കാസർഗോഡ്: വേനൽ കാലം രൂക്ഷമായതോടെ ജില്ലയിൽ തീപ്പിടിത്തവും പതിവായി. എന്നാൽ ആവശ്യത്തിനു ജീവനക്കാരും വാഹനങ്ങളും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഫയർഫോഴ്സ് ദുരിതത്തിൽ. ജില്ലയിൽ അഞ്ചു ഫയർ സ്റ്റേഷനുകളാണുള്ളത്. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, കുറ്റിക്കോൽ, കാസർഗോഡ്, ഉപ്പള എന്നിവിടങ്ങളിലാണ് ഫയർഫോഴ്സുകൾ പ്രവർത്തിക്കുന്നത്. കാസർഗോഡ് ഫയർ സ്റ്റേഷനിൽ 57 ജീവനക്കാരാണ് വേണ്ടത്.
എന്നാൽ ഇവിടെയുള്ളത് 42 പേർ മാത്രമാണ്. 15ഓളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ആവശ്യത്തിനു വാഹനങ്ങളും ഇല്ല. വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി നടത്തണമെങ്കിൽ അംഗീകൃത വർക്ക്ഷോപ്പുകളിൽ നിന്നു ലെറ്റർ വാങ്ങി ഇതിന്റെ ചെലവ് വരുന്ന തുക അധികൃതരെ മുൻകൂട്ടി അറിയിക്കണം. ഇത് അനുവദിച്ചു വരുന്പോൾ മാസങ്ങൾ കഴിയും. ഒരു ദിവസം 20 ഓളം ഫോണ്‍കോളുകളാണ് കാസർഗോഡ് ഫയർഫോഴ്സിൽ എത്തുന്നത്. വൻദുരന്തം നടന്നാൽ ആശ്വാസപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനുള്ള സംവിധാനമൊന്നും ഇവിടെയില്ല. വൻകിട ബഹുനില കെട്ടിടങ്ങളിൽ ദുരന്തം സംഭവിച്ചാൽ രക്ഷാപ്രവർത്തനത്തിന് മാർഗമില്ല. ജീവനക്കാർക്കു താമസിക്കാനുള്ള മതിയായ സംവിധാനവുമില്ല.
വാഹനങ്ങൾ പലപ്പോഴും കട്ടപ്പുറത്താവുന്നത് ദുരിതാശ്വാസ പ്രവർത്തനത്തെ ബാധിക്കുന്നതായി ജീവനക്കാർ പറയുന്നു. തൃക്കരിപ്പൂർ ഫയർഫോഴ്സിൽ 24 ജീവനക്കാരാണു വേണ്ടത്. എന്നാൽ ഇവിടെ 18 പേരാണ് ഉള്ളത്. മൂന്നു വാഹനങ്ങൾ ഉണ്ടെങ്കിലും ഒരു വാഹനം വർക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി കാഞ്ഞങ്ങാട്ടേയ്ക്കു മാറ്റിയിട്ടുണ്ട്. വാഹനങ്ങളുടെ പാർട്സ് ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണി പലപ്പോഴും മുടങ്ങുന്നു. നിത്യേന പത്തോളം ഫോണ്‍ കോളുകൾ വിവിധ ആവശ്യങ്ങൾക്കു വിളിക്കുന്നുണ്ട്. ക്വാട്ടേഴ്സ് സംവിധാനമില്ലാത്തതിനാൽ ജീവനക്കാർക്കു വിശ്രമിക്കാനും മാർഗമില്ല. കിണറിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. കുറ്റിക്കോൽ ഫയർഫോഴ്സിൽ 20 പേരാണ് വേണ്ടത്.
എന്നാൽ ഇവിടെയുള്ളത് 14 പേർ മാത്രമാണ്. മലയോര മേഖലയിലുള്ള ഫയർഫോഴ്സ് യൂണിറ്റായതിനാൽ നേരത്തെ ഒരു ബൊലേറോ ജീപ്പ് അനുവദിച്ചിരുന്നു. എന്നാൽ ഇതിനെ പിന്നീട് കോഴിക്കോട് ബീച്ച് സ്റ്റേഷനിലേക്കു മാറ്റാൻ ശ്രമം നടന്നു. നീളം കുറഞ്ഞ വാഹനങ്ങളാണ് ഇവിടെ വേണ്ടുന്നത്. ക്വാട്ടേഴ്സ് സൗകര്യവുമില്ല. ഏഴു വർഷം മുന്‍പ് അനുവദിച്ച ഉപ്പള ഫയർഫോഴ്സ് യൂണിറ്റിൽ 21 പേർ മാത്രമാണുള്ളത്. മറ്റു സ്റ്റേഷനുകളുടെ പകുതി കപ്പാസിറ്റിയാണ് ഇവിടെയുള്ളത്.
