തിരുവില്വാമല: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. കഴിഞ്ഞ പതിനഞ്ചോളം ദിവസമായി മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട്.
വേനൽ രൂക്ഷമായതോടെ ഒട്ടുമിക്ക കിണറുകളും വറ്റിത്തുടങ്ങി. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവർക്കാ ണു കൂടുതൽ ദുരിതം. തിരുവില്വാമല ടൗണ്‍ മലേശമംഗലം, മലവട്ടം ഭാഗങ്ങളിൽ നാളുകളേറെയായി പൈപ്പുകളിൽ വെള്ളമെത്തിയിട്ട്. വ്യാപാരികളും വെള്ളമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ്.
കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേലക്കര വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലേക്ക് ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് എം.ഉദയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വത്സല, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.വള്ളഇ, ആർ.കുമാരദാസ്, ജയശ്രീ, വേലായുധൻ പത്മാവതി എന്നിവർ പ്രസംഗിച്ചു.
വേനൽ രൂക്ഷമായതോടെ ഒട്ടുമിക്ക കിണറുകളും വറ്റിത്തുടങ്ങി. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവർക്കാ ണു കൂടുതൽ ദുരിതം. തിരുവില്വാമല ടൗണ്‍ മലേശമംഗലം, മലവട്ടം ഭാഗങ്ങളിൽ നാളുകളേറെയായി പൈപ്പുകളിൽ വെള്ളമെത്തിയിട്ട്. വ്യാപാരികളും വെള്ളമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ്.
കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേലക്കര വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലേക്ക് ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് എം.ഉദയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വത്സല, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.വള്ളഇ, ആർ.കുമാരദാസ്, ജയശ്രീ, വേലായുധൻ പത്മാവതി എന്നിവർ പ്രസംഗിച്ചു.