ഇരിങ്ങാലക്കുട: വെള്ളം വെള്ളം സർവത്ര, കുടിക്കാനൊരു തുള്ളിയില്ല എന്നുള്ളതാണ് ജലസമൃദമായ കരുവന്നൂർ പുഴയുടെ സമീപവാസികൾക്ക് പറയാനുള്ളത്.
ഭാരതപ്പുഴയും മറ്റ് പുഴകളും കിണറുകളും വേനലിന്റെ കരുത്തിൽ വരളാൻ തുടങ്ങിയിട്ടും കരുവന്നൂർ പുഴയിൽ ജലസമൃദ്ധിയാണുള്ളത്. എന്നാൽ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും ശുദ്ധജലത്തിനായി ഈ പുഴയെ വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ലെന്നാണ് പരാതി. ഇതിനായുള്ള പദ്ധതികൾ കടലാസിലായതു മൂലം നഷ്ടമാവുന്നത് ലക്ഷകണക്കിന് ലിറ്റർ വെള്ളമാണ്. ദിനംപ്രതി ലക്ഷകണക്കിന് ലിറ്റർ വെള്ളമാണ് പുഴയിലൂടെ കടലിലേക്ക് ഒഴുകിപ്പോകുന്നത്.
ഇരിങ്ങാലക്കുട നഗരസഭയ്ക്ക് മാത്രമായി ഒരു പദ്ധതിക്കായുള്ള പ്രാഥമികാ എൻജിനീയറിംഗ് റിപ്പോർട്ടിന് അനുമതി ലഭിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് തയാറാക്കി കൊണ്ടിരിക്കുകയാണ്. നാൽപതു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി പ്രാവർത്തികമായാൽ ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തെ കുടിവെള്ളക്ഷമാത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്ന് വിശ്വാസത്തിലാണ് ജല അതോറിറ്റി.
മേഖലയിലെ പ്രധാന ജലസ്രോതസുകൾ വേനൽക്കാലാരംഭത്തിനു മുന്പുതന്നെ വരൾച്ചയിലേക്ക് നീങ്ങിയതോടെയാണ് കുടിവെള്ള വിതരണം പ്രതിസന്ധിയിലായത്.
കുടിവെള്ളത്തിനായി കരുവന്നൂർ ഇറിഗേഷനിൽ നിന്നും പ്രതിദിനം പന്പ് ചെയ്യുന്ന വെള്ളം ഇപ്പോൾ പൂർണമായും തികയാത്ത അവസ്ഥയിലാണ്. വേനൽക്കാലത്ത് വെള്ളം കുറയുമെന്ന ഭീതിക്കൊപ്പം ഗാർഹിക ഉപഭോഗം വർധിക്കും. എന്നാൽ വേനലും വരൾച്ചയും മുൻകൂട്ടികണ്ട് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ ജനങ്ങൾക്ക് സമയത്ത് കുടിവെള്ളം എത്തിക്കാനോ ഉള്ള പദ്ധതികളൊന്നുമില്ല.
ഓരോ പഞ്ചായത്തുകൾക്കും ഉപേക്ഷിക്കപ്പെട്ട കിണറുകളും കുളങ്ങളും വൃത്തിയാക്കി മഴവെള്ളം ശേഖരിക്കാനും അതുവഴി മണ്ണിൽ വെള്ളം കെട്ടിനിൽക്കുന്ന സംവിധാനം ഉണ്ടാക്കാനുമുള്ള നിർദേശം അഥോറിറ്റി കൈമാറിയിട്ടുണ്ടെങ്കിലും ഇതുവരെ കാര്യമായി പ്രാവർത്തികമായിട്ടില്ല.
കുടിവെള്ള ഉപഭോഗത്തിൽ ജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തുക എന്ന നിർദേശം മാത്രമാണ് ഇപ്പോൾ അഥോറിറ്റിക്ക് മുന്നോട്ട് വെയ്ക്കാനുള്ളത്. ക്ഷാമം കടുക്കുന്നതോടെ സാധാരണ പോലെ വെള്ളത്തിന് നിയന്ത്രണവും സമയക്രമവും നിശ്ചയിക്കുക എന്ന വഴിയും അഥോറിറ്റിക്ക് മുന്നിലുണ്ട്.
