നിലന്പൂർ: നഗരസഭയിലെ മുഴുവൻ കോളനികളിലെയും കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകിയിരുന്ന ഒപ്പത്തിനൊപ്പം പദ്ധതി നിർത്തി. പകരം പഠനവീട് പദ്ധതിക്ക് നഗരസഭ രൂപം നൽകി. ഇതുപ്രകാരം കോളനികളിൽ കുട്ടികൾക്ക് വൈകുന്നേരം 5.30മുതൽ 7.30വരെ ട്യൂഷൻ നൽകും. ഇതിന് യോഗ്യരായ അധ്യാപകരെയും തെരഞ്ഞെടുക്കും.
ഇതോടൊപ്പം കുട്ടികൾക്ക് ലഘുഭക്ഷണവും നൽകും. മുന്പ് ഒപ്പത്തിനൊപ്പം പദ്ധതിയിൽ പ്രാതലായിരുന്നു നൽകിയിരുന്നത്. ഇത്തരം പദ്ധതികൾക്ക് ആറു മാസമാണ് ഓണറേറിയം നൽകാൻ കഴിയൂ. എന്നാൽ ഒപ്പത്തിനൊപ്പം പദ്ധതി കഴിഞ്ഞ ഒന്പതു വർഷമായി തുടർന്നതിനാൽ ഓഡിറ്റ് ഒബ്ജക്ഷൻ വരികയും ഫണ്ട് നിലക്കുകയും ചെയ്തതോടെയാണ് കോളനികളിലെ കുട്ടികളുടെ ആരോഗ്യ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി നഗരസഭ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അധ്യാപകർക്ക് മാർച്ച് മാസംവരെ തുടക്കമെന്ന നിലയിൽ 2000രൂപ വീതവും ഏപ്രിൽ മുതൽ 4000രൂപ വീതവും ഓണറേറിയം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭാ ചെയർപേഴ്സണ് പദ്മിനി ഗോപിനാഥ് പറഞ്ഞു.
ഇതോടൊപ്പം കുട്ടികൾക്ക് ലഘുഭക്ഷണവും നൽകും. മുന്പ് ഒപ്പത്തിനൊപ്പം പദ്ധതിയിൽ പ്രാതലായിരുന്നു നൽകിയിരുന്നത്. ഇത്തരം പദ്ധതികൾക്ക് ആറു മാസമാണ് ഓണറേറിയം നൽകാൻ കഴിയൂ. എന്നാൽ ഒപ്പത്തിനൊപ്പം പദ്ധതി കഴിഞ്ഞ ഒന്പതു വർഷമായി തുടർന്നതിനാൽ ഓഡിറ്റ് ഒബ്ജക്ഷൻ വരികയും ഫണ്ട് നിലക്കുകയും ചെയ്തതോടെയാണ് കോളനികളിലെ കുട്ടികളുടെ ആരോഗ്യ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി നഗരസഭ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അധ്യാപകർക്ക് മാർച്ച് മാസംവരെ തുടക്കമെന്ന നിലയിൽ 2000രൂപ വീതവും ഏപ്രിൽ മുതൽ 4000രൂപ വീതവും ഓണറേറിയം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭാ ചെയർപേഴ്സണ് പദ്മിനി ഗോപിനാഥ് പറഞ്ഞു.