അങ്കമാലി: ചന്പന്നൂർ വ്യവസായ മേഖലയിൽ വീണ്ടും പനി പടരുന്നു. 40ഓളം തൊഴിലാളികൾ പനി ബാധിച്ച് ചികിത്സയിലാണ്. ഇതിനുപുറമെ നാട്ടുകാർക്കും പനി ബാധിച്ചിട്ടുണ്ട്. ഇൻകെൽ ടവറിലെ 20 തൊഴിലാളികൾക്കും തൊട്ടടുത്ത വ്യവസായ സ്ഥാപനങ്ങളിലെ 20 ഓളം തൊഴിലാളികൾക്കുമാണ് ഇപ്പോൾ പനി ബാധിച്ചിട്ടുള്ളത്.
രണ്ടുമാസത്തിനിടെ നൂറോളം പേർക്കാണ് ഈ പ്രദേശത്ത് പനി ബാധിച്ചത്. രണ്ട് തൊഴിലാളികൾ ഡിസംബറിൽ പനി മൂലം മരിച്ചിരുന്നു. രണ്ടു തൊഴിലാളികൾക്ക് മലേറിയയും സ്ഥിരീകരിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ പനി ബാധിച്ചാലും ആശുപത്രിയിൽ പോകാൻ തയാറാകാത്തതാണ് പ്രധാന പ്രശ്നം. കന്പനികളിൽ ചെന്നുള്ള പരിശോധനയിലാണ് ഡെങ്കിപ്പനിയും മലേറിയയും സ്ഥിരീകരിച്ചത്. കൊതുക് ശല്യമാണ് പനി പടരുന്നതിന് കാരണമായി പറയുന്നത്. നേരത്തെ കൂടുതൽ പേർക്കും ഡെങ്കിപ്പനിയാണ് വന്നതെങ്കിലും ഇപ്പോൾ പടർന്നുപിടിച്ചിട്ടുള്ളത് ഏതുതരം പനിയാണെന്ന് വ്യക്തമായിട്ടില്ല.
ഈ പ്രദേശത്തുനിന്നും ആരോഗ്യവകുപ്പ് രക്തസാന്പിളുകൾ ശേഖരിച്ചിട്ടുണ്ട് . അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നത്. വ്യവസായ ശാലകളിൽ നിന്നു മാലിന്യം ഒഴുക്കുന്നതും പ്രദേശത്ത് ഇതു കെട്ടിക്കിടക്കുന്നതും രോഗം പടരുന്നതിന് കാരണമാകുന്നുണ്ട്.
നഗരസഭയും ആരോഗ്യവകുപ്പും ചേർന്ന് കൊതുകുനശീകരണത്തിനു പരമാവധി ശ്രമം നടത്തിയിട്ടും പനി നിയന്ത്രിക്കാനാകാത്തത് സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്. അതിനാൽ സർക്കാരിന്റെ ഭാഗത്തു നിന്നും ഉടൻ നടപടി ഉണ്ടാകണമെന്ന് വാർഡ് കൗണ്‍സിലർ സാജി ജോസഫ് ആവശ്യപ്പെട്ടു.
രണ്ടുമാസത്തിനിടെ നൂറോളം പേർക്കാണ് ഈ പ്രദേശത്ത് പനി ബാധിച്ചത്. രണ്ട് തൊഴിലാളികൾ ഡിസംബറിൽ പനി മൂലം മരിച്ചിരുന്നു. രണ്ടു തൊഴിലാളികൾക്ക് മലേറിയയും സ്ഥിരീകരിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ പനി ബാധിച്ചാലും ആശുപത്രിയിൽ പോകാൻ തയാറാകാത്തതാണ് പ്രധാന പ്രശ്നം. കന്പനികളിൽ ചെന്നുള്ള പരിശോധനയിലാണ് ഡെങ്കിപ്പനിയും മലേറിയയും സ്ഥിരീകരിച്ചത്. കൊതുക് ശല്യമാണ് പനി പടരുന്നതിന് കാരണമായി പറയുന്നത്. നേരത്തെ കൂടുതൽ പേർക്കും ഡെങ്കിപ്പനിയാണ് വന്നതെങ്കിലും ഇപ്പോൾ പടർന്നുപിടിച്ചിട്ടുള്ളത് ഏതുതരം പനിയാണെന്ന് വ്യക്തമായിട്ടില്ല.
ഈ പ്രദേശത്തുനിന്നും ആരോഗ്യവകുപ്പ് രക്തസാന്പിളുകൾ ശേഖരിച്ചിട്ടുണ്ട് . അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് തൊഴിലാളികൾ തിങ്ങിപ്പാർക്കുന്നത്. വ്യവസായ ശാലകളിൽ നിന്നു മാലിന്യം ഒഴുക്കുന്നതും പ്രദേശത്ത് ഇതു കെട്ടിക്കിടക്കുന്നതും രോഗം പടരുന്നതിന് കാരണമാകുന്നുണ്ട്.
നഗരസഭയും ആരോഗ്യവകുപ്പും ചേർന്ന് കൊതുകുനശീകരണത്തിനു പരമാവധി ശ്രമം നടത്തിയിട്ടും പനി നിയന്ത്രിക്കാനാകാത്തത് സ്ഥിതി ഗുരുതരമാക്കിയിരിക്കുകയാണ്. അതിനാൽ സർക്കാരിന്റെ ഭാഗത്തു നിന്നും ഉടൻ നടപടി ഉണ്ടാകണമെന്ന് വാർഡ് കൗണ്‍സിലർ സാജി ജോസഫ് ആവശ്യപ്പെട്ടു.