കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പിന്തുടർന്ന് കേരളത്തെയും കോർപറേറ്റ് മൂലധനത്തിനു അടിപ്പെടുത്താനുള്ള നീക്കമാണ് പിണറായി സർക്കാർ നടത്തുന്നതെന്ന് സിപിഐ(എംഎൽ) റെഡ് സ്റ്റാർ പോളിറ്റ് ബ്യൂറോ അംഗം പി.ജെ. ജയിംസ് വിമർശിച്ചു.
മുൻ സർക്കാരിൽനിന്നു ഒട്ടും മെച്ചമല്ല ഈ സർക്കാരെന്ന് ജനത്തിനു ബോധ്യപ്പെട്ടുകഴിഞ്ഞു. സംസ്ഥാനത്ത് അഞ്ചര ലക്ഷം ഏക്കർ റവന്യൂ ഭൂമി കയ്യടക്കിവച്ചിരിക്കുന്ന ഭൂമാഫിയയ്ക്ക് പാദസേവ ചെയ്യുകയാണ് സർക്കാർ. 30 മീറ്ററിൽ നാലുവരിപ്പാത പണിയാമെന്നിരിക്കെ 45 മീറ്റർ വീതിയിൽത്തന്നെ വേണമെന്ന ശാഠ്യം, പിപിപി പദ്ധതികളോടുളള ആഭിമുഖ്യം, വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകൽ, ജിഎസ്ടിയെ പിന്തുണയ്ക്കാനുള്ള തീരുമാനം തുടങ്ങിയവ വികസനത്തോടുള്ള പിണറായി സർക്കാരിന്റെ കോർപറേറ്റ് സമീപനത്തിനു തെളിവാണ്.
ദളിതരും ആദിവാസികളും നേരിടുന്ന ഭൂമി-പാർപ്പിട പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാരിനു താത്പര്യമില്ല. തോട്ടങ്ങളിലെ ലയങ്ങളിൽ കഷ്ടതയനുഭവിക്കുന്ന തൊഴിലാളികൾക്കും ഭൂമിയും വീടും നൽകില്ലെന്ന നിലപാടിലാണ് സർക്കാർ.
ഒരു കോടിയോളം ആളുകൾ പൊതുവിതരണ സംവിധാനത്തിനു പുറത്തുപോകുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. പൂഴ്ത്തിവയ്പ്പുകാരും കരിഞ്ചന്തക്കാരും നിത്യോപയോഗസാധനങ്ങളുടെ വില അനുദിനം വർധിപ്പിക്കുകയാണ്. ഇടത് മേലങ്കിയണിഞ്ഞ് കർഷകരെയും തൊഴിലാളികളെയും മർദിത ജനവിഭാഗങ്ങളെയും കബളിപ്പിക്കുകയാണ് പിണറായിയും സംഘവും. കേരളത്തിൽ ആദിവാസികളും ദളിതരും നടത്തിവരുന്ന ഭൂസമരങ്ങളെ ഏകോപിക്കുകയും നേതൃത്വം ഏറ്റെടുക്കുകയും ചെയ്യുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെയും ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രന്റെയും പ്രസ്താവന കപടമാണ്. ആദിവാസികളുടെയും ദളിതരുടെയും ഭൂമി തട്ടിയെടുക്കുന്നതിൽ കോർപറേറ്റുകൾക്ക് കുട പിടിക്കുന്നവരാണ് കുമ്മനത്തിന്റെയും ശോഭയുടെയും പാർട്ടിയുടെ ദേശീയ നേതാക്കൾ-ജയിംസ് പറഞ്ഞു.
മുൻ സർക്കാരിൽനിന്നു ഒട്ടും മെച്ചമല്ല ഈ സർക്കാരെന്ന് ജനത്തിനു ബോധ്യപ്പെട്ടുകഴിഞ്ഞു. സംസ്ഥാനത്ത് അഞ്ചര ലക്ഷം ഏക്കർ റവന്യൂ ഭൂമി കയ്യടക്കിവച്ചിരിക്കുന്ന ഭൂമാഫിയയ്ക്ക് പാദസേവ ചെയ്യുകയാണ് സർക്കാർ. 30 മീറ്ററിൽ നാലുവരിപ്പാത പണിയാമെന്നിരിക്കെ 45 മീറ്റർ വീതിയിൽത്തന്നെ വേണമെന്ന ശാഠ്യം, പിപിപി പദ്ധതികളോടുളള ആഭിമുഖ്യം, വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകൽ, ജിഎസ്ടിയെ പിന്തുണയ്ക്കാനുള്ള തീരുമാനം തുടങ്ങിയവ വികസനത്തോടുള്ള പിണറായി സർക്കാരിന്റെ കോർപറേറ്റ് സമീപനത്തിനു തെളിവാണ്.
ദളിതരും ആദിവാസികളും നേരിടുന്ന ഭൂമി-പാർപ്പിട പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാരിനു താത്പര്യമില്ല. തോട്ടങ്ങളിലെ ലയങ്ങളിൽ കഷ്ടതയനുഭവിക്കുന്ന തൊഴിലാളികൾക്കും ഭൂമിയും വീടും നൽകില്ലെന്ന നിലപാടിലാണ് സർക്കാർ.
ഒരു കോടിയോളം ആളുകൾ പൊതുവിതരണ സംവിധാനത്തിനു പുറത്തുപോകുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. പൂഴ്ത്തിവയ്പ്പുകാരും കരിഞ്ചന്തക്കാരും നിത്യോപയോഗസാധനങ്ങളുടെ വില അനുദിനം വർധിപ്പിക്കുകയാണ്. ഇടത് മേലങ്കിയണിഞ്ഞ് കർഷകരെയും തൊഴിലാളികളെയും മർദിത ജനവിഭാഗങ്ങളെയും കബളിപ്പിക്കുകയാണ് പിണറായിയും സംഘവും. കേരളത്തിൽ ആദിവാസികളും ദളിതരും നടത്തിവരുന്ന ഭൂസമരങ്ങളെ ഏകോപിക്കുകയും നേതൃത്വം ഏറ്റെടുക്കുകയും ചെയ്യുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെയും ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രന്റെയും പ്രസ്താവന കപടമാണ്. ആദിവാസികളുടെയും ദളിതരുടെയും ഭൂമി തട്ടിയെടുക്കുന്നതിൽ കോർപറേറ്റുകൾക്ക് കുട പിടിക്കുന്നവരാണ് കുമ്മനത്തിന്റെയും ശോഭയുടെയും പാർട്ടിയുടെ ദേശീയ നേതാക്കൾ-ജയിംസ് പറഞ്ഞു.