കാസർഗോഡ്: ജില്ല കടുത്ത വരൾച്ച നേരിടുന്ന ഘട്ടത്തിലും വ്യാപകമായി കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതു തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ജല അഥോറിറ്റി എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. പൊതുടാപ്പുകളിലൂടെ ഹോസ് പൈപ്പ് ഉപയോഗിച്ചു വെള്ളം എടുക്കാതിരിക്കുക. ടാപ്പിനു താഴെ കുടം വച്ച് ടാപ്പ് തുറന്നിട്ടു പോകുന്ന പ്രവണത നിർത്തുക.
കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യുവാനും മാത്രമായി പൈപ്പുവെള്ള ഉപഭോഗം പരിമിതപ്പെടുത്തുക. വസ്ത്രം, വാഹനം കഴുകൽ, കന്നുകാലികളെ കുളിപ്പിക്കൽ, പൂന്തോട്ടം നനയ്ക്കൽ, കാർഷിക നിർമാണ പ്രവൃത്തികൾ മുതലായ ആവശ്യങ്ങൾക്കു പൈപ്പ് വെള്ളം ഉപയോഗിക്കരുത്. ജല അഥോറിറ്റി വിച്ഛേദിച്ച കണക്ഷനുകളിൽ നിന്ന് അനുമതിയില്ലാതെ പുനഃസ്ഥാപിച്ച് കുടിവെള്ളം എടുക്കാതിരിക്കുക.
കേടായ മീറ്ററുകൾ ജല അഥോറിറ്റിയുമായി ബന്ധപ്പെട്ട് ഉടനടി മാറ്റി സ്ഥാപിക്കണം. ജലമോഷണം, ദുരുപയോഗം, പൈപ്പ് ലൈൻ ചോർച്ച മുതലായവ ശ്രദ്ധയിൽപ്പെട്ടാൽ രാവിലെ ഒന്പതു മുതൽ രാത്രി ഒന്പതു വരെ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുമായി (04994 255544) ബന്ധപ്പെടണം.
മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിലെ പരാതികൾ 04998 213345, 8547638254 (അസി.എൻജിനിയർ, കുന്പള), 04994 255542, 8547638252 (അസി.എൻജിനിയർ, കാസർഗോഡ്), 04994 250010, 8547638253 (അസി.എൻജിനിയർ, ബോവിക്കാനം), 8547638251 (അസി.എക്സിക്യുട്ടീവ് എൻജിനിയർ, കാസർഗോഡ്) എന്നീ നന്പറുകളിലും ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ പരാതികൾ 04672 218180, 8547638256 (അസി. എൻജിനിയർ, കാഞ്ഞങ്ങാട്), 04672 260180, 8289940521 (അസി. എൻജിനിയർ, ചെറുവത്തൂർ), 04672 204080, 8547638255 (അസി. എക്സിക്യുട്ടീവ് എൻജിനിയർ, കാഞ്ഞങ്ങാട്) എന്നീ നന്പറുകളിലും ബന്ധപ്പെട്ട് അറിയിക്കാം.
04994 256411, 8547001230 എന്ന നന്പറിൽ എക്സി.എൻജിനിയർ, കാസർഗോഡിനേയും ബന്ധപ്പെടാം. വേനൽക്കാല ആവശ്യാർഥം വിവിധ പുഴകളിൽ തടയണ കെട്ടി സംഭരിച്ച വെള്ളം, മണ്ണെണ്ണ, വൈദ്യുതി പന്പ്സെറ്റ് ഉപയോഗിച്ചു വ്യാപകമായ തോതിൽ കൃഷി ആവശ്യത്തിനും മറ്റുമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സംഭരിച്ചിരിക്കുന്ന ജലം മുഴുവൻ വേനൽക്കാല ആവശ്യത്തിനു തികയാത്തതിനാലും കൃഷിയേക്കാളും കുടിവെള്ളത്തിനു മുൻഗണനയെന്നതിനാലും ഈ രീതിയിലുള്ള ജലചൂഷണം അടിയന്തരമായി നിർത്തണം.
