മൂവാറ്റുപുഴ: ഐതീഹ്യ കഥ പറയുന്ന അംബികാപുരം ഒരിക്കലും സഞ്ചാരികളെ നിരാശപ്പെടുത്തില്ല. മൂന്നുവശവും ഹരിതാഭം നിറഞ്ഞ വനത്താൽ ചുറ്റപ്പെട്ട ഇവിടം പാറക്കെട്ടുകളും വെള്ളചാട്ടങ്ങളാലും സന്പന്നമാണ്. എന്നാൽ അധികൃതരുടെ അവഗണനയാണ് ഇവിടുത്തെ ടൂറിസം സാധ്യതകളെ മങ്ങലേൽപ്പിക്കുന്നത്. ടൂറിസം വകുപ്പിന്റെ ഇക്കോടൂറിസം പദ്ധതികളിലൊന്നിലും ഇടംനൽകാത്തതും ഇവിടേയ്ക്കുള്ള വിനോദ സഞ്ചാരത്തെ പിന്നോട്ടുവലിക്കുന്നു. 60 വർഷം മുന്പ് ഭക്ഷ്യക്ഷാമം നേരിടാൻ കൃഷിക്കായി കുടിയേറിയതു മുതൽ തുടങ്ങുന്നതാണ് അംബികാപുരവും(അള്ളുങ്കൽ) മനുഷ്യരും തമ്മിലുള്ള ബന്ധം. വനത്തിനുള്ളിൽ നൂറുമേനി വിളവ് ലഭിച്ചപ്പോൾ അംബികാപുരത്തെ കൈവിടാൻ കുടിയേറ്റക്കാർക്ക് മനസുവന്നില്ല. കൊടുംവേനലിലും സമശീതളമായ കാലാവസ്ഥ ഇവിടുത്തെ പ്രത്യേകതയാണ്.
പാറക്കൂട്ടങ്ങളുടെ നാടുകൂടിയായ അംബികാപുരത്ത് മഴക്കാലമാകുന്നതോടെ പാറക്കെട്ടുകളിൽ നിന്നുള്ള വെള്ളചാട്ടവും സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നതാണ്. ചെറുതും വലുതുമായ നിരവധി പാറക്കൂട്ടങ്ങൾ ഇവിടെയുണ്ട്. ഇതിൽ മേതലപുറത്തുപാറയാണ് ഏറ്റവും വലുത്. മേതലപ്പുറത്തുപാറയുടെ ഉദ്ഭവവുമായി ബന്ധപ്പെട്ടുള്ള ഐതീഹ്യം പതിറ്റാണ്ടുകളായി ഇവിടെ നിലനിൽക്കുന്ന കാർഷിക സംസ്കാരത്തോട് ചേർന്നുനിൽക്കുന്നതാണ്. ചതുപ്പുനിലമായിരുന്ന ഇവിടം നെൽകൃഷിയുടെ വിളനിലമായിരുന്നു. നിരവധി അടിയാൻമാർ ജന്മികളുടെ കീഴിൽ പണിയെടുത്തിരുന്ന കാലത്ത് തൊഴിലാളി സ്ത്രീകളിൽ ഒരാൾ വിശപ്പടക്കാനാവാതെ നാഴി നെല്ലെടുത്ത് വറുത്തുപൊടിച്ച് കഴിച്ചു, ഇതറിഞ്ഞ ജന്മി ആ സ്ത്രീയെ പാടത്ത് ചവിട്ടിതാഴ്ത്തി കൊലപ്പെടുത്തി. ഇതിന്റെ ശാപത്തെ തുടർന്നു കാലക്രമേണ പാടശേഖരം പാറയായി മാറുകയായിരുന്നെന്നാണ് പഴമക്കാർ പറയുന്നത്.
