അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കിൽസ് എക്സലൻസ് പ്രോഗ്രാമിന്റെ ഭാഗമായി സിവിൽ സർവീസ് പരീക്ഷ കാന്പയിൻ സംഘടിപ്പിക്കുന്നു. ഐഎഎസ്, ഐപിഎസ്, ഐ എഫ്എസ് തുടങ്ങിയ 24 സിവിൽ സർവീസ് കേഡറുകളിലെ നിയമനത്തിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ജൂണ്‍ 18നു നടത്തുന്ന പ്രിലിമിനറി പരീക്ഷയിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തുനിന്നും ആയിരം പേരെ പങ്കെടുപ്പിക്കുകയാണ് കാന്പയിന്റെ ലക്ഷ്യം.
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അവസാനവർഷം പരീക്ഷയെഴുതി കാത്തിരിക്കുന്നവർക്കും സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഗവണ്മെന്റ് അംഗീകൃത പ്രഫഷണൽ, ടെക് നിക്കൽ ബിരുദങ്ങൾ നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ 2017 ഓഗസ്റ്റ് ഒന്നിന് 21 വയസ് പൂർത്തിയായവർ ആയിരിക്കണം. 32 വയസാണ് ഉയർന്ന പ്രായപരിധി. പട്ടികവിഭാഗക്കാർക്ക് അഞ്ചു വർഷവും ഒബിസിക്കാർക്ക് മൂന്നു വർഷവും, വിമുക്ത ഭടന്മാർക്ക് അഞ്ചു വർഷവും അംഗപരിമിതർക്ക് പത്തു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. പൊതുവിഭാഗക്കാർക്ക് ആറു തവണ മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ. ഒബിസിക്കാർക്കും അംഗപരിമിതർക്കും ഒന്‍പതു തവണ പരീക്ഷ എഴുതാം. പട്ടികവിഭാഗക്കാർക്ക് എത്ര തവണ എഴുതുന്നതിനും തടസമില്ല.
സിവിൽ സർവീസ് പരീക്ഷയ്ക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾക്കും പട്ടികവിഭാഗക്കാർക്കും അംഗപരിമിതർക്കും ഫിസില്ല. www.upsconline.nic.in എന്ന വെബ് സൈറ്റിൽ ഓണ്‍ലൈനായാണ് അപേക്ഷ നൽകേണ്ടത്. മാർച്ച് 17 ആണ് അവസാന തീയതി. ആദ്യഘട്ടമായ പ്രിലിമിനറി പരിക്ഷയ്ക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് സിവിൽ സർവീസ് പരീക്ഷാ കേന്ദ്രങ്ങളുള്ളത്.
സിവിൽ സർവീസ് പരീക്ഷ കാന്പയിന്റെ ഭാഗമായി അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികളുടെയും വിദ്യാഭ്യാസ വിദഗ്ദരുടെയും ഉന്നതതലയോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാലടി സംസ്കൃത സർവകലാശാലാ ആസ്ഥാനത്ത് ചേരും. വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ അധ്യക്ഷത വഹിക്കും.
ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അവസാനവർഷം പരീക്ഷയെഴുതി കാത്തിരിക്കുന്നവർക്കും സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഗവണ്മെന്റ് അംഗീകൃത പ്രഫഷണൽ, ടെക് നിക്കൽ ബിരുദങ്ങൾ നേടിയവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ 2017 ഓഗസ്റ്റ് ഒന്നിന് 21 വയസ് പൂർത്തിയായവർ ആയിരിക്കണം. 32 വയസാണ് ഉയർന്ന പ്രായപരിധി. പട്ടികവിഭാഗക്കാർക്ക് അഞ്ചു വർഷവും ഒബിസിക്കാർക്ക് മൂന്നു വർഷവും, വിമുക്ത ഭടന്മാർക്ക് അഞ്ചു വർഷവും അംഗപരിമിതർക്ക് പത്തു വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും. പൊതുവിഭാഗക്കാർക്ക് ആറു തവണ മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ. ഒബിസിക്കാർക്കും അംഗപരിമിതർക്കും ഒന്‍പതു തവണ പരീക്ഷ എഴുതാം. പട്ടികവിഭാഗക്കാർക്ക് എത്ര തവണ എഴുതുന്നതിനും തടസമില്ല.
സിവിൽ സർവീസ് പരീക്ഷയ്ക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾക്കും പട്ടികവിഭാഗക്കാർക്കും അംഗപരിമിതർക്കും ഫിസില്ല. www.upsconline.nic.in എന്ന വെബ് സൈറ്റിൽ ഓണ്‍ലൈനായാണ് അപേക്ഷ നൽകേണ്ടത്. മാർച്ച് 17 ആണ് അവസാന തീയതി. ആദ്യഘട്ടമായ പ്രിലിമിനറി പരിക്ഷയ്ക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് സിവിൽ സർവീസ് പരീക്ഷാ കേന്ദ്രങ്ങളുള്ളത്.
സിവിൽ സർവീസ് പരീക്ഷ കാന്പയിന്റെ ഭാഗമായി അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികളുടെയും വിദ്യാഭ്യാസ വിദഗ്ദരുടെയും ഉന്നതതലയോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാലടി സംസ്കൃത സർവകലാശാലാ ആസ്ഥാനത്ത് ചേരും. വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ അധ്യക്ഷത വഹിക്കും.