പുൽപ്പള്ളി: പഠന വായ്പ തിരിച്ചടവിന് വഴിയില്ലാതെ വന്നതോടെ ജീവനൊടുക്കിയ കേളക്കവലയിലെ തുമരക്കാലായിൽ സജീവന്റെ മകൻ സജിത്തിന്റെ പേരിലുള്ള വായ്പാ കുടിശിക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലേക്ക് ബാങ്ക് വീണ്ടും നോട്ടീസ് അയച്ചു.
ഇന്ന് ബാങ്കിൽ നടക്കുന്ന അദാലത്തിൽ ഇത് തീർപ്പാക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പഠന ആവശ്യത്തിന് കാനറ ബാങ്കിന്റെ പുൽപ്പള്ളി ശാഖയിൽ നിന്ന് എടുത്ത മൂന്നര ലക്ഷം രൂപ ഇപ്പോൾ പത്ത് ലക്ഷത്തി പതിനേഴായിരം രൂപയായി ഉയർന്നിട്ടുണ്ട്. ഈ തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിട്ടുള്ളത്. രോഗിയായ സജീവന് ഈ തുക തിരിച്ചടയ്ക്കാൻ മാർഗമില്ല. വായ്പ എഴുതിത്തള്ളാൻ സഹായം നൽകാമെന്ന് പലരും ഉറപ്പ് നൽകിയതാണെന്നും ബാങ്ക് അധികൃതർ പോലും സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും സജീവൻ പറയുന്നു.
കടം മുഴുവനായും ഒഴിവാക്കി കൊടുക്കാൻ ബാങ്ക് അധികൃതർ തയാറാകണമെന്ന് എഡ്യുക്കേഷൻ ലോണ്‍ ഹോൾഡേഴ്സ് അസോസിയേഷൻ മേഖല പ്രസിഡന്റ് ജോസ് കടുപ്പിൽ ആവശ്യപ്പെട്ടു.
ഇന്ന് ബാങ്കിൽ നടക്കുന്ന അദാലത്തിൽ ഇത് തീർപ്പാക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പഠന ആവശ്യത്തിന് കാനറ ബാങ്കിന്റെ പുൽപ്പള്ളി ശാഖയിൽ നിന്ന് എടുത്ത മൂന്നര ലക്ഷം രൂപ ഇപ്പോൾ പത്ത് ലക്ഷത്തി പതിനേഴായിരം രൂപയായി ഉയർന്നിട്ടുണ്ട്. ഈ തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിട്ടുള്ളത്. രോഗിയായ സജീവന് ഈ തുക തിരിച്ചടയ്ക്കാൻ മാർഗമില്ല. വായ്പ എഴുതിത്തള്ളാൻ സഹായം നൽകാമെന്ന് പലരും ഉറപ്പ് നൽകിയതാണെന്നും ബാങ്ക് അധികൃതർ പോലും സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും സജീവൻ പറയുന്നു.
കടം മുഴുവനായും ഒഴിവാക്കി കൊടുക്കാൻ ബാങ്ക് അധികൃതർ തയാറാകണമെന്ന് എഡ്യുക്കേഷൻ ലോണ്‍ ഹോൾഡേഴ്സ് അസോസിയേഷൻ മേഖല പ്രസിഡന്റ് ജോസ് കടുപ്പിൽ ആവശ്യപ്പെട്ടു.