എന്നാൽ വേനൽ കനക്കുകയും ഇടമഴ ലഭിക്കാതിരിക്കുകയും ചെയ്താൽ കടുത്ത കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നാണ് കണക്ക്.
ഭാരതപ്പുഴയും മറ്റ് പുഴകളും കിണറുകളും വേനലിന്റെ കരുത്തിൽ വരളാൻ തുടങ്ങിയിട്ടും കരുവന്നൂർ പുഴയിൽ ജലസമൃദ്ധിയാണുള്ളത്. എന്നാൽ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും ശുദ്ധജലത്തിനായി ഈ പുഴയെ വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ലെന്നാണ് പരാതി. ഇതിനായുള്ള പദ്ധതികൾ കടലാസിലായതു മൂലം നഷ്ടമാവുന്നത് ലക്ഷകണക്കിന് ലിറ്റർ വെള്ളമാണ്. ദിനംപ്രതി ലക്ഷകണക്കിന് ലിറ്റർ വെള്ളമാണ് പുഴയിലൂടെ കടലിലേക്ക് ഒഴുകിപ്പോകുന്നത്.
ഇരിങ്ങാലക്കുട നഗരസഭയ്ക്ക് മാത്രമായി ഒരു പദ്ധതിക്കായുള്ള പ്രാഥമികാ എൻജിനീയറിംഗ് റിപ്പോർട്ടിന് അനുമതി ലഭിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് തയാറാക്കി കൊണ്ടിരിക്കുകയാണ്. നാൽപതു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി പ്രാവർത്തികമായാൽ ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തെ കുടിവെള്ളക്ഷമാത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്ന് വിശ്വാസത്തിലാണ് ജല അതോറിറ്റി.
മേഖലയിലെ പ്രധാന ജലസ്രോതസുകൾ വേനൽക്കാലാരംഭത്തിനു മുന്പുതന്നെ വരൾച്ചയിലേക്ക് നീങ്ങിയതോടെയാണ് കുടിവെള്ള വിതരണം പ്രതിസന്ധിയിലായത്.
കുടിവെള്ളത്തിനായി കരുവന്നൂർ ഇറിഗേഷനിൽ നിന്നും പ്രതിദിനം പന്പ് ചെയ്യുന്ന വെള്ളം ഇപ്പോൾ പൂർണമായും തികയാത്ത അവസ്ഥയിലാണ്. വേനൽക്കാലത്ത് വെള്ളം കുറയുമെന്ന ഭീതിക്കൊപ്പം ഗാർഹിക ഉപഭോഗം വർധിക്കും. എന്നാൽ വേനലും വരൾച്ചയും മുൻകൂട്ടികണ്ട് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ ജനങ്ങൾക്ക് സമയത്ത് കുടിവെള്ളം എത്തിക്കാനോ ഉള്ള പദ്ധതികളൊന്നുമില്ല.
ഓരോ പഞ്ചായത്തുകൾക്കും ഉപേക്ഷിക്കപ്പെട്ട കിണറുകളും കുളങ്ങളും വൃത്തിയാക്കി മഴവെള്ളം ശേഖരിക്കാനും അതുവഴി മണ്ണിൽ വെള്ളം കെട്ടിനിൽക്കുന്ന സംവിധാനം ഉണ്ടാക്കാനുമുള്ള നിർദേശം അഥോറിറ്റി കൈമാറിയിട്ടുണ്ടെങ്കിലും ഇതുവരെ കാര്യമായി പ്രാവർത്തികമായിട്ടില്ല.
കുടിവെള്ള ഉപഭോഗത്തിൽ ജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തുക എന്ന നിർദേശം മാത്രമാണ് ഇപ്പോൾ അഥോറിറ്റിക്ക് മുന്നോട്ട് വെയ്ക്കാനുള്ളത്. ക്ഷാമം കടുക്കുന്നതോടെ സാധാരണ പോലെ വെള്ളത്തിന് നിയന്ത്രണവും സമയക്രമവും നിശ്ചയിക്കുക എന്ന വഴിയും അഥോറിറ്റിക്ക് മുന്നിലുണ്ട്.
എന്നാൽ വേനൽ കനക്കുകയും ഇടമഴ ലഭിക്കാതിരിക്കുകയും ചെയ്താൽ കടുത്ത കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നാണ് കണക്ക്.