വരുന്ന വേനൽക്കാലം അതീവ ഗുരുതരമാകുമെന്നതിനാൽ ജല അഥോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. ജല മോഷണം, ദുരുപയോഗം തുടങ്ങിയവ ശ്രദ്ധയിൽപെട്ടാൽ ടാപ്പുകൾ അടച്ചിടുകയും കണക്ഷൻ വിച്ഛേദിക്കുകയും പന്പ്സെറ്റ് അടക്കമുള്ള സാധന സാമഗ്രികൾ കണ്ടുകെട്ടുകയും പിഴ ഈടാക്കുകയും മറ്റു ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതുമായിരിക്കുമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യുവാനും മാത്രമായി പൈപ്പുവെള്ള ഉപഭോഗം പരിമിതപ്പെടുത്തുക. വസ്ത്രം, വാഹനം കഴുകൽ, കന്നുകാലികളെ കുളിപ്പിക്കൽ, പൂന്തോട്ടം നനയ്ക്കൽ, കാർഷിക നിർമാണ പ്രവൃത്തികൾ മുതലായ ആവശ്യങ്ങൾക്കു പൈപ്പ് വെള്ളം ഉപയോഗിക്കരുത്. ജല അഥോറിറ്റി വിച്ഛേദിച്ച കണക്ഷനുകളിൽ നിന്ന് അനുമതിയില്ലാതെ പുനഃസ്ഥാപിച്ച് കുടിവെള്ളം എടുക്കാതിരിക്കുക.
കേടായ മീറ്ററുകൾ ജല അഥോറിറ്റിയുമായി ബന്ധപ്പെട്ട് ഉടനടി മാറ്റി സ്ഥാപിക്കണം. ജലമോഷണം, ദുരുപയോഗം, പൈപ്പ് ലൈൻ ചോർച്ച മുതലായവ ശ്രദ്ധയിൽപ്പെട്ടാൽ രാവിലെ ഒന്പതു മുതൽ രാത്രി ഒന്പതു വരെ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുമായി (04994 255544) ബന്ധപ്പെടണം.
മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിലെ പരാതികൾ 04998 213345, 8547638254 (അസി.എൻജിനിയർ, കുന്പള), 04994 255542, 8547638252 (അസി.എൻജിനിയർ, കാസർഗോഡ്), 04994 250010, 8547638253 (അസി.എൻജിനിയർ, ബോവിക്കാനം), 8547638251 (അസി.എക്സിക്യുട്ടീവ് എൻജിനിയർ, കാസർഗോഡ്) എന്നീ നന്പറുകളിലും ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ പരാതികൾ 04672 218180, 8547638256 (അസി. എൻജിനിയർ, കാഞ്ഞങ്ങാട്), 04672 260180, 8289940521 (അസി. എൻജിനിയർ, ചെറുവത്തൂർ), 04672 204080, 8547638255 (അസി. എക്സിക്യുട്ടീവ് എൻജിനിയർ, കാഞ്ഞങ്ങാട്) എന്നീ നന്പറുകളിലും ബന്ധപ്പെട്ട് അറിയിക്കാം.
04994 256411, 8547001230 എന്ന നന്പറിൽ എക്സി.എൻജിനിയർ, കാസർഗോഡിനേയും ബന്ധപ്പെടാം. വേനൽക്കാല ആവശ്യാർഥം വിവിധ പുഴകളിൽ തടയണ കെട്ടി സംഭരിച്ച വെള്ളം, മണ്ണെണ്ണ, വൈദ്യുതി പന്പ്സെറ്റ് ഉപയോഗിച്ചു വ്യാപകമായ തോതിൽ കൃഷി ആവശ്യത്തിനും മറ്റുമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സംഭരിച്ചിരിക്കുന്ന ജലം മുഴുവൻ വേനൽക്കാല ആവശ്യത്തിനു തികയാത്തതിനാലും കൃഷിയേക്കാളും കുടിവെള്ളത്തിനു മുൻഗണനയെന്നതിനാലും ഈ രീതിയിലുള്ള ജലചൂഷണം അടിയന്തരമായി നിർത്തണം.
വരുന്ന വേനൽക്കാലം അതീവ ഗുരുതരമാകുമെന്നതിനാൽ ജല അഥോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം. ജല മോഷണം, ദുരുപയോഗം തുടങ്ങിയവ ശ്രദ്ധയിൽപെട്ടാൽ ടാപ്പുകൾ അടച്ചിടുകയും കണക്ഷൻ വിച്ഛേദിക്കുകയും പന്പ്സെറ്റ് അടക്കമുള്ള സാധന സാമഗ്രികൾ കണ്ടുകെട്ടുകയും പിഴ ഈടാക്കുകയും മറ്റു ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതുമായിരിക്കുമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.