+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും

തൊടുപുഴ:14 വയസുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ യുവാവിന് 10 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട ചിറ്റാര്‍ സ്വദേശി അനീഷിനെയാണ്
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും
തൊടുപുഴ:14 വയസുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ യുവാവിന് 10 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. പത്തനംതിട്ട ചിറ്റാര്‍ സ്വദേശി അനീഷിനെയാണ് (27) ബാല ലൈംഗിക പീഡനനിരോധന നിയമപ്രകാരമുള്ള (പോക്‌സോ) ഇടുക്കി ജില്ലാ സ്‌പെഷല്‍ കോടതി ജഡ്ജി കെ.ആര്‍. മധുകുമാര്‍ ശിക്ഷിച്ചത്. തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ പത്തനംതിട്ടയിലുള്ള ബന്ധുവീടിന്റെ അയല്‍വാസിയാണ് പ്രതി. 2012 മെയ് 10നു പെരുവന്താനം പോലീസ് എന്‍എച്ച് 220 റോഡില്‍ മുറിഞ്ഞപുഴയില്‍ വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ പ്രതിയോടൊപ്പം പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തിരുവന്തപുരത്തു നിന്ന് പത്തനംതിട്ടയിലുള്ള ബന്ധു വീട്ടിലേക്ക് പോവുകയാണെന്ന വ്യാജേന പ്രതി വശീകരിച്ച് കുട്ടിയെ പത്തനംതിട്ടയില്‍ വിളിച്ചു വരുത്തിയ ശേഷം തലേദിവസം കുമളിയിലുള്ള ഒരു ഹോംസ്റ്റേയില്‍ കൊണ്ടുപോയി താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. അവിടെ നിന്ന് മടങ്ങിവരുന്ന വഴിക്കാണ് പോലീസ് പിടിയിലായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സംരക്ഷണത്തനായി കുട്ടിയെ ഇടുക്കി ജില്ലാ സിഡബ്യൂസി ചെയര്‍മാന്‍ പി.ആര്‍. ഗോപാലകൃഷ്ണന്റെ മുമ്പാകെ പോലീസ് ഹാജരാക്കുകയായിരുന്നു.2011 ഏപ്രിലില്‍ പത്തനംതിട്ടയിലുള്ള ബന്ധുവീട്ടില്‍ കുട്ടി താമസിച്ചിരുന്ന സമയത്തു പ്രതി കുട്ടിയെ ലൈംഗികമായി പീഠിപ്പിച്ചിരുന്നുവെന്നും ബാലിക കോടതിയില്‍ മൊഴി നല്‍കി. കട്ടപ്പന വനിതാ ഹെല്‍പ്പ് ലൈന്‍ എസ്.ഐ കെ.ജെ. ജോഷി, എസ്.ഐ റെജിബെന്‍, പീരുമേട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനു ശ്രീധരന്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. പിഴ സംഖ്യയായ 20,000 രുപ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷംകൂടി കഠിന തടവ് അനുഭവിക്കണമെന്ന് വിധി ന്യായത്തില്‍ വ്യക്തമാക്കി. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.എ സന്തോഷ് തേവര്‍ക്കുന്നേല്‍ ഹാജരായി.