കരുവാരക്കുണ്ട്: തോട്ടം മേഖലയായ കേരള എസ്റ്റേറ്റിലെ കേലംപറ്റ പള്ളിക്കുന്ന് ഭാഗത്ത് മഞ്ഞപ്പിത്തം പടർന്നു പിടിച്ചതിനെ തുടർന്ന് സ്ത്രീകളും കുട്ടികളുമടക്കം ഇരുപതോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
നിരവധിയാളുകൾ പച്ചമരുന്നുപയോഗിച്ചുള്ള ഒറ്റമൂലി ചികിത്സയും തേടുന്നുണ്ട്.
പ്രദേശത്ത് മഞ്ഞപ്പിത്തം പടർന്നു പിടിച്ചിട്ടും ആരോഗ്യ വകുപ്പ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചില്ലെന്നും കിണറുകളിൽ അവശേഷിച്ച വെള്ളത്തിൽ ക്ലോറിനേഷൻ നടത്താൻ തയാറായിട്ടില്ലെന്നും പരാതിയുണ്ട്.
ജലനിധി പദ്ധതി വഴി ഉപഭോക്താക്കൾക്കു ലഭിക്കുന്ന വെള്ളം ഉപയോഗയോഗ്യമല്ലെന്നും ഒലിപ്പുഴയിൽ കെട്ടി നിർത്തിയിരിക്കുന്ന ജലം ക്ലോറിനേഷൻ നടത്താതെയാണ് വിതരണം നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞവർഷം ജലനിധി പദ്ധതി വഴി വിതരണം ചെയ്ത വെള്ളം ഉപയോഗിച്ചവർക്ക് പകർച്ചവ്യാധികൾ പിടിപെട്ടിരുന്നു.
നിരവധിയാളുകൾ പച്ചമരുന്നുപയോഗിച്ചുള്ള ഒറ്റമൂലി ചികിത്സയും തേടുന്നുണ്ട്.
പ്രദേശത്ത് മഞ്ഞപ്പിത്തം പടർന്നു പിടിച്ചിട്ടും ആരോഗ്യ വകുപ്പ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചില്ലെന്നും കിണറുകളിൽ അവശേഷിച്ച വെള്ളത്തിൽ ക്ലോറിനേഷൻ നടത്താൻ തയാറായിട്ടില്ലെന്നും പരാതിയുണ്ട്.
ജലനിധി പദ്ധതി വഴി ഉപഭോക്താക്കൾക്കു ലഭിക്കുന്ന വെള്ളം ഉപയോഗയോഗ്യമല്ലെന്നും ഒലിപ്പുഴയിൽ കെട്ടി നിർത്തിയിരിക്കുന്ന ജലം ക്ലോറിനേഷൻ നടത്താതെയാണ് വിതരണം നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞവർഷം ജലനിധി പദ്ധതി വഴി വിതരണം ചെയ്ത വെള്ളം ഉപയോഗിച്ചവർക്ക് പകർച്ചവ്യാധികൾ പിടിപെട്ടിരുന്നു.