മേതലപുറത്തുപാറയ്ക്ക് പുറമെ ഇഞ്ചിപ്പാറ, മണ്ടോത്തിപാറ, ജാനുപാറ, മലരുപാറ, കുളവിപ്പാറ, പ്രസാദപ്പാറ, തങ്കമ്മപാറ തുടങ്ങിയ പാറക്കൂട്ടങ്ങളും ഈ നാടിനു സ്വന്തമായുണ്ട്. ഇഞ്ചിപാറയാണ് കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രശസ്തമായ മറ്റൊരു പാറ. കച്ചവടക്കാർ വർഷങ്ങളായി കുടക്, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നു കൊണ്ടുവരുന്ന ഇഞ്ചി ചുക്കാക്കുന്നത് ഈ പാറയിലിട്ട് ഉണക്കിയാണ്. ഇതോടെയാണ് ഇവിടം ഇഞ്ചിപ്പാറയെന്നു അറിയപ്പെടാൻ തുടങ്ങിയത്. വർഷങ്ങളായി നടന്നുവരുന്ന ഈ ജോലി ഇപ്പോഴും തുടരുന്നു. ഇതുവഴി യാത്രചെയ്യുന്ന ഏതൊരാളും അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ചുക്കിന്റെ ഗന്ധത്തെ ആസ്വദിക്കാതിരിക്കില്ല.
കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ ഊന്നുകൽ പുത്തൻകുരിശു ജംഗ്ഷനിൽ നിന്നു രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ അംബികാപുരത്ത് എത്താമെന്നതും ഇവിടുത്തെ ടൂറിസം സാധ്യതകളെ വർധിപ്പിക്കുന്ന ഘടകമാണ്. മൂന്നാർ-കൊടൈക്കനാൽ യാത്രയ്ക്കിടയിൽ ഇടതാവളമായി അംബികാപുരത്തെ പ്രയോജനപ്പെടുത്താനാകും. നെല്ലു മുതൽ എല്ലാവിധ കൃഷികളും അംബികാപുരത്തിന്റെ മണ്ണിൽ സമൃദ്ധമായി വിളയും. അതുകൊണ്ടു തന്നെ കാർഷികാടിസ്ഥാനത്തിലുള്ള ടൂറിസത്തിനും ഇവിടെ അനന്ത സാധ്യതയാണുള്ളത്. കാർഷിക ഗ്രാമമായ ഇവിടെ കൃഷിയെ പരിചയപ്പെടാനും ജൈവ രീതിയിൽ ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങൾ വാങ്ങാനുമുള്ള സൗകര്യവും ഒരുക്കിയാൽ ടൂറിസം രംഗത്ത് ഏറെ വളർച്ചനേടാനാകും. കോതമംഗലം ഭാഗത്തുനിന്നു നൂറുകണക്കിനു ടൂറിസ്റ്റുകളാണ് ഇതിലെ ദിനംപ്രതി ഹൈറേഞ്ചിലേക്ക് യാത്രചെയ്യുന്നത്. ദീർഘവീക്ഷണത്തോടെ സർക്കാരിന്റെ ഇക്കോടൂറിസം പോലുള്ള പദ്ധതികൾ നടപ്പാക്കിയാൽ അംബികാപുരവും അതിവിദൂര ഭാവിയിൽ വിനോദസഞ്ചാരികളുടെ പറുദീസയാകുമെന്ന കാര്യത്തിൽ സംശയമില്ല.
പാറക്കൂട്ടങ്ങളുടെ നാടുകൂടിയായ അംബികാപുരത്ത് മഴക്കാലമാകുന്നതോടെ പാറക്കെട്ടുകളിൽ നിന്നുള്ള വെള്ളചാട്ടവും സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നതാണ്. ചെറുതും വലുതുമായ നിരവധി പാറക്കൂട്ടങ്ങൾ ഇവിടെയുണ്ട്. ഇതിൽ മേതലപുറത്തുപാറയാണ് ഏറ്റവും വലുത്. മേതലപ്പുറത്തുപാറയുടെ ഉദ്ഭവവുമായി ബന്ധപ്പെട്ടുള്ള ഐതീഹ്യം പതിറ്റാണ്ടുകളായി ഇവിടെ നിലനിൽക്കുന്ന കാർഷിക സംസ്കാരത്തോട് ചേർന്നുനിൽക്കുന്നതാണ്. ചതുപ്പുനിലമായിരുന്ന ഇവിടം നെൽകൃഷിയുടെ വിളനിലമായിരുന്നു. നിരവധി അടിയാൻമാർ ജന്മികളുടെ കീഴിൽ പണിയെടുത്തിരുന്ന കാലത്ത് തൊഴിലാളി സ്ത്രീകളിൽ ഒരാൾ വിശപ്പടക്കാനാവാതെ നാഴി നെല്ലെടുത്ത് വറുത്തുപൊടിച്ച് കഴിച്ചു, ഇതറിഞ്ഞ ജന്മി ആ സ്ത്രീയെ പാടത്ത് ചവിട്ടിതാഴ്ത്തി കൊലപ്പെടുത്തി. ഇതിന്റെ ശാപത്തെ തുടർന്നു കാലക്രമേണ പാടശേഖരം പാറയായി മാറുകയായിരുന്നെന്നാണ് പഴമക്കാർ പറയുന്നത്.
