ചെമ്മാട്: ചെമ്മാട് മാനിപ്പാടത്ത് വയലിൽ വൻ തീ പിടിത്തം. കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന വയലിലെ പുല്ലിനാണ് തിപിടിച്ചത്. തീ അണയ്ക്കാൻ തിരൂരിൽ നിന്നു ഫയർ ഫോയ്സ് എത്തിയെങ്കിലും വയലിലേക്ക് ഇറങ്ങാൻ കഴിയാതെ കുടുങ്ങി. ഇതോടെ അടുത്ത പറന്പിലെ വാഴത്തോട്ടത്തിലേക്കും വീടുകളിലേക്കും തീ പടർന്നു.
ഉടനെ അടുത്ത പ്രദേശത്തെ വാട്ടർ സർവീസിൽ നിന്നു ചെറിയ വാഹനങ്ങളിൽ വെള്ളമെത്തിച്ചു വീടുകളിലേക്കു തീ പടരുന്നത് തടഞ്ഞു. അപ്പോഴേക്കും മറ്റു വഴികളിലൂടെ ഫയർ ഫോയ്സും പാടത്തെത്തി. ഇതോടെ അഞ്ച് മണിക്കൂറോളം നാടിനെ ഭീതിയിലാഴ്ത്തിയ തീ അണഞ്ഞു. മൂന്നു കിലോ മീറ്ററോളം പ്രദേശത്ത് വ്യാപിച്ചിരുന്നു. ഇവിടങ്ങളിലെ വാഴ കൃഷി നശിച്ചത് ഒഴിച്ചാൽ മറ്റു നാശനാഷ്ടങ്ങളില്ല.
ഉടനെ അടുത്ത പ്രദേശത്തെ വാട്ടർ സർവീസിൽ നിന്നു ചെറിയ വാഹനങ്ങളിൽ വെള്ളമെത്തിച്ചു വീടുകളിലേക്കു തീ പടരുന്നത് തടഞ്ഞു. അപ്പോഴേക്കും മറ്റു വഴികളിലൂടെ ഫയർ ഫോയ്സും പാടത്തെത്തി. ഇതോടെ അഞ്ച് മണിക്കൂറോളം നാടിനെ ഭീതിയിലാഴ്ത്തിയ തീ അണഞ്ഞു. മൂന്നു കിലോ മീറ്ററോളം പ്രദേശത്ത് വ്യാപിച്ചിരുന്നു. ഇവിടങ്ങളിലെ വാഴ കൃഷി നശിച്ചത് ഒഴിച്ചാൽ മറ്റു നാശനാഷ്ടങ്ങളില്ല.