കാസർഗോഡ്: വെളളരിക്കുണ്ട് താലൂക്ക് പരിധിയിലെ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കോടോം-ബേളൂർ, കിനാനൂർ-കരിന്തളം, കളളാർ, പനത്തടി, ബളാൽ എന്നീ പഞ്ചായത്തുകളിൽ പട്ടയഭൂമിയിൽ കൂടി ഒഴുകുന്നതും സബ്ഡിവിഷൻ ചെയ്യാത്തതുമായ പുഴ, തോട്, അരുവി എന്നിവയ്ക്ക് സമീപത്തെ മുഴുവൻ നിർമാണപ്രവർത്തികളും 90 ദിവസത്തേക്ക് നിർത്തിവയ്ക്കാൻ ജില്ലാകളക്ടർ കെ.ജീവൻബാബു ഉത്തരവിട്ടു. വെളളരിക്കുണ്ട് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ജലസ്രോതസുകൾ വ്യാപകമായി കയ്യേറുന്നതായും നീരൊഴുക്ക് തടസപ്പെടുത്തുന്ന രീതിയിൽ നിർമാണപ്രവർത്തികൾ നടത്തുന്നതുമായി ബന്ധപ്പെട്ട് വെളളരിക്കുണ്ട് താലൂക്ക് ഓഫീസിൽ നടന്ന യോഗത്തിലാണ് ജില്ലാകളക്ടർ പ്രവർത്തികൾ നിർത്തിവെക്കാൻ ഉത്തരവിട്ടത്. വെളളരിക്കുണ്ട് താലൂക്ക് പരിധിയിൽപെടുന്ന പഞ്ചായത്ത് സെക്രട്ടറിമാർ പട്ടയഭൂമിയിൽ ഒഴുകുന്ന ജലസ്രോതസുകൾക്ക് സമീപത്തെ കയ്യേറ്റങ്ങൾ തടയേണ്ടതാണ്. പുഴകളുടെ സബ്ഡിവിഷൻ ജോലികൾ തീരുന്നതുവരെ തദ്ദേശത്ത് നിർമാണപ്രവർത്തികൾക്ക് അനുമതി നൽകാൻ പാടില്ല.സബ്ഡിവിഷൻ പ്രവർത്തികൾക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങളും ചെലവുകളും പഞ്ചായത്ത് ഫണ്ടിൽ നിന്ന് വഹിക്കണം.
കാസർഗോഡ് സർവേ ഡെപ്യൂട്ടി ഡയറക്ടർ വെളളരിക്കുണ്ട് തഹസിൽദാരുമായും ബന്ധപ്പെട്ട വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ട് പുഴ, തോട്, അരുവി എന്നിവയുടെ സബ്ഡിവിഷൻ പ്രവർത്തികൾ ഉടൻ പൂർത്തിയാക്കണമെന്നും ജില്ലാകളക്ടർ നിർദേശം നൽകി. യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറിമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കാസർഗോഡ് സർവേ ഡെപ്യൂട്ടി ഡയറക്ടർ വെളളരിക്കുണ്ട് തഹസിൽദാരുമായും ബന്ധപ്പെട്ട വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ട് പുഴ, തോട്, അരുവി എന്നിവയുടെ സബ്ഡിവിഷൻ പ്രവർത്തികൾ ഉടൻ പൂർത്തിയാക്കണമെന്നും ജില്ലാകളക്ടർ നിർദേശം നൽകി. യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറിമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.