നിലന്പൂർ: വനം മന്ത്രിയുടെ സാന്നിധ്യത്തിൽ വനപാലകരോടു തട്ടിക്കയറി പി.കെ ബഷീർ എംഎൽഎ. ഏറനാട് മണ്ഡലത്തിലെ മൂന്നു പ്രവൃത്തികൾക്കു അനുമതി വൈകിപ്പിക്കുന്നുവെന്ന പരാതിയാണ് വനം വകുപ്പിനെതിരേ എംഎൽഎ ഉന്നയിച്ചത്.
അകന്പാടം ഫോറസ്റ്റ് സ്റ്റേഷന്റെ മാതൃകാ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ വനം മന്ത്രി കെ.രാജുവിന്റെ സാനിധ്യത്തിലായിരുന്നു പിസിസിഎഫ് അടക്കമുള്ള ഉന്നത വനപാലകരോടു എംഎൽഎ തന്റെ പ്രതിഷേധം അറിയിച്ചത്. ഓടക്കയത്തു നിന്നു റൂബി പള്ളിയിലേക്കുള്ള റോഡിനു പൊതുമരാമത്തുവകുപ്പ് ഫണ്ട് അനുവദിക്കുകയും നിർമാണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വനംവകുപ്പ് പ്രവൃത്തി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്.
ചാലിയാർ പുഴയ്ക്കു കുറുകെ മൊടവണ്ണക്കടവിൽ നിർമിക്കുന്ന കോണ്ക്രീറ്റ് പാലത്തിനും വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ നിർമാണം തുടങ്ങാനായിട്ടില്ല.
നിലന്പൂർ നായാടംപൊയിൽ റോഡിൽ വെണ്ടേക്കംപൊയിലിനും കക്കാടംപൊയിലിനുമിടയിലുള്ള റോഡ് വീതി കൂട്ടുന്നതും വൈകുകയാണ്.
എംഎൽഎയുടെ ആവശ്യങ്ങൾ വകുപ്പിന്റെ പരിധിയിൽ നിന്ന് ചെയ്യാവുന്നതാണെങ്കിൽ ചെയ്തുകൊടുക്കാമെന്ന് മന്ത്രി പറഞ്ഞു.
വനംവകുപ്പിന്റെ അധീനതയിലുള്ള ഭാഗത്ത് നിർമാണം നടത്തണമെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങേണ്ടതാണെന്നും എംഎൽഎയും വനപാലകരും ഈ സ്ഥലങ്ങൾ സന്ദർശിച്ച് വനംവകുപ്പിന്റെ പരിധിയിൽ നിന്നുള്ള കാര്യങ്ങൾ ചെയ്തുകൊടുക്കണമെന്നും മന്ത്രി നിർദേശിച്ചു.
അകന്പാടം ഫോറസ്റ്റ് സ്റ്റേഷന്റെ മാതൃകാ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ വനം മന്ത്രി കെ.രാജുവിന്റെ സാനിധ്യത്തിലായിരുന്നു പിസിസിഎഫ് അടക്കമുള്ള ഉന്നത വനപാലകരോടു എംഎൽഎ തന്റെ പ്രതിഷേധം അറിയിച്ചത്. ഓടക്കയത്തു നിന്നു റൂബി പള്ളിയിലേക്കുള്ള റോഡിനു പൊതുമരാമത്തുവകുപ്പ് ഫണ്ട് അനുവദിക്കുകയും നിർമാണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വനംവകുപ്പ് പ്രവൃത്തി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്.
ചാലിയാർ പുഴയ്ക്കു കുറുകെ മൊടവണ്ണക്കടവിൽ നിർമിക്കുന്ന കോണ്ക്രീറ്റ് പാലത്തിനും വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ നിർമാണം തുടങ്ങാനായിട്ടില്ല.
നിലന്പൂർ നായാടംപൊയിൽ റോഡിൽ വെണ്ടേക്കംപൊയിലിനും കക്കാടംപൊയിലിനുമിടയിലുള്ള റോഡ് വീതി കൂട്ടുന്നതും വൈകുകയാണ്.
എംഎൽഎയുടെ ആവശ്യങ്ങൾ വകുപ്പിന്റെ പരിധിയിൽ നിന്ന് ചെയ്യാവുന്നതാണെങ്കിൽ ചെയ്തുകൊടുക്കാമെന്ന് മന്ത്രി പറഞ്ഞു.
വനംവകുപ്പിന്റെ അധീനതയിലുള്ള ഭാഗത്ത് നിർമാണം നടത്തണമെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങേണ്ടതാണെന്നും എംഎൽഎയും വനപാലകരും ഈ സ്ഥലങ്ങൾ സന്ദർശിച്ച് വനംവകുപ്പിന്റെ പരിധിയിൽ നിന്നുള്ള കാര്യങ്ങൾ ചെയ്തുകൊടുക്കണമെന്നും മന്ത്രി നിർദേശിച്ചു.