കൽപ്പറ്റ: കർകരോടുള്ള സമീപനം സർക്കാർ ഉദാരമാക്കണമെന്ന് ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റ് ഇടപ്പെട്ടി യൂണിറ്റ് പ്രസിഡന്റ് മാണി ഇടത്തുംപറന്പിൽ ആവശ്യപ്പെട്ടു.
ജില്ലയിൽ നിരവധി കർഷകർ പെൻഷൻ നിഷേധം നേരിടുകയാണ്. അർഹരായ കർഷകർക്ക് സാങ്കേതികത്വം പറഞ്ഞ് പെൻഷൻ നിഷേധിക്കുന്നത് ഒഴിവാക്കണം. 60 വയസ് കഴിഞ്ഞ മുഴവൻ കർഷകർക്കും പെൻഷൻ ഉറപ്പുവരുത്തണം. പ്രതിമാസ പെൻഷൻ കുറഞ്ഞത് ആയിരം രൂപയാക്കണം.
വന്യജീവിശല്യത്തിൽ കൃഷിനാശം ഉണ്ടാകുന്നവർക്ക് നഷ്ടത്തിനു ആനുപാതികമായി ആശ്വാസധനം അനുവദിക്കണം.
ക്ഷീരകർഷകർക്ക് പാലിന് മാന്യമായ വില നൽകണം. ഒരു ലിറ്റർ വെള്ളം 25 രൂപയ്ക്ക് വിൽക്കുന്ന നാട്ടിൽ ഇത്രയും പാലിന് 30 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.
കനത്ത നഷ്ടമാണ് ക്ഷീരോത്പാദകർ നേരിടുന്നത്. നാണ്യ, സുഗന്ധ, ഭക്ഷ്യ വിളകളുടെ വിലത്തകർച്ചയ്ക്ക് തടയിടുന്നതിനു ഉതകുന്ന പദ്ധതികൾ നടപ്പിലാക്കന്നതിലെ ഉദാസീനത സർക്കാർ വെടിയണം.
ജില്ലയിൽ നിരവധി കർഷകർ പെൻഷൻ നിഷേധം നേരിടുകയാണ്. അർഹരായ കർഷകർക്ക് സാങ്കേതികത്വം പറഞ്ഞ് പെൻഷൻ നിഷേധിക്കുന്നത് ഒഴിവാക്കണം. 60 വയസ് കഴിഞ്ഞ മുഴവൻ കർഷകർക്കും പെൻഷൻ ഉറപ്പുവരുത്തണം. പ്രതിമാസ പെൻഷൻ കുറഞ്ഞത് ആയിരം രൂപയാക്കണം.
വന്യജീവിശല്യത്തിൽ കൃഷിനാശം ഉണ്ടാകുന്നവർക്ക് നഷ്ടത്തിനു ആനുപാതികമായി ആശ്വാസധനം അനുവദിക്കണം.
ക്ഷീരകർഷകർക്ക് പാലിന് മാന്യമായ വില നൽകണം. ഒരു ലിറ്റർ വെള്ളം 25 രൂപയ്ക്ക് വിൽക്കുന്ന നാട്ടിൽ ഇത്രയും പാലിന് 30 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.
കനത്ത നഷ്ടമാണ് ക്ഷീരോത്പാദകർ നേരിടുന്നത്. നാണ്യ, സുഗന്ധ, ഭക്ഷ്യ വിളകളുടെ വിലത്തകർച്ചയ്ക്ക് തടയിടുന്നതിനു ഉതകുന്ന പദ്ധതികൾ നടപ്പിലാക്കന്നതിലെ ഉദാസീനത സർക്കാർ വെടിയണം.