മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് പട്ടികവർഗ വിദ്യാർഥികൾക്ക് എൻട്രൻസ് കോച്ചിംഗ് നടത്തിയ സംഭവത്തിൽ ബ്ലോക്കിലെ സിപിഎം ജനപ്രതിനിധികളുടെ പങ്ക് കൂടി അന്വേഷിക്കണമെന്നും വിജിലൻസ് കേസിൽ അവരെ കൂടി ഉൾപ്പെടുത്തണമെന്നും സിപിഐ നേതാക്കൾ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സിപിഐ പ്രക്ഷോഭം നടത്തും.
33 ലക്ഷം രൂപയിൽ 27 ലക്ഷം രൂപ കൊടുക്കാൻ സിപിഎം പ്രതിനിധികളായ എൻ.എം. ആന്റണിയും ഡാനിയേൽ ജോർജുമാണ് കരാറുകാരനൊപ്പം ബോർഡ് യോഗത്തിൽ പങ്കെടുക്കാനെത്തിയത്. പദ്ധതി പൂർണ അഴിമതിയാണെന്നും പണം നൽകരുതെന്നും ആവശ്യപ്പെട്ടത് സിപിഐ അംഗം മാത്രമാണ്. ഈ സാഹചര്യത്തിൽ 20 ന് ബ്ലോക്ക് പഞ്ചായത്തിലേക്ക് സിപിഎം നടത്തുന്ന സമരം അപഹാസ്യമാണ്. മുൻ ഭരണ സമിതിയും ഇപ്പോഴത്തെ ഭരണ സമിതിയും ഈ കാര്യത്തിൽ നടത്തിയ അഴിമതിക്ക് സിപിഎം കുടപിടിക്കുകയായിരുന്നെന്നും വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി, ബ്ലോക്ക് പഞ്ചായത്തംഗം ദിനേശ് ബാബു എന്നിവർ പറഞ്ഞു.
33 ലക്ഷം രൂപയിൽ 27 ലക്ഷം രൂപ കൊടുക്കാൻ സിപിഎം പ്രതിനിധികളായ എൻ.എം. ആന്റണിയും ഡാനിയേൽ ജോർജുമാണ് കരാറുകാരനൊപ്പം ബോർഡ് യോഗത്തിൽ പങ്കെടുക്കാനെത്തിയത്. പദ്ധതി പൂർണ അഴിമതിയാണെന്നും പണം നൽകരുതെന്നും ആവശ്യപ്പെട്ടത് സിപിഐ അംഗം മാത്രമാണ്. ഈ സാഹചര്യത്തിൽ 20 ന് ബ്ലോക്ക് പഞ്ചായത്തിലേക്ക് സിപിഎം നടത്തുന്ന സമരം അപഹാസ്യമാണ്. മുൻ ഭരണ സമിതിയും ഇപ്പോഴത്തെ ഭരണ സമിതിയും ഈ കാര്യത്തിൽ നടത്തിയ അഴിമതിക്ക് സിപിഎം കുടപിടിക്കുകയായിരുന്നെന്നും വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി, ബ്ലോക്ക് പഞ്ചായത്തംഗം ദിനേശ് ബാബു എന്നിവർ പറഞ്ഞു.