ചേരാനല്ലൂർ: കൂവപ്പടി, ഒക്കൽ പഞ്ചായത്തുകൾ സന്ധിക്കുന്ന ചേരാനല്ലൂർ മുട്ടങ്ങത്തോട്ടിൽ മാലിന്യങ്ങൾ ഇടുന്നതു തടയണമെന്ന് ആവശ്യമുയർന്നു. തോടിന്റെ നടുത്തുരുത്ത് ഭാഗത്തുള്ള കലുങ്കിനു സമീപത്താണ് മാലിന്യങ്ങൾ തള്ളുന്നത്.അറവുമാലിന്യങ്ങളും വില്പനയ്ക്കായി കൊണ്ടുവന്നു ബാക്കി വരുന്ന ചീഞ്ഞ മത്സ്യങ്ങളും, ഭക്ഷണ അവശിഷ്ടങ്ങളുമാണ് തോട്ടിൽ ഇടുന്നത്.
ഇതുമൂലം തോട്ടിൽ കുളിക്കുവാനോ അലക്കുവാനോ സാധിക്കുന്നില്ലെന്നു നടുത്തുരുത്ത് കൂടാലപ്പാട് നിവാസികൾ പരാതിപ്പെട്ടു. ജലക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നൂറുകണക്കിനു ജനങ്ങൾ ഉപയോഗിക്കുന്ന മുട്ടുങ്ങത്തോട്ടിൽ മാലിന്യങ്ങൾ തള്ളുന്നത് തടയണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
ഇതുമൂലം തോട്ടിൽ കുളിക്കുവാനോ അലക്കുവാനോ സാധിക്കുന്നില്ലെന്നു നടുത്തുരുത്ത് കൂടാലപ്പാട് നിവാസികൾ പരാതിപ്പെട്ടു. ജലക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നൂറുകണക്കിനു ജനങ്ങൾ ഉപയോഗിക്കുന്ന മുട്ടുങ്ങത്തോട്ടിൽ മാലിന്യങ്ങൾ തള്ളുന്നത് തടയണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.