കൽപ്പറ്റ: രണ്ടര മാസത്തിനകം മുട്ടയിടുമെന്ന വാഗ്ദാനം ചെയ്ത് കോഴിക്കുഞ്ഞുങ്ങളെ നൽകി കബളിപ്പിച്ചുവെന്ന പരാതിയുമായി ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ കർഷകൻ. വെള്ളമുണ്ട ആറുവാൾ തോട്ടോളി അബൂബക്കറാണ് വെള്ളമുണ്ട പാതിരിച്ചാലിലെ ബേബിക്കെതിരെ പരാതി നൽകിയത്.
മുട്ടക്കോഴികളുടെ 48 കുഞ്ഞുങ്ങളെയും ഇവയെ പോറ്റാനുള്ള കൂടുമാണ് ബേബി 31,000 രൂപ വില നിശ്ചയിച്ച് അബൂബക്കറിനു നൽകിയത്. ആറ് മാസം കഴിഞ്ഞിട്ടും കോഴികളിൽ ഒന്നുപോലും മുട്ടയിട്ടില്ല.
തന്നെയുമല്ല, കോഴികളിൽ 20 എണ്ണം ചാകുകയും ചെയ്തു. ഇതുസംബന്ധിച്ച് ബേബിയെ ഫോണിൽ വിളിച്ച് പലതവണ പരാതി പറഞ്ഞെങ്കിലും ഫലം ഉണ്ടായില്ല.
ഈ സാഹചര്യത്തിലാണ് ഉപഭോക്തൃഫോറത്തെ സമീപിച്ചത്.
മുട്ടക്കോഴികളുടെ 48 കുഞ്ഞുങ്ങളെയും ഇവയെ പോറ്റാനുള്ള കൂടുമാണ് ബേബി 31,000 രൂപ വില നിശ്ചയിച്ച് അബൂബക്കറിനു നൽകിയത്. ആറ് മാസം കഴിഞ്ഞിട്ടും കോഴികളിൽ ഒന്നുപോലും മുട്ടയിട്ടില്ല.
തന്നെയുമല്ല, കോഴികളിൽ 20 എണ്ണം ചാകുകയും ചെയ്തു. ഇതുസംബന്ധിച്ച് ബേബിയെ ഫോണിൽ വിളിച്ച് പലതവണ പരാതി പറഞ്ഞെങ്കിലും ഫലം ഉണ്ടായില്ല.
ഈ സാഹചര്യത്തിലാണ് ഉപഭോക്തൃഫോറത്തെ സമീപിച്ചത്.