അറക്കുളം: അറക്കുളത്ത് സ്വകാര്യ വ്യക്‌തിയുടെ ഭൂമിയിൽ നിന്ന ഈട്ടി തടി വെട്ടി കൊണ്ടുപോകാൻ നടത്തിയ ശ്രമം വനം വകുപ്പ് തടഞ്ഞു.
നോട്ടിഫൈഡ് വില്ലേജായ അറക്കുളത്തു നിന്നും തടി വെട്ടണമെങ്കിൽ വനംവകുപ്പിന്റെ അനുമതി വാങ്ങണമെന്നാണ് നിയമം. അനുമതി വാങ്ങാതെ ഈട്ടി തടി വെട്ടിയതാണ് വനം വകുപ്പ് തടഞ്ഞത്. സ്‌ഥലത്തു നിന്നും പതിനഞ്ച് കഷണം തടി വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ റേഞ്ച് ഓഫീസർ കെ.എൻ. ബാബുവും സംഘവുമാണ് തടി കസ്റ്റഡിയിലെടുത്തത്. ഉടമയുടെ വീട്ടിലെത്തിയ വനം വകുപ്പ് അധികൃതർക്ക് വീട് അടച്ചിട്ടിരുന്നതിനാൽ ഉടമയെ കണ്ടെത്താനായില്ല. തടി വെട്ടിയവർക്കായി വനം വകുപ്പ് അന്വേഷണം ഊർജിതമാക്കി.
നോട്ടിഫൈഡ് വില്ലേജായ അറക്കുളത്തു നിന്നും തടി വെട്ടണമെങ്കിൽ വനംവകുപ്പിന്റെ അനുമതി വാങ്ങണമെന്നാണ് നിയമം. അനുമതി വാങ്ങാതെ ഈട്ടി തടി വെട്ടിയതാണ് വനം വകുപ്പ് തടഞ്ഞത്. സ്‌ഥലത്തു നിന്നും പതിനഞ്ച് കഷണം തടി വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ റേഞ്ച് ഓഫീസർ കെ.എൻ. ബാബുവും സംഘവുമാണ് തടി കസ്റ്റഡിയിലെടുത്തത്. ഉടമയുടെ വീട്ടിലെത്തിയ വനം വകുപ്പ് അധികൃതർക്ക് വീട് അടച്ചിട്ടിരുന്നതിനാൽ ഉടമയെ കണ്ടെത്താനായില്ല. തടി വെട്ടിയവർക്കായി വനം വകുപ്പ് അന്വേഷണം ഊർജിതമാക്കി.