മംഗൽപാടി പഞ്ചായത്ത് അനുവദിച്ച ഒരു താത്കാലിക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. നിത്യേന 22 ഫോണ്‍കോളുകൾ ഇവിടെ എത്തുന്നുണ്ട്. എന്നാൽ പല സ്ഥലത്തും എത്തിപ്പെടാൻ വാഹന സൗകര്യവും ജീവനക്കാരും ഇല്ലാത്തതിനാൽ സാധിക്കുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു. ജീവനക്കാർക്കു വിശ്രമിക്കാൻ പോലും സംവിധാനമില്ല. കേരള-കർണാടക അതിർത്തി മേഖലയിലടക്കം ജാഗ്രത പാലിക്കേണ്ട യൂണിറ്റാണിത്. ഉപ്പള ഫയർഫോഴ്സ് യൂണിറ്റിന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
എന്നാൽ ഇവിടെയുള്ളത് 42 പേർ മാത്രമാണ്. 15ഓളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ആവശ്യത്തിനു വാഹനങ്ങളും ഇല്ല. വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി നടത്തണമെങ്കിൽ അംഗീകൃത വർക്ക്ഷോപ്പുകളിൽ നിന്നു ലെറ്റർ വാങ്ങി ഇതിന്റെ ചെലവ് വരുന്ന തുക അധികൃതരെ മുൻകൂട്ടി അറിയിക്കണം. ഇത് അനുവദിച്ചു വരുന്പോൾ മാസങ്ങൾ കഴിയും. ഒരു ദിവസം 20 ഓളം ഫോണ്‍കോളുകളാണ് കാസർഗോഡ് ഫയർഫോഴ്സിൽ എത്തുന്നത്. വൻദുരന്തം നടന്നാൽ ആശ്വാസപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനുള്ള സംവിധാനമൊന്നും ഇവിടെയില്ല. വൻകിട ബഹുനില കെട്ടിടങ്ങളിൽ ദുരന്തം സംഭവിച്ചാൽ രക്ഷാപ്രവർത്തനത്തിന് മാർഗമില്ല. ജീവനക്കാർക്കു താമസിക്കാനുള്ള മതിയായ സംവിധാനവുമില്ല.
വാഹനങ്ങൾ പലപ്പോഴും കട്ടപ്പുറത്താവുന്നത് ദുരിതാശ്വാസ പ്രവർത്തനത്തെ ബാധിക്കുന്നതായി ജീവനക്കാർ പറയുന്നു. തൃക്കരിപ്പൂർ ഫയർഫോഴ്സിൽ 24 ജീവനക്കാരാണു വേണ്ടത്. എന്നാൽ ഇവിടെ 18 പേരാണ് ഉള്ളത്. മൂന്നു വാഹനങ്ങൾ ഉണ്ടെങ്കിലും ഒരു വാഹനം വർക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി കാഞ്ഞങ്ങാട്ടേയ്ക്കു മാറ്റിയിട്ടുണ്ട്. വാഹനങ്ങളുടെ പാർട്സ് ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണി പലപ്പോഴും മുടങ്ങുന്നു. നിത്യേന പത്തോളം ഫോണ്‍ കോളുകൾ വിവിധ ആവശ്യങ്ങൾക്കു വിളിക്കുന്നുണ്ട്. ക്വാട്ടേഴ്സ് സംവിധാനമില്ലാത്തതിനാൽ ജീവനക്കാർക്കു വിശ്രമിക്കാനും മാർഗമില്ല. കിണറിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. കുറ്റിക്കോൽ ഫയർഫോഴ്സിൽ 20 പേരാണ് വേണ്ടത്.
എന്നാൽ ഇവിടെയുള്ളത് 14 പേർ മാത്രമാണ്. മലയോര മേഖലയിലുള്ള ഫയർഫോഴ്സ് യൂണിറ്റായതിനാൽ നേരത്തെ ഒരു ബൊലേറോ ജീപ്പ് അനുവദിച്ചിരുന്നു. എന്നാൽ ഇതിനെ പിന്നീട് കോഴിക്കോട് ബീച്ച് സ്റ്റേഷനിലേക്കു മാറ്റാൻ ശ്രമം നടന്നു. നീളം കുറഞ്ഞ വാഹനങ്ങളാണ് ഇവിടെ വേണ്ടുന്നത്. ക്വാട്ടേഴ്സ് സൗകര്യവുമില്ല. ഏഴു വർഷം മുന്‍പ് അനുവദിച്ച ഉപ്പള ഫയർഫോഴ്സ് യൂണിറ്റിൽ 21 പേർ മാത്രമാണുള്ളത്. മറ്റു സ്റ്റേഷനുകളുടെ പകുതി കപ്പാസിറ്റിയാണ് ഇവിടെയുള്ളത്.
മംഗൽപാടി പഞ്ചായത്ത് അനുവദിച്ച ഒരു താത്കാലിക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. നിത്യേന 22 ഫോണ്‍കോളുകൾ ഇവിടെ എത്തുന്നുണ്ട്. എന്നാൽ പല സ്ഥലത്തും എത്തിപ്പെടാൻ വാഹന സൗകര്യവും ജീവനക്കാരും ഇല്ലാത്തതിനാൽ സാധിക്കുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു. ജീവനക്കാർക്കു വിശ്രമിക്കാൻ പോലും സംവിധാനമില്ല. കേരള-കർണാടക അതിർത്തി മേഖലയിലടക്കം ജാഗ്രത പാലിക്കേണ്ട യൂണിറ്റാണിത്. ഉപ്പള ഫയർഫോഴ്സ് യൂണിറ്റിന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.