അത് ഗന്ധർവന് വേണ്ടിയോ..

11:47 AM Aug 27, 2019 | Deepika.com

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ശാലിൻ സോയ. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ താരം വിശേഷങ്ങളെല്ലാം പങ്കുവച്ച് എത്താറുണ്ട്.

കഴിഞ്ഞ ദിവസംശാലിൻ പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പും ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ ഏറെ പ്രത്യേകതയുള്ള ചിത്രവും അനുഭവവുമായാണ് താരം എത്തിയിട്ടുള്ളത്. മലയാളികൾ ഇന്നും നെഞ്ചോട് ചേർത്ത് വയ്ക്കുന്ന സിനിമകളിലൊന്നാണ് ഞാൻ ഗന്ധർവൻ. പത്മരാജൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ എക്കാലത്തേയും മികച്ച സിനിമകളിലൊന്ന് കൂടിയാണിത്.

ചിത്രത്തിലെ ഗാനങ്ങളും ഓരോ സംഭവവും ഇന്നും പ്രേക്ഷക മനസിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഞാൻ ഗന്ധർവൻ ചിത്രീകരിച്ച വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് ശാലിൻ സോയ. നിത്യേന താൻ ഈ വീട് കാണാറുണ്ടായിരുന്നുവെന്നും പിന്നീട് അന്വേഷിച്ചപ്പോഴാണ് ഞാൻ ഗന്ധർവൻ ചിത്രീകരിച്ച വീടാണെന്ന് മനസ്സിലാക്കിയതെന്നും ശാലിൻ സോയ കുറിച്ചിട്ടുണ്ട്.

ശ്രീകൃഷ്ണനായി മഹാഭാരതത്തിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടംനേടിയ നിതീഷ് ഭരദ്വാജാണ് ഗന്ധർവനായി എത്തിയത്. പത്മരാജന്‍റെ ഈ ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിൽ തുടക്കം കുറിച്ചത്. മോഹൻലാലിനൊപ്പം മറ്റൊരു സിനിമ ചെയ്യാനിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി പത്മരാജൻ അന്തരിച്ചത്. അതോടെ ആ മോഹവും പൊലിയുകയായിരുന്നു.

മലയാളികൾ ഇന്നും താരത്തെ ഓർത്തിരിക്കുന്നത് ഗന്ധർവനിലൂടെയാണ്. താനും ഗന്ധർവന്‍റെ ആരാധികയാണെന്നും ശാലിൻ സോയ കുറിച്ചിട്ടുണ്ട്. ഷൂട്ടിംഗിനു പോകുന്പോൾ മിക്കവാറും ദിവസങ്ങളിൽ ഈ വീടിന് മുന്നിലൂടെ കടന്നുപോവാറുണ്ട്. അങ്ങനെയിരിക്കെയാണ് ആ വീട് വളരെ പരിചിതമായി തോന്നിയത്. സുഹൃത്തുക്കളുടെ വീടാണോ എന്നൊക്കെയായിരുന്നു ആലോചന. അപ്പോഴാണ് ഒരു സുഹൃത്ത് ഈ വീടിന്‍റെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞത്.

പെട്ടെന്ന് തന്നെ കാർ നിർത്തി ഗേറ്റ് തുറന്ന് അകത്തേക്ക് കയറുകയായിരുന്നു. ചിത്രവും എടുത്തു. അതിനിടെ ഒരു നായ കുരച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അത് ഗന്ധർവന് വേണ്ടിയായിരുന്നോ അത് തനിക്ക് വേണ്ടിയായിരുന്നോ എന്നറിയില്ലെന്നും ശാലിൻ കുറിച്ചിട്ടുണ്ട്.