സ്വന്തം ലേഖകൻ
തൃക്കരിപ്പൂർ: അപകടം നടന്നു ചുരുങ്ങിയ സമയത്തിനുള്ളതിൽ ഓടിയെത്തിയിരുന്ന അഗ്നിശമന സേനയുടെ എമർജൻസി ടെണ്ടർ ഇനി ഓടില്ല. ലേലം ഉറപ്പിച്ചാൽ 28ന് ശേഷം പൊളിച്ചു വിൽക്കാനുള്ള വണ്ടിയായി മാറും. ചുവന്ന നിറമാണെങ്കിലും തീ അണയ്ക്കാൻ അഗ്നിശമന സേനയുടെ വെള്ളം നിറച്ചു പരക്കം പായുന്നതല്ല ഈ എമർജൻസി ടെണ്ടർ. പേരു പോലെ തന്നെ ഒരു നടയ്ക്കുള്ള ഉപകരണങ്ങൾ എല്ലാം ഈ വണ്ടിയുടെ അറകളിൽ ഭദ്രമായിരുന്നു. വാഹനം മറിഞ്ഞാലോ ചരിഞ്ഞാലോ ഉയർത്താനുള്ള വിഞ്ച്, ചെയിൻ കെട്ടി വലിക്കുന്ന ടെറിഫോർ, എക്സിറ്റ് ബ്ലോവർ, പവർ നൽകാനുള്ള ജനറേറ്റർ, കട്ടർ, ജാക്കി എന്നിവ ഉൾപ്പെടുന്ന ഹൈഡ്രോളിക് ഉപകരണങ്ങൾ, ഇരുട്ടിലും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള വെളിച്ചം നൽകുന്ന സംവിധാനം ഉൾപ്പെടെ ചെറുതും വലുതുമായ വലിയ ഉപകരണ വാഹനമാണ് എമർജൻസി ടെണ്ടർ. മൂന്നു പതിറ്റാണ്ടിനിടയിൽ നാട്ടിൽ പല അപകട സന്ധിയിലും പൊതുജനങ്ങൾക്ക് ഏറെ സേവനങ്ങൾ നൽകി പോന്ന പഴക്കം ചെന്ന ഉപകരണ വാഹനം വർഷങ്ങളായി ജില്ലയിലെ വിവിധ അഗ്നിശമന രക്ഷാ കേന്ദ്രങ്ങളിൽ നിർത്തിയിട്ട ശേഷമാണു ലേല നടപടികൾ വഴി ഒഴിവാക്കുന്നത്. കഴിഞ്ഞ ദിവസം ലേലം നടന്നെങ്കിലും തിരുവനന്തപുരത്തെ സേനാ ആസ്ഥാനത്തു നിന്നും ഇതിന് അനുമതി നൽകിയാൽ മാത്രമേ തൃക്കരിപ്പൂർ നിലയത്തിൽ നിർത്തിയിട്ടിട്ടുള്ള എമർജൻസി ടെണ്ടർ അഗ്നിശമനസേനയിൽ നിന്നും പുറത്തേക്ക് പോകൂ.
തൃക്കരിപ്പൂർ: അപകടം നടന്നു ചുരുങ്ങിയ സമയത്തിനുള്ളതിൽ ഓടിയെത്തിയിരുന്ന അഗ്നിശമന സേനയുടെ എമർജൻസി ടെണ്ടർ ഇനി ഓടില്ല. ലേലം ഉറപ്പിച്ചാൽ 28ന് ശേഷം പൊളിച്ചു വിൽക്കാനുള്ള വണ്ടിയായി മാറും. ചുവന്ന നിറമാണെങ്കിലും തീ അണയ്ക്കാൻ അഗ്നിശമന സേനയുടെ വെള്ളം നിറച്ചു പരക്കം പായുന്നതല്ല ഈ എമർജൻസി ടെണ്ടർ. പേരു പോലെ തന്നെ ഒരു നടയ്ക്കുള്ള ഉപകരണങ്ങൾ എല്ലാം ഈ വണ്ടിയുടെ അറകളിൽ ഭദ്രമായിരുന്നു. വാഹനം മറിഞ്ഞാലോ ചരിഞ്ഞാലോ ഉയർത്താനുള്ള വിഞ്ച്, ചെയിൻ കെട്ടി വലിക്കുന്ന ടെറിഫോർ, എക്സിറ്റ് ബ്ലോവർ, പവർ നൽകാനുള്ള ജനറേറ്റർ, കട്ടർ, ജാക്കി എന്നിവ ഉൾപ്പെടുന്ന ഹൈഡ്രോളിക് ഉപകരണങ്ങൾ, ഇരുട്ടിലും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള വെളിച്ചം നൽകുന്ന സംവിധാനം ഉൾപ്പെടെ ചെറുതും വലുതുമായ വലിയ ഉപകരണ വാഹനമാണ് എമർജൻസി ടെണ്ടർ. മൂന്നു പതിറ്റാണ്ടിനിടയിൽ നാട്ടിൽ പല അപകട സന്ധിയിലും പൊതുജനങ്ങൾക്ക് ഏറെ സേവനങ്ങൾ നൽകി പോന്ന പഴക്കം ചെന്ന ഉപകരണ വാഹനം വർഷങ്ങളായി ജില്ലയിലെ വിവിധ അഗ്നിശമന രക്ഷാ കേന്ദ്രങ്ങളിൽ നിർത്തിയിട്ട ശേഷമാണു ലേല നടപടികൾ വഴി ഒഴിവാക്കുന്നത്. കഴിഞ്ഞ ദിവസം ലേലം നടന്നെങ്കിലും തിരുവനന്തപുരത്തെ സേനാ ആസ്ഥാനത്തു നിന്നും ഇതിന് അനുമതി നൽകിയാൽ മാത്രമേ തൃക്കരിപ്പൂർ നിലയത്തിൽ നിർത്തിയിട്ടിട്ടുള്ള എമർജൻസി ടെണ്ടർ അഗ്നിശമനസേനയിൽ നിന്നും പുറത്തേക്ക് പോകൂ.