തൃശൂർ: കേന്ദ്രാവിഷ്കൃത പദ്ധതിയായ ബേട്ടീ ബച്ചാവോ-ബേട്ടീ പഠാവോയുടെ ഭാഗമായി 18 വയസിൽ താഴെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി രചനാമത്സരം സംഘടിപ്പിക്കുന്നു. ഒരു മകൻ/മകൾ അമ്മയോട് പങ്കുവയ്ക്കാനാഗ്രഹിക്കുന്ന കാര്യങ്ങൾ ഹൃദയസ്പർശിയായ ഭാഷയിൽ കത്തിന്റെ മാതൃകയിൽ തയാറാക്കി അയയ്ക്കണം. വിഷയം 1. തന്റെ ജീവിതത്തിൽ അമ്മയുടെ സ്വാധീനം 2. ഒരു സ്ത്രീയെന്ന നിലയിലെ അമ്മയുടെ അതിജീവനശേഷി.
തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച കത്ത് സ്കൂൾ മേധാവിയുടെ ആമുഖ കത്ത് സഹിതം മാർച്ച് മൂന്നിനകം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ മുഖാന്തിരം കളക്ടർക്കു സമർപ്പിക്കണം. രചനകൾ 300 വാക്കിൽ കവിയാൻ പാടില്ല. എ4 പേപ്പറിലായിരിക്കണം എഴുതേണ്ടത്. മികച്ചവയ്ക്കു മാർച്ച് എട്ടിനു വനിതാ ദിനാചരണ ചടങ്ങിൽ സമ്മാനം നൽകും.
തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച കത്ത് സ്കൂൾ മേധാവിയുടെ ആമുഖ കത്ത് സഹിതം മാർച്ച് മൂന്നിനകം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ മുഖാന്തിരം കളക്ടർക്കു സമർപ്പിക്കണം. രചനകൾ 300 വാക്കിൽ കവിയാൻ പാടില്ല. എ4 പേപ്പറിലായിരിക്കണം എഴുതേണ്ടത്. മികച്ചവയ്ക്കു മാർച്ച് എട്ടിനു വനിതാ ദിനാചരണ ചടങ്ങിൽ സമ്മാനം നൽകും.