വാടാനപ്പള്ളി: കെഎസ്ആർടിസി ബസിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റിയ കണ്ടക്ടറെ ദീർഘദൂര സ്വകാര്യബസിലെ കണ്ടക്ടർ മർദിച്ചതായി പരാതി. ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ വാടാനപ്പള്ളി സ്വദേശി മനോഹരൻ വാലത്തിനെ മർദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ മനോഹരനെ വാടാനപ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ഗുരുവായൂർ - എറണാകുളം റൂട്ടിലെ ആറ്റുപറന്പത്ത് എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ വാടാ നപ്പള്ളി സ്വദേശി വടക്ക തിൽ വിനോജിനെതിരേ പോലീ സ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി വാടാനപ്പള്ളി സെന്ററിൽവച്ച് മർദിച്ചതെന്നു വാടാനപ്പള്ളി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ജോലി കഴിഞ്ഞ് മനോഹരൻ വാടാനപ്പള്ളിയിലെ വീട്ടിലേക്ക് പോകുന്പോഴായിരുന്നു മർദനം.
ഗുരുവായൂർ - എറണാകുളം റൂട്ടിലെ ആറ്റുപറന്പത്ത് എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ വാടാ നപ്പള്ളി സ്വദേശി വടക്ക തിൽ വിനോജിനെതിരേ പോലീ സ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രി വാടാനപ്പള്ളി സെന്ററിൽവച്ച് മർദിച്ചതെന്നു വാടാനപ്പള്ളി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ജോലി കഴിഞ്ഞ് മനോഹരൻ വാടാനപ്പള്ളിയിലെ വീട്ടിലേക്ക് പോകുന്പോഴായിരുന്നു മർദനം.