മേതലപുറത്തുപാറയ്ക്ക് പുറമെ ഇഞ്ചിപ്പാറ, മണ്ടോത്തിപാറ, ജാനുപാറ, മലരുപാറ, കുളവിപ്പാറ, പ്രസാദപ്പാറ, തങ്കമ്മപാറ തുടങ്ങിയ പാറക്കൂട്ടങ്ങളും ഈ നാടിനു സ്വന്തമായുണ്ട്. ഇഞ്ചിപാറയാണ് കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രശസ്തമായ മറ്റൊരു പാറ. കച്ചവടക്കാർ വർഷങ്ങളായി കുടക്, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നു കൊണ്ടുവരുന്ന ഇഞ്ചി ചുക്കാക്കുന്നത് ഈ പാറയിലിട്ട് ഉണക്കിയാണ്. ഇതോടെയാണ് ഇവിടം ഇഞ്ചിപ്പാറയെന്നു അറിയപ്പെടാൻ തുടങ്ങിയത്. വർഷങ്ങളായി നടന്നുവരുന്ന ഈ ജോലി ഇപ്പോഴും തുടരുന്നു. ഇതുവഴി യാത്രചെയ്യുന്ന ഏതൊരാളും അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ചുക്കിന്റെ ഗന്ധത്തെ ആസ്വദിക്കാതിരിക്കില്ല.
കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ ഊന്നുകൽ പുത്തൻകുരിശു ജംഗ്ഷനിൽ നിന്നു രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ അംബികാപുരത്ത് എത്താമെന്നതും ഇവിടുത്തെ ടൂറിസം സാധ്യതകളെ വർധിപ്പിക്കുന്ന ഘടകമാണ്. മൂന്നാർ-കൊടൈക്കനാൽ യാത്രയ്ക്കിടയിൽ ഇടതാവളമായി അംബികാപുരത്തെ പ്രയോജനപ്പെടുത്താനാകും. നെല്ലു മുതൽ എല്ലാവിധ കൃഷികളും അംബികാപുരത്തിന്റെ മണ്ണിൽ സമൃദ്ധമായി വിളയും. അതുകൊണ്ടു തന്നെ കാർഷികാടിസ്ഥാനത്തിലുള്ള ടൂറിസത്തിനും ഇവിടെ അനന്ത സാധ്യതയാണുള്ളത്. കാർഷിക ഗ്രാമമായ ഇവിടെ കൃഷിയെ പരിചയപ്പെടാനും ജൈവ രീതിയിൽ ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങൾ വാങ്ങാനുമുള്ള സൗകര്യവും ഒരുക്കിയാൽ ടൂറിസം രംഗത്ത് ഏറെ വളർച്ചനേടാനാകും. കോതമംഗലം ഭാഗത്തുനിന്നു നൂറുകണക്കിനു ടൂറിസ്റ്റുകളാണ് ഇതിലെ ദിനംപ്രതി ഹൈറേഞ്ചിലേക്ക് യാത്രചെയ്യുന്നത്. ദീർഘവീക്ഷണത്തോടെ സർക്കാരിന്റെ ഇക്കോടൂറിസം പോലുള്ള പദ്ധതികൾ നടപ്പാക്കിയാൽ അംബികാപുരവും അതിവിദൂര ഭാവിയിൽ വിനോദസഞ്ചാരികളുടെ പറുദീസയാകുമെന്ന കാര്യത്തിൽ സംശയമില്ല.