ശ്രീമൂലനഗരം: ചെങ്ങൽ-ചൊവ്വര റോഡിൽ ശ്രീമൂലനഗരം ആലത്തിപ്പാടം ഭാഗത്ത് നടന്ന നിർമാണ പ്രവർത്തനങ്ങളിൽ അപാകതയുണ്ടെന്ന് ശാന്തി നഗർ കുടിവെള്ള സംരക്ഷണസമിതി ആരോപിച്ചു. റോഡിനു വീതി കൂട്ടാൻ ഒരു ഭാഗത്തെ കലുങ്ക് മാത്രമാണ് പൊളിക്കുകയും മറുഭാഗത്തെ കലുങ്ക് പൊളിക്കാതെയും ഇരിക്കുന്നതിനാൽ വീതി കുറവാകുകയും അപകട സാധ്യതയുമുണ്ട്.
ഒരു ഭാഗത്തെ കലുങ്കിന്റെ അടിയിൽ സമീപത്തെ റൈസ്മില്ല് സ്ഥാപിച്ച പൈപ്പുകൾ ഉള്ളതിനാലാണ് കലുങ്ക് പൊളിക്കാതിരിക്കുന്നത്. ഉദ്യോഗസ്ഥരുമായുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം വിഷയത്തിൽ ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഒരു ഭാഗത്തെ കലുങ്കിന്റെ അടിയിൽ സമീപത്തെ റൈസ്മില്ല് സ്ഥാപിച്ച പൈപ്പുകൾ ഉള്ളതിനാലാണ് കലുങ്ക് പൊളിക്കാതിരിക്കുന്നത്. ഉദ്യോഗസ്ഥരുമായുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം വിഷയത്തിൽ ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.