+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാനത്തു ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാൻ ആർഎസ്എസ് ശ്രമം: കോടിയേരി

പറവൂർ: സംസ്ഥാനത്ത് യുഡിഎഫ് വലിയ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ കേന്ദ്രസർക്കാരിന്‍റെ സഹായത്തോടെ കലാപങ്ങളുണ്ടാക്കി ബിജെപിക്ക് മുഖ്യ പ്രതിപക്ഷമാകാ
സംസ്ഥാനത്തു ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാൻ ആർഎസ്എസ്  ശ്രമം: കോടിയേരി
പറവൂർ: സംസ്ഥാനത്ത് യുഡിഎഫ് വലിയ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ കേന്ദ്രസർക്കാരിന്‍റെ സഹായത്തോടെ കലാപങ്ങളുണ്ടാക്കി ബിജെപിക്ക് മുഖ്യ പ്രതിപക്ഷമാകാനുള്ള ശ്രമമാണ് ആർഎസ്എസുകാർ നടത്തുന്നതെന്നും ഇതിനെതിരേ സിപിഎമ്മിന്‍റെ പ്രവർത്തകർ ജാഗരൂകരായി രംഗത്തിറങ്ങണമെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.സിപിഎം പറവൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഇഎംഎസ് -എകെജി ദിനാചരണത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിനെ മതനിരപേക്ഷ ശക്തിയായി ഉയർത്തി വർഗീയ ശക്തികളെ നിലംപരിശാക്കാൻ പാർട്ടിക്കാർ രംഗത്തിറങ്ങണം. ആർഎസ്എസുകാർ കൊലവിളി നടത്തി മുന്നോട്ടു പോകുകയാണ്. ഇതിനെതിരേ ഭരണഘടന ബാധ്യത നിലനിർത്താൻ പാർട്ടിക്കാർക്ക് കടപ്പാടുണ്ട്. കേരളമുൾപ്പെടെ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ 200ലധികം പേരെ ആർഎസ്എസ്-ബിജെപിക്കാരും ചേർന്ന് കൊലപ്പെടുത്തിയിട്ടുണ്ട്. നിലവധി പേരെ അംഗവൈകല്യമുള്ളവരാക്കി. എന്നാൽ ചെങ്കൊടി ഒരിക്കലും ഇത്തരം ശക്തികൾക്ക് അടിയറ വയ്ക്കില്ല. കേരളത്തിൽ അവരുടെ ഏർപ്പാടുകൾ വിലപ്പോകില്ല.
എൽഡിഎഫ് അഞ്ചുകൊല്ലം കൂടി ഭരിക്കുന്നതോടെ കേരളത്തിൽ വലിയ മാറ്റമുണ്ടാകും. 55 ലക്ഷം പേർക്കായി 5500 കോടി രൂപ പെൻഷനായി മാത്രം നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. വികസന നേട്ടങ്ങൾ പാവപ്പെട്ടവന്‍റെ വീടുകളിലും എത്തണമെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ മുന്നോട്ടു പോകുന്നത്.
വികസന പദ്ധതികളിൽ വിദ്യാഭ്യാസം, ആരോഗ്യം, കാർഷികമേഖലയുടെ വികസനം, ഹരിതകേരളം പദ്ധതിയിൽ മാലിന്യമുക്ത പരിപാടികൾ എന്നിവയും ജനങ്ങൾക്ക് ഗതാഗതക്കുരുക്കില്ലാതെ യാത്ര ചയ്യുന്നതിനായി എൻഎച്ച് 17 ആറുവരിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് നഷ്ടങ്ങൾ ഉണ്ടാകുന്നവർക്ക് ആശ്വാസനടപടികൾ ഉണ്ടാകും.
തീരദേശ, മലയോര ഹൈവേ പദ്ധതിയും വിമാനയാത്രാ സൗകര്യ പദ്ധതികളും നടപ്പിലാക്കും. അതിവേഗ റെയിൽ കോറിഡോർ പദ്ധതിയും കൊണ്ടുവരും. ഒരു നവകേരള വിഷൻ 5 വർഷം കൊണ്ട് നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.യോഗത്തിൽ ടി.ജി.അശോകൻ അധ്യക്ഷത വഹിച്ചു. ടി.ആർ.ബോസ്, എൻ.എ.അലി, ടി.വി.നിഥിൻ തുടങ്ങിയവർ പ്രസംഗിച്ചു.