സ്ഥാപിക്കാൻ പൊതുമരാമത്തു വകുപ്പ് അധികൃതർ തയാറായി. കഴിഞ്ഞ അഞ്ചു വർഷമായി തൊടുപുഴ വിമല സ്കൂളിന് സമീപം അടയാളം ഇല്ലാതെ അപകടാവസ്ഥയിലായ ഡിവൈഡറിന് സൂചന മുന്നറിയിപ്പ് നൽകണമെന്ന ആവശ്യം ഉയരുന്നതാണ്. അഞ്ചു വർഷം മുൻപ് ഒരു ലോറി കയറിയാണ് ഇവിടുത്തെ അടയാളം നശിച്ചത് .തുടർന്ന് അടയാളം ഇല്ലാത്തതിനാൽ നിരവധി വാഹനങ്ങൾ ഡിവൈഡറിൽ കയറി അപകടത്തിൽ പെട്ടു.ഇതേ കുറിച്ച് നിരവധി വാർത്തകളും വന്നെങ്കിലും ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ല .ഒരു മാസം മുൻപ് വൈദികൻ ഇവിടെ അപകടത്തിൽ പെട്ടു . റോഡിന്റെ അവസ്ഥ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് ഞായറഴ്ച ഇവിടെ അടയാളം സ്ഥാപിക്കുന